അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ അണിനിരന്ന പ്രമുഖ പൊതുസമൂഹ പ്രതിനിധികള്‍ക്കെതിരെ ഔദ്യോഗികതലത്തില്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടുകയും അവര്‍ക്കെതിരെ എല്ലാതരത്തിലുമുള്ള ദുരാരോപണങ്ങള്‍ ഉന്നയിക്കയും ചെയ്തിട്ടും അരിശം തീരാതെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അവര്‍ “ആര്‍എസ്എസ്-ബിജെപി ഗൂഢപദ്ധതികള്‍” നടപ്പാക്കുന്നവരാണെന്ന് കുറ്റാരോപണം നടത്തുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിംഗ് തന്റെയും തന്റെ പാര്‍ട്ടിയുടെയും അടുത്ത ഉന്നമായി ആര്‍ട്ട് ഓഫ് ലിവിംഗ് പ്രചാരകന് ശ്രീശ്രീ രവിശങ്കറെ തെരഞ്ഞെടുത്തുമിരിക്കുന്നു.
‘അഴുക്കപ്പിള്ളേര്’ എന്ന് ദിഗ്വിജയന്‍ മുദ്ര കുത്തുന്നവരില്‍ യോഗഗുരു ബാബാ രാംദേവ്, അണ്ണാ ഹസാരെ, എന്തിന്, മുന്‍ കര്‍ണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡേ വരെ ഉള്‍പ്പെടുന്നു.
രാഷ്ട്രീയ പരിവേഷമുള്ള അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് എങ്ങനെയെങ്കിലും രാഷ്ട്രീയ നിറം ചാര്‍ത്തിക്കൊടുക്കാന്‍ ദിഗ്വിജയിനുള്ള അത്യാക്രാന്തം മൂലം, പ്രസ്ഥാനത്തിനെ എത്രയധികം രാക്ഷസവല്ക്കരിക്കുന്നുവോ, അത്രയുമധികം ഉപകാരം ആര്‍എസ്എസിന് ചെയ്യുകയാണ് എന്ന കാര്യം അയാള്‍ ശ്രദ്ധിക്കുന്നില്ല. കാരണം, അയാളുടെ ആരോപണങ്ങള്‍ കഴമ്പുള്ളതാണെങ്കില്‍, അതായത് ആര്‍എസ്എസിന്റെ ആജ്ഞാനുസാരം കൂടുതല്‍ കൂടുതല്‍ പ്രമുഖരും മാന്യരുമായ വ്യക്തികള്‍ അഴിമതിവിരുദ്ധ കുരിശുയുദ്ധത്തില്‍ അണിചേരുന്നുവെങ്കില്, അവര്‍ ആര്‍എസ്എസിനെ അത്ര ‘ചീത്തപ്പയ്യന്‍’ ആയി കാണുന്നില്ല എന്നല്ലേ അര്‍ത്ഥം?
കേന്ദ്രസര്‍ക്കാരിന്റെതന്നെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്ന ഇസ്ലാമിസ്റ്റുകളെ മാറോട് ചേര്ത്തണയ്ക്കുമ്പോള്തന്നെ, ഓരോ ദേശീയ വാദിയെയും സംശയത്തോടെ വീക്ഷിക്കുന്നത് ഇ. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ സമീപകാലചരിത്രം. ഒസാമ ബിന്‍ലാദനെ ‘ഒസാമാജി’ എന്ന് ആദരപൂര്‍വം വിവക്ഷിച്ചതും ദേശീയാന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത അസംഗഢിലെ മുഹമ്മദീയ മതഭ്രാന്തന്മാരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവന്മാരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതും അയാളുടെതന്നെ സര്‍ക്കാരിന്റെ ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തതും ദിഗ്വിജയിന്റെ ലീലകളാകുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, 1975 ല്‍ കുതിച്ചുയര്‍ന്ന ജയപ്രകാശ് പ്രസ്ഥാനത്തിനെ തളയ്ക്കാന്‍ അത് ഒരു ‘ആര്‍എസ്എസ് ഗൂഢാലോചന’യാണെന്ന് ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 19 ഭീകരമാസങ്ങളില് ആര്‍എസ്എസ് കാര്യകര്‍ത്താക്കളെയും സ്വയംസേവകരെയും കഠിനമാംവണ്ണം പീഡിപ്പിച്ചതിന്റെ അന്തിമഫലം അധികാരത്തില്‍നിന്നും ഇന്ദിരാഗാന്ധി ജനങ്ങളില്‍ ചവിട്ടിയെറിയപ്പെട്ടതാണ്. ജനതാപാര്‍ട്ടിയെ ഭിന്നിപ്പിച്ച് തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചുവെങ്കിലും ആര്‍എസ്എസ് മുമ്പത്തേക്കാളും ശക്തിപ്പെടുകയാണുണ്ടായത്.
1980കളില്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി രാമജന്മഭൂമിയില്‍ ശിലാന്യാസം പ്രഖ്യാപിച്ച് ആര്‍എസ്എസിന് മുന്നില്‍ കയറാന്‍ ഒരുമ്പെട്ടെങ്കിലും അടുത്ത ഇലക്ഷന് ജയിക്കാന്‍ അദ്ദേഹത്തിനായില്ല. ബോഫോഴ്സ് കോഴ വിവാദത്തെ മറയ്ക്കാനുമായില്ല. 1990ല്‍, എല്‍.കെ.അദ്വാനിയെ അറസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ രഥയാത്രയെ പഞ്ചറാക്കാന്‍ പ്രധാനമന്ത്രി വി.പി.സിംഗ് തുനിഞ്ഞുവെങ്കിലും, ബിജെപി ദേശീയ രാഷ്ട്രീയത്തില്‍ അതിവേഗം മുന്നറി 1998ല്‍ ഇന്ത്യയുടെ അധികാരം പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം ഇപ്പോള്‍ ആവര്‍ത്തിക്കയാണ്. 2009ല്‍ ബിജെപിയാണ് അഴിമതി പ്രശ്നം പൊക്കിക്കൊണ്ടുവന്നത്. പക്ഷേ, ഉടനെയെത്തിയ ഇലക്ഷന് ഫലങ്ങള്‍ പ്രോത്സാഹനമേകിയില്ല. എങ്കിലും, ഇപ്പോള്‍, അണ്ണാ ഹസാരെ നേതൃത്വം നല്കുന്ന അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് ബീജാവാപം കൊടുത്തത് ബിജെപിയാകുന്നു. പ്രസ്തുത മൂവ്മെന്റിനെ രാജ്യത്തെ മഹാന്മാരായ വ്യക്തികള്‍ ഏറ്റെടുത്ത് അതിനെ ഒരു ജനകീയ പ്രസ്ഥാനമാക്കുന്നത് അധികാരം തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ അടവായി വ്യാഖ്യാനിക്കുന്നത് ശരിയല്ല.
2ജി സ്പെക്ട്രം കുംഭകോണത്തിന്റെ തിരമാലകള്‍, ഡിഎംകെയ്ക്ക് പുറമെ, കുംഭകോണകാലത്ത് ധനമന്ത്രിയായിരുന്ന പി.ചിദംബരത്തെ മാത്രമല്ല പ്രധാനമന്ത്രി മന്മോഹന്സിംഗിനെയും വിഴുങ്ങുവാന്‍ കുതിച്ചുപൊങ്ങിവരികയാണ്. ചിദംബരത്തിന്റെ രാഷ്ട്രീയഭാവി ഒരു നേര്‍ത്ത നൂലില്‍ തൂങ്ങുകയാണ്. ഇത്തരുണത്തില്‍, അഴിമതിവിരുദ്ധ മുന്നേറ്റത്തില്‍ കണ്ണികളാകാന്‍ മുന്നോട്ടുവരുന്ന ഓരോരുത്തരെയും ആര്‍എസ്എസിന്റെ പിണിയാളുകളായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതില്‍ ഒട്ടും അതിശയം കൂറേണ്ടതില്ല.
ദീര്‍ഘവും അകല്മഷവുമായ പൊതുജീവിതം നയിച്ചിട്ടുള്ള അനേകം വിശിഷ്ടവ്യക്തിത്വങ്ങള്‍: ബാങ്കര്‍ ദീപക് പരേഖ്, റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലന്‍, ജസ്റ്റിസ് ശ്രീകൃഷ്ണ, വിപ്രോ തലവന്‍ അസിം പ്രേംജി തുടങ്ങിയവര്‍ ഇന്ന് പരസ്യമായി പറയുന്നത് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്. ഇവരെയൊക്കെ ദിഗ്വിജയന്‍ ആര്‍എസ്എസ് ഏജന്റുമാരായി ചിത്രീകരിക്കാന്‍ ധൈര്യപ്പെടുമോ?
ബല്‍ബീര്‍ പുഞ്ച്
പ്രതികരിക്കാൻ ഇവിടെ എഴുതുക: