Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്തില്‍ ബഹുജനറാലികള്‍ക്ക്‌ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2011, 08:58 pm IST
in World

കീ്റോ: കീ്റോയില്‍ ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ ബഹുജനറാലികള്‍ക്ക്‌ ആഹ്വാനം. സൈന്യം നിയമിച്ച മന്ത്രിസഭ രാജി സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ മന്ത്രിസഭ രാജി സമര്‍പ്പിച്ചുവെങ്കിലും അവരോട്‌ ഇനിയുമൊരു തീരുമാനം ഉണ്ടാകുംവരെ തുടരാന്‍ ആവശ്യപ്പെട്ടതായി രാജ്യത്തെ ടെലിവിഷന്‍ അറിയിച്ചു. സൈന്യത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ മന്ത്രിസഭ രാജി സമര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന്‌ ടെലിവിഷന്‍ കൂട്ടിച്ചേര്‍ത്തു. ഒരു സിവിലിയന്‍ ഭരണകൂടത്തിന്‌ അധികാരം കൈമാറുന്ന തീയതി സൈന്യം പ്രഖ്യാപിക്കണമെന്നാണ്‌ പ്രകടനക്കാര്‍ ആവശ്യപ്പെടുന്നത്‌.

മാര്‍ച്ചില്‍ അധികാരത്തില്‍ വന്ന പ്രധാനമന്ത്രി എസ്സാം ഷറഫിന്റെ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ ഈജിപ്റ്റിലെ മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടിയെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു. പ്രധാനമന്ത്രി എസ്സാംഷറഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിസന്നദ്ധത പ്രകടിപ്പിച്ചതോടെ കീ്റോയിലെ തഹ്‌റീര്‍ ചത്വരത്തില്‍ 20000 പേര്‍ തടിച്ചുകൂടിയതായി കണക്കാക്കപ്പെടുന്നു. ഇവിടെയാണ്‌ കഴിഞ്ഞ 3 ദിവസങ്ങളായുണ്ടായ ഏറ്റുമുട്ടലില്‍ 26 പേര്‍ കൊല്ലപ്പെട്ടത്‌. സുരക്ഷാ സേനയും പ്രകടനക്കാരും ഒരു തീരുമാനത്തിലെത്താതെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌. പ്രകടനക്കാര്‍ പോലീസിന്‌ നേരെ തിരിയുന്നതും അവര്‍ കണ്ണീര്‍വാതകവും റബര്‍ വെടിയുണ്ടകളും ഉപയോഗിക്കുന്നതും നിര്‍ബാധം തുടരുകയാണ്‌. ഭരണം തകര്‍ന്നുവെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നു.

കഴിഞ്ഞ ദിവസം ചത്വരത്തില്‍ പോലീസിനുനേരെ കല്ലേറുണ്ടായി. പോലീസിന്റെ പ്രത്യാക്രമണത്തില്‍ പലര്‍ക്കും പരിക്കേറ്റതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. സൂയസ്‌ കനാലിനടുത്തുള്ള ഇസ്മെയിലിയയില്‍ 4000 ത്തോളം വരുന്ന പ്രകടനക്കാര്‍ക്കുനേരെയുണ്ടായ പോലീസ്‌ വെടിവെപ്പില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം സൈന്യത്തെ ബജറ്റില്‍നിന്ന്‌ ഒഴിവാക്കുന്നതും അവര്‍ക്ക്‌ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതുമായ ഒരു കരട്‌ ഭരണഘടന സൈനിക ഭരണകൂടം പുറത്തിറക്കിയിരുന്നു.

എന്നാല്‍ ഈ കലാപങ്ങളൊന്നും 28 ന്‌ ആരംഭിക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കുകയില്ലെന്നാണ്‌ മിലിട്ടറി കൗണ്‍സിലിന്റെ നിലപാട്‌. ഇതിനിടയില്‍ ഉണ്ടായ താല്‍ക്കാലിക മന്ത്രിസഭയുടെ രാജിസന്നദ്ധത അവരെ അലോസരപ്പെടുത്തുന്നുണ്ട്‌. ഇനിയൊരു ഭരണകൂടം രൂപീകൃതമായാല്‍ അവര്‍ സാധാരണ ജനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരം നല്‍കേണ്ടിവരുമെന്നു കരുതപ്പെടുന്നു. അത്തരമൊരു സാഹചര്യമുണ്ടാവുന്നില്ലെങ്കില്‍ സൈന്യത്തിന്‌ കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു. ഇതിനിടെ സൈനിക ഭരണകൂടം ജനങ്ങള്‍ക്കു നല്‍കിയ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാം എന്ന വാഗ്ദാനം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)
India

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

പുതിയ വാര്‍ത്തകള്‍

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.