കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ തല്‍സ്ഥിതി ജനുവരി ഒമ്പത്വരെ തുടരണമെന്ന് ഹൈക്കോടതി. നിയമനം റദ്ദാക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിവിധി. നിയമനങ്ങളില്‍ വന്ക്രമക്കേടുണ്ടെന്ന ലോകായുക്ത ഉത്തരവിനെതിരെ 31 പേര് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ 31 പേര്‍ക്ക് മാത്രമാണ് ഹൈക്കോടതി സ്റ്റേ ബാധകമാവുക.
2005 മുതല്‍ തുടര്‍ന്നുവന്ന എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവെച്ച് പുതിയ പരീക്ഷ നടത്തണമെന്ന് ലോകായുക്ത ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു. ക്രമക്കേടിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ അന്നത്തെ വൈസ് ചാന്‍സലര്‍, പ്രോ വൈസ്ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസല്‍ തുടങ്ങിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ലോകായുക്ത ഉത്തരവിട്ടിരുന്നു. നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നതായും ലോകായുക്ത ആരോപിച്ചു.ഈ വിഷയത്തില്‍ തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്. രാമചന്ദ്രന്‍നായര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: