Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊച്ചി മെട്രോറെയില്‍: പേട്ടയില്‍ അധികസ്ഥലം രാത്രിയില്‍ രഹസ്യമായി രേഖപ്പെടുത്തി

Janmabhumi Online by Janmabhumi Online
Feb 27, 2012, 07:35 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

തൃപ്പൂണിത്തുറ: കൊച്ചി മെട്രോറെയില്‍ ടെര്‍മിനല്‍ സ്റ്റേഷനുവേണ്ടി പേട്ടയില്‍ അധികസ്ഥലം രാത്രിസമയം രഹസ്യമായി മാര്‍ക്കുചെയ്തതായി ആരോപണം.

കൊച്ചിമെട്രോറെയില്‍ പദ്ധതിയുടെ ഭാഗമായീപേട്ടയിലാണ്‌ ടെര്‍മിനല്‍ സ്റ്റേഷന്‍ പണിയുന്നത്‌. ഇതിനായി നേരത്തെതീരുമാനിച്ചതിലും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിന്‌ വേണ്ടിയാണ്‌ രണ്ടുദിവസം മുമ്പ്‌ രാത്രിയില്‍ ബന്ധപ്പെട്ടവരെത്തിസ്ഥലം രഹസ്യമായി അടയാളപ്പെടുത്തിയത്‌. പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പ്‌ ഭയന്നാണ്‌ ഇത്തരമൊരു നടപടി.

പേട്ട ജംഗ്ഷന്‍ വടക്കുഭാഗത്ത്‌ കിഴക്കുവശത്തായിട്ടാണ്‌ ടെര്‍മിനല്‍ സ്റ്റേഷന്‍ പണിയുന്നതിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നത്‌. ഇവിടെ ആദ്യം അടയാളപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സ്ഥലം കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള രഹസ്യ അജണ്ടയുടെ ഭാഗമായിട്ടാണ്‌ മാര്‍ക്കിങ്ങ്‌ നടത്തിയതെന്ന്‌ പേട്ടയിലെ സമര സമിതി നേതാക്കള്‍ പറഞ്ഞു.

രഹസ്യമാര്‍ക്കിങ്‌ നടത്തിയതു പ്രകാരം പേട്ടയിലെ സുഭാഷ്‌ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ ഭാഗങ്ങള്‍ ടെര്‍മിനല്‍ സ്റ്റേഷനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ഏറ്റെടുക്കും. ടെര്‍മിനല്‍ സ്റ്റേഷന്‌ സമീപം വിപുലമായ പാര്‍ക്കിങ്ങ്‌ ഏരിയ ആവശ്യമായതിനാല്‍ നേരത്തെ തീരുമാനിച്ചിട്ടുള്ളതിലും കൂടുതല്‍ സ്ഥലം ഈ ഭാഗത്ത്‌ വേണ്ടിവരുമെന്നതും ഉറപ്പാണ്‌. യാത്രക്കാര്‍ക്ക്‌ ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തേണ്ടതുണ്ട്‌.

ടെര്‍മിനല്‍ സ്റ്റേഷന്‍ വികസനം സംബന്ധിച്ച്‌ ഭാവിയില്‍ ഉണ്ടാകുന്ന ആവശ്യങ്ങള്‍ക്കും സ്ഥലം ആവശ്യമാണ്‌. ഇത്തരം വസ്തുതള്‍ കൂടി പരിശോധിച്ചാണ്‌ പേട്ടയില്‍ അധികസ്ഥലം മെട്രോറെയില്‍ കോര്‍പ്പറേഷന്‍ ലഷ്യമിടുന്നത്‌.

അതേസമയം, പേട്ടയില്‍ അവസാനിക്കുന്ന മെട്രോറെയില്‍ പദ്ധതിയുടെ ആദ്യഘട്ടം തൃപ്പൂണിത്തുറ നഗരസഭാ പ്രദേശം വരെ നീട്ടണമെന്ന ശക്തമായ അഭിപ്രായങ്ങളും ആവശ്യങ്ങളും അട്ടിമറിക്കപ്പെടുകയായിരുന്നു വെന്ന്‌ സൂചനയുണ്ട്‌. ഇങ്ങിനെ യൊരാവശ്യം ഉന്നയിക്കപ്പെട്ടത്‌ ഉദ്യോഗസ്ഥലോബി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുമ്പാകെ സമര്‍പ്പിക്കുകയുണ്ടായില്ല. ഇതാണ്‌ പ്രസ്തുത ആവശ്യം ഇപ്പോള്‍ നിരാകരിക്കപ്പെടാന്‍ കാരണം.

വൈറ്റില- പേട്ടറോഡ്‌ വീതികൂട്ടുന്നതിനുള്ള സ്ഥലമെടുപ്പ്‌ തീരുമാനവും അനിശ്ചിതത്വത്തിലാണ്‌. ഇതു സംബന്ധിച്ച തീരുമാനം ഇനി സംസ്ഥാന സര്‍ക്കാരാണ്‌ എടുക്കേണ്ടത്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാക്കനാട് ജില്ലാ ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ആക്രമിച്ച് തടവുകാരന്‍

Kerala

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

India

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

Kerala

കേരള സര്‍വകലാശാല പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഞായറാഴ്ച

ഐഎസ് ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍ (എസ് എസി) ഡയറക്ടറായ നീലേഷ് ദേശായി
India

ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ബഹിരാകാശനിലയം ഗുജറാത്തില്‍; ചെലവ് പതിനായിരം കോടി രൂപ

പുതിയ വാര്‍ത്തകള്‍

മാസ് ലുക്കിൽ മോഹൻലാൽ:ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന യുവമിഥുനങ്ങൾക്ക് സംഭവിച്ചതെന്ത്?

ഹിന്ദു വിശ്വാസികളെ ജയിലിലടയ്‌ക്കാനുള്ള നീക്കവുമായി സ്റ്റാലിൻ സർക്കാർ : ക്ഷേത്രസംരക്ഷക പ്രവർത്തകനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

ആസ്ത പൂനിയ അഭിമാനകരമായ ‘വിംഗ്സ് ഓഫ് ഗോൾഡ്’ ബഹുമതി ഏറ്റുവാങ്ങുന്നു (ഇടത്ത്)

യോഗിയുടെ നാട്ടിലെ പെണ്‍കുട്ടി നാവികസേനയ്‌ക്കായി ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്തും; ചരിത്രത്തില്‍ ഇടം പിടിച്ച് ആസ്ത പൂനിയ

ബിന്ദുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഔദാര്യമല്ല; സർക്കാർ പ്രതിക്കൂട്ടിലായ സംഭവത്തിൽ നടപടി വൈകുന്നത് പൗരാവകാശ ലംഘനം: എൻ.ഹരി

അപകടത്തിൽ മുഖം വികൃതമായി , ഓർമ നഷ്ടപ്പെട്ടു : തിരുടാ തിരുടായിലെ നായികയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

വീട്ടിൽ തൂക്കുവിളക്ക് തെളിക്കാമോ?

കമ്മ്യൂണിസം എന്ന ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിക്കും ; മുതലാളിത്ത രാജ്യങ്ങൾ തുലഞ്ഞു പോയാൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ എവിടെ ചികിത്സിയ്‌ക്കും

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ക്ക് അറുപത്; സ്‌നേഹമതില്‍ തീര്‍ത്ത് കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies