തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിവാദമായ അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു .ലോകായുക്തയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സിന്‍ഡിക്കേറ്റിന്റെ നടപടി. ലോകായുക്ത വിധിക്കെതിരെ അപ്പീല്‍ പോകില്ല. 151 പേരുടെ നിയമനം ആണ് ഇതോടെ റദ്ദാകുന്നത്. ഇക്കാര്യം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും.�
വോട്ടെടുപ്പിലൂടെയായിരുന്നു തീരുമാനം. എട്ടിനെതിരെ 11 വോട്ടിനാണ് തീരുമാനം കൈക്കൊണ്ടത്. ഒരു എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വോട്ട് ചെയ്തില്ല. വൈസ്ചാന്‍സലറും പ്രോവൈസ്ചാന്‍സലറും നിഷ്പക്ഷത പുലര്‍ത്തി. ലോകായുക്ത വിധിയെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച 31 പേര്‍ക്കെതിരെയുളള തുടര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ബഹളമുണ്ടായി. ഇതിനിടയിലാണ് പ്രശ്നം വോട്ടിനിട്ട് തീരുമാനമെടുത്തത്. വിഷയം ചര്‍ച്ച ചെയ്യരുതെന്നും ലോകായുക്തയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകണമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ വാദിച്ചതാണ് ബഹളത്തിനിടയാക്കിയത്.
സ്വജനപക്ഷപാതവും ക്രമക്കേടും നടന്നതായി ചൂണ്ടിക്കാട്ടിയാണ് അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കാന്‍ ലോകായുക്ത ശുപാര്‍ശ ചെയ്തത്. നിയമനം നടത്തിയ 151 പേരെയും സിന്‍ഡിക്കേറ്റിന്റെ തീരുമാനപ്രകാരം പിരിച്ചുവിടണമെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ലോകായുക്ത വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അഴിമതിക്ക് കാരണക്കാരായ മുന്‍ വി.സി. എം.കെ. രാമചന്ദ്രന് നായര്‍, മുന്‍ പ്രൊ വി.സി. വി.ജയപ്രകാശ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്ന എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.പി. റസ്സല്‍, കെ. എ.ആന്‍ഡ്രു എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഉപലോകായുക്ത ജസ്റ്റിസ് ജി.ശശിധരന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: