Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തകര തനിച്ചാണു

Janmabhumi Online by Janmabhumi Online
Jan 29, 2012, 12:24 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

എന്റെ എല്ലാമായിരുന്ന, എന്റെ കൂട്ടുകാരന്‍ പിള്ളേച്ചന്‍ നേരത്തെ പോയി. എന്റെ ജീവിതാനുഭവങ്ങള്‍ മറ്റൊരു പേരില്‍ ലോകത്തുള്ളവര്‍ക്ക്‌ കാണിച്ചുകൊടുത്ത ആ നല്ല കൂട്ടുകാരന്‍ നേരത്തെ പോകരുതായിരുന്നു?. തിരക്കഥാകൃത്തും സംവിധായകനുമായ പി.പദ്മരാജന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും കളിക്കൂട്ടുകാരനുമായ മുതുകുളം കിഴക്കേവീട്ടില്‍ കിഴക്കതില്‍ ശിവരാമന്‍ ഇത്‌ പറയുമ്പോള്‍ ശബ്ദം പുറത്തേക്കു വന്നില്ല. ചുണ്ടുകള്‍ വിറച്ചു. കണ്ണിന്റെ കോണില്‍ നനവുകള്‍ കണ്ടു. ശിവരാമനെ മുതുകുളത്തുകാര്‍ക്ക്‌ മാത്രമേ അറിയൂ. എന്നാല്‍ ശിവരാമനെ മറ്റൊരുപേരില്‍ കേരളത്തിലെ പ്രേക്ഷകലക്ഷങ്ങള്‍ തിരിച്ചറിയും, തകരയെ. തകരയെന്ന സിനിമയിലെ തകരയെന്ന കഥാപാത്രത്തിന്റെ ജീവിക്കുന്ന പ്രതിരൂപമാണ്‌ ശിവരാമന്‍.ചിലപ്പോഴൊക്കെ സിനിമ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാകാറുണ്ട്‌. സിനിമ ജീവിതഗന്ധിയാകുന്നതും അപ്പോള്‍മാത്രമാണ്‌. ഒരാളുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ സൂക്ഷ്മാംശങ്ങള്‍ ചോര്‍ന്നു പോകാതെ വേണം അവതരിപ്പിക്കപ്പെടേണ്ടത്‌. ഇത്തരത്തില്‍ പത്മരാജന്റെ തിരക്കഥയില്‍ പിറന്ന ചിത്രമാണ്‌ തകര. ബുദ്ധി സ്ഥിരതയില്ലാത്ത, അനാഥനായ യുവാവാണ്‌ തകരയിലെ കേന്ദ്ര കഥാപാത്രം. തകരയ്‌ക്ക്‌ തന്റെ ഗ്രാമത്തിലെ ഏറ്റവും സുന്ദരിയായ സുഭാഷിണിയോട്‌ തോന്നിയ അടുപ്പത്തിന്റേയും പ്രതികാരത്തിന്റേയും കഥയാണിത്‌. തകരയെന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്‌ പ്രതാപ്‌ പോത്തനാണ്‌. സുരേഖയെന്ന പുതുമുഖ നടിയാണ്‌ സുഭാഷിണിയെ അവതരിപ്പിച്ചത്‌. മലയാളത്തിലെ മികച്ച ക്ലാസിക്‌ ചിത്രങ്ങളിലൊന്നായ തകരയില്‍ കഥാനായകന്‍ തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്നതാണ്‌ കഥാന്ത്യം. യഥാര്‍ത്ഥ സംഭവവും സിനിമയും തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഒന്ന്‌ ഇതാണ്‌.

തകര ഇന്നും മുതുകുളത്ത്‌ തന്നെയുണ്ട്‌. പക്ഷേ, ഇന്ന്‌ സുഭാഷിണിയില്ല, ചെല്ലപ്പനാചാരിയില്ല, സുഭാഷിണിയുടെ അച്ഛന്‍ മാതു മൂപ്പനുമില്ല. കപ്പ വിറ്റ കടവ്‌ ഇന്നും ഇവിടെ അവശേഷിക്കുന്നുണ്ടെങ്കിലും കടവിന്റെ രൂപവും ഭാവവും മാറി. തകരയെന്ന ശിവരാമന്‌ മാത്രം മാറ്റമില്ല.

പദ്മരാജനും ചെല്ലപ്പനാചാരിയും തകരയും വട്ടുകളിച്ച്‌ നടന്നതും, നാട്ടില്‍ കാട്ടിക്കൂട്ടിയ വികൃതികളും തകര ഇന്നും ഇന്നലത്തേതുപോലെ ഓര്‍ക്കുന്നു. ഇന്ന്‌ ഒരുനേരത്തെ വിശപ്പടക്കാനായി പലരുടെ മുന്‍പിലും കൈനീട്ടുന്ന തകര മുതുകുളംകാര്‍ക്ക്‌ ചീരയാണ്‌. ചീരയെ അറിയുന്നവര്‍ അഞ്ചോ, പത്തോ രൂപ കയ്യില്‍ കൊടുക്കും. ചിലര്‍ ഒരുനേരത്തെ ചോറ്‌ വാങ്ങി നല്‍കും. ആരോടും പരിഭവമില്ലാതെ ഇന്നും സുഭാഷിണിയുടെ വീടിന്‌ സമീപമുള്ള തോട്ടിന്‍കരയില്‍ തകരയെത്തും. ഒരുദിവസം പോലും മുടങ്ങാതെ. തനിക്ക്‌ സ്വപ്നങ്ങള്‍ നല്‍കിയ, തന്റെ യൗവനത്തെ തിരിച്ചറിഞ്ഞ സുഭാഷണിയെ ഓര്‍ക്കും, വീണ്ടും മടങ്ങും. തൊട്ടടുത്ത കടത്തിണ്ണയില്‍ കിടന്നുറങ്ങും. സ്വപ്നങ്ങള്‍ കാണും.

കപ്പ കച്ചവടക്കാരനായ മാതു മൂപ്പന്റെ മകള്‍ സുഭാഷിണി മുതുകുളംകാരുടെ സ്വപ്ന റാണിയായിരുന്നു. യൗവനത്തിന്റെ സര്‍വ ലക്ഷണങ്ങളുമൊത്ത സുഭാഷിണിയെ സ്വപ്നം കാണാത്ത, ആഗ്രഹിക്കാത്ത ചെറുപ്പക്കാരില്ലായിരുന്നു. രതിസുഖങ്ങളെ കുറിച്ചും, തന്റെ വീരസാഹസികതയെ കുറിച്ചും കൗമാര പ്രായക്കാരായ ചീരയേയും, പിള്ളേച്ചനേയും (പദ്മരാജന്‍) ഇക്കിളിപ്പെടുത്തിയ ചെല്ലപ്പനാചാരിയെ കുറിച്ച്‌ ഓര്‍ത്തപ്പോഴും തകരയുടെ കണ്ണില്‍ ഈറനണിഞ്ഞു. തങ്ങളുടെ കഥയാണ്‌ പിള്ളേച്ചന്‍ തകരയിലൂടെ പുറംലോകത്തെത്തിച്ചത്‌. തങ്ങള്‍ മൂവരും നാട്ടില്‍ കാട്ടിയ വികൃതിത്തരങ്ങള്‍ അതിര്‍വരമ്പുകളില്‍ നിന്നുകൊണ്ട്‌ തന്മയത്വത്തോടെ അവതരിപ്പിച്ച പദ്മരാജന്‍ ഇല്ലാത്തതൊന്നും കഥയില്‍ പറഞ്ഞിട്ടില്ലെന്ന്‌ തകര സാക്ഷ്യപ്പെടുത്തുന്നു. തന്നേയും പദ്മരാജന്‍ സിനിമ കാണിച്ചിരുന്നതായി തകര ഓര്‍ക്കുന്നു.

തനിക്ക്‌ സുഭാഷണിയുടെ വീട്ടിലെ സ്വാതന്ത്ര്യം ചെല്ലപ്പനാചാരിയുടെ പ്രേരണയാല്‍ പ്രയോജനപ്പെടുത്തിയത്‌ തകര ഓര്‍ക്കുന്നു. ഇത്‌ പറയുമ്പോള്‍ 69ല്‍ എത്തിനില്‍ക്കുന്ന തകരയുടെ മുഖത്ത്‌ നാണം.

പതിനാറ്‌ വയസുകാരനായ ബുദ്ധി ഉറയ്‌ക്കാത്ത ചെറുപ്പക്കാരന്‌ ഇരുപത്‌ വയസുകാരിയോട്‌ തോന്നിയ അടുപ്പം. ചെല്ലപ്പനാചാരി പകര്‍ന്ന്‌ നല്‍കിയ പാഠങ്ങളാണ്‌ താന്‍ പ്രായോഗികമാക്കിയതെന്ന്‌ തകര പറയുന്നു. ചെല്ലപ്പനാചാരിയും, പിള്ളേച്ചനും പറയുന്നത്‌ അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കിയ ശേഷം വള്ളിപുള്ളി വിടാതെ ചെല്ലപ്പനാചാരിയോട്‌ വിവരിച്ച്‌ കേള്‍പ്പിക്കണം. അതിനുശേഷം കൂടുതല്‍ അറിവുകള്‍ തനിക്ക്‌ പകര്‍ന്നു നല്‍കുകയാണ്‌ പതിവെന്നും ചീര പറഞ്ഞു.

സുഭാഷിണിക്ക്‌ തന്നോട്‌ വലിയ സ്നേഹമായിരുന്നു. ഒരുദിവസം പോലും തന്നെ കാണാതിരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയായിരുന്നു. എന്നാല്‍ അവള്‍ ഒരുദിവസം തന്നോട്‌ യാത്രപോലും പറയാതെ എന്നന്നേക്കുമായി പോയി. മാതു മൂപ്പന്‍ കപ്പക്കച്ചവടത്തിന്‌ സഹായായി നിന്ന തന്നെ പലപ്പോഴും അടിക്കുമായിരുന്നു. ത്രാസിന്‌ അടിച്ച പാടുകള്‍ ഇപ്പോഴുമുണ്ടെന്ന്‌ ചീര പറഞ്ഞു. മുന്‍കോപിയായിരുന്നു മാതുമൂപ്പന്‍. (സിനിമയില്‍ മാതുമൂപ്പനെ തകര കൊല്ലുന്നതായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.)

മാതുമൂപ്പന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ മകള്‍ സുഭാഷിണി മറ്റൊരു വിവാഹത്തിന്‌ തയാറായത്‌. കല്യാണം കഴിച്ചയാളുടെ പേര്‌ താനിപ്പോള്‍ ഓര്‍ക്കുന്നില്ലെന്ന്‌ തകര പറഞ്ഞു. വിവാഹം കഴിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ ബന്ധം ഉപേക്ഷിച്ച്‌ പോയി. സുഭാഷിണിയുടെ വിവാഹശേഷവും താന്‍ സുഭാഷിണിയുമായി ബന്ധം തുടര്‍ന്നിരുന്നുവെന്നും തകര പറഞ്ഞു. എന്നെ അത്രയ്‌ക്ക്‌ ഇഷ്ടമായിരുന്നു അവള്‍ക്ക്‌.

പലപ്പോഴും താന്‍ സുഭാഷണിയെ തന്റെ ഭാര്യയായി വരാന്‍ വീട്ടിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. എന്നാല്‍ അച്ഛനെ പേടിച്ച്‌ അവള്‍ തയാറായില്ല. ഒരുദിവസം അവള്‍ വീട്ടില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. അവളെ ഓര്‍ക്കാത്ത ദിവസങ്ങളില്ലെന്ന്‌ പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു. ഇപ്പോള്‍ മദ്യപാനമില്ല, മറ്റു ദുശീലങ്ങളുമില്ല. ഇപ്പോള്‍ മുരുക ഭക്തനായി കഴിയുകയാണെന്നും, ആള്‍ക്കാര്‍ അറിഞ്ഞുതരുന്ന അഞ്ചോ പത്തോ രൂപകൊണ്ടാണ്‌ ഭക്ഷണം കഴിക്കുന്നതെന്നും തകര പറയുമ്പോള്‍ ആ കണ്ണുകളില്‍ നിന്ന്‌ കണ്ണുനീര്‍ അടര്‍ന്നു വീണു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

Kerala

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)
India

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

Kerala

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പാകിസ്ഥാന്‍ ജനക്ഷേമപദ്ധതികള്‍ റദ്ദാക്കുന്നു, ആ തുക കൂടി ആയുധങ്ങള്‍ക്ക് ; അടുത്ത ബജറ്റില്‍ 2.5 ലക്ഷം കോടി രൂപ ആയുധങ്ങള്‍ക്ക് ; ലക്ഷ്യം ഇന്ത്യ

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies