കോഴിക്കോട്: സിപിഎമ്മിന്റെ വിളറിപിടിച്ച ശബ്ദമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനോപകാരപ്രദമായ നടപടികളിലൂടെ യുഡിഎഫ് സര്‍ക്കാറിന് ലഭിക്കുന്ന വര്‍ദ്ധിച്ച ജനപിന്തുണകണ്ട് സിപിഎമ്മിന് വിളറിപിടിച്ചിരിക്കുകയാണ്. ജനപിന്തുണയുള്ളിടത്തോളം കാലം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍ക്കും കഴിയില്ല, മുഖ്യമന്ത്രി പറഞ്ഞു. കെപിഎസ്ടിയു. സംസ്ഥാന സമ്മേളനത്തില്‍ വിദ്യാഭ്യാസസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികള്‍ മുസ്ലിംസമൂഹത്തെ അവഗണിക്കുന്നുവെന്ന എംഐ ഷാനവാസിന്റെ അഭിപ്രായത്തെകുറിച്ചാരാഞ്ഞപ്പോള് കോണ്‍ഗ്രസ് തികച്ചും ഒരു മതേതര സംഘടനയാണെന്നും ഏതെങ്കിലും വിഭാഗത്തെ അവഗണിക്കുന്നത് കോണ്‍ഗ്രസിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപകപാക്കേജ് നടപ്പാക്കുമ്പോള്‍ ഉണ്ടായ പരാതികള്‍ പരിഹരിക്കാന്‍ റിവ്യൂ നടത്തുമെന്നും കെഎസ്പിടിയു വിദ്യാഭ്യാസസമ്മേളനത്തില് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ഉന്നതവിദ്യാഭ്യാസമേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കും. ഇത് അറിവിന്റെ നൂറ്റാണ്ടാണ്. സൗജന്യങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളിയാണ് നടക്കുന്നത്. കടുത്ത മത്സരത്തിനിടയില്‍ ശാശ്വതപുരോഗതി നേടണമെങ്കില്‍ വിദ്യാഭ്യാസരംഗത്ത് മുന്നേറാന്‍ കഴിയണം, മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ആര്യാടന്‍മുഹമ്മദ്, അടൂര്‍ പ്രകാശ്, അക്ബര്‍ കക്കട്ടില്‍, ഹരിഗോവിന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: