Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്മരണയിലെ സ്വരരാഗസുധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2011, 05:57 pm IST
in Varadyam

നിരവധി സംഗീത സായാഹ്നങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുള്ള ചന്ദ്രവിലാസം കോവിലകം….. ഇവിടെയാണ്‌ സംഗീത വിദുഷി മങ്കുത്തമ്പുരാന്‍ ജനിച്ചുവളര്‍ന്നത്‌. ആ കൊച്ചുമുറ്റത്തെ ഓരോ പുല്‍ക്കൊടിപോലും തമ്പുരാന്റെ പ്രിയപ്പെട്ട തംബുരുവില്‍നിന്നും ഉതിര്‍ന്നു വീഴുന്ന സ്വരരാഗസുധയില്‍ ലയിച്ച്‌ ആനന്ദനൃത്തം ആടുന്നുണ്ടാവും! വെജിറ്റബിള്‍ വര്‍ണങ്ങള്‍കൊണ്ട്‌ ക്യാന്‍വാസില്‍ കവിത രചിക്കുന്ന അച്ഛന്‍ മുരിയമംഗലത്തുമനക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും സംഗീതത്തെ സ്നേഹിക്കുന്ന അമ്മ മങ്കുട്ടിത്തമ്പുരാനുമാണ്‌ മങ്കുത്തമ്പുരാനെ സംഗീതലോകത്തേക്ക്‌ കൈപിടിച്ചു കയറ്റിയത്‌. കഥകളി സംഗീതവും കൂടിയാട്ടവും ഏറെ ഇഷ്ടപ്പെടുന്ന ഒരു സഹൃദയനുംകൂടിയായിരുന്നു തമ്പുരാന്റെ അച്ഛന്‍. തമ്പുരാന്റെ സംഗീത ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തി സ്വന്തം ജ്യേഷ്ഠത്തിയാണ്‌. തമ്പുരാന്റെ ജ്യേഷ്ഠസഹോദരി കുഞ്ഞിക്കാവു തമ്പുരാനാണ്‌ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന്‌ നല്‍കിയത്‌. മാത്രമല്ല എല്ലാ കച്ചേരികള്‍ക്കും കൂടെ പോകുകയും മങ്കുത്തമ്പുരാന്റെ പിന്നിലിരുന്ന്‌ ശ്രുതിമീട്ടുന്നതും പ്രിയപ്പെട്ട ജ്യേഷ്ഠത്തിയാണ്‌. ഇന്ന്‌ ചരിത്രമുറങ്ങുന്ന കളിക്കോട്ട പാലസ്സ്‌, ഒരു കാലത്ത്‌ രാജകുടുംബാംഗങ്ങള്‍ക്ക്‌ മാത്രം പഠിക്കുവാനുള്ള വിദ്യാലയമായിരുന്നു. അവിടെ അഷ്ടപദി പഠിപ്പിച്ചിരുന്ന ഭാഗവതര്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ടി.വി.ഗോപാലകൃഷ്ണന്റെ മുത്തച്ഛന്‍ ഗോപാലകൃഷ്ണ ഭാഗവതര്‍ തുടങ്ങിയവരായിരുന്നു തമ്പുരാന്റെ ആദ്യകാല ഗുരുക്കന്മാര്‍. ഏകദേശം എട്ടൊമ്പത്‌ വയസ്സുള്ളപ്പോഴാണ്‌ സംഗീതലോകത്തെ ഭീഷ്മാചാര്യനായ ചെമ്പൈ വൈദ്യനാഥഭാഗവതരുമായി പരിചയപ്പെടുന്നത്‌. ഈ കൂടിക്കാഴ്ച തമ്പുരാന്റെ സംഗീതലോകത്തിലെ ഒരു വഴിത്തിരിവായി. സംഗീതയാത്രയുടെ തുടക്കം അഥവാ സംഗീത തപസ്യയുടെ ആരംഭം ഇവിടെ നിന്നായിരുന്നു. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൃശ്ചികോത്സവത്തിന്‌ വലിയവിളക്ക്‌ ദിവസം ഭാഗവതരുടെ കച്ചേരി പതിവായിരുന്നു. ഉത്സവക്കച്ചേരികള്‍ക്ക്‌ വരുന്ന ഒട്ടുമിക്ക സംഗീതജ്ഞന്മാരും ചന്ദ്രവിലാസം പാലസ്സില്‍ ഒത്തുകൂടുക പതിവായിരുന്നു. ചെമ്പൈയുടെ അനുജന്‍ സുബ്രഹ്മണ്യ ഭാഗവത(ചുപ്പാമണി ഭാഗവതര്‍)രും ഇടയ്‌ക്കിടെ വന്ന്‌ തമ്പുരാനെ പഠിപ്പിക്കാറുണ്ട്‌.

1939 ലാണ്‌ മങ്കുത്തമ്പുരാന്‍ ആദ്യമായി പൊതു വേദിയില്‍ പാടുന്നത്‌. മദിരാശി റേഡിയോ നിലയത്തിനുവേണ്ടിയായിരുന്നു അത്‌. തിരുക്കൊച്ചി സംയോജനം കഴിയാത്തതുകൊണ്ട്‌ പുറമേക്ക്‌ പോകണമെങ്കില്‍ മഹാരാജാവിന്റെ പ്രത്യേകാനുമതി വേണമെന്നതിനാല്‍ നിലയക്കാര്‍ തമ്പുരാന്റെ കോവിലകത്തുവന്ന്‌ റെക്കോര്‍ഡ്‌ ചെയ്യുകയാണുണ്ടായത്‌. എന്നാല്‍ ആ വര്‍ഷം തന്നെ മദ്രാസ്‌ മ്യൂസിക്ക്‌ അക്കാദമിയിലും അവിടുത്തെ സംഗീതസഭയിലും തമ്പുരാന്‍ പാടുകയുണ്ടായി.
കലാപരിപോഷകനും സഹൃദയനും തമ്പുരാന്റെ അമ്മാവനുമായ ധാര്‍മിക ചക്രവര്‍ത്തി എന്നറിയപ്പെട്ടിരുന്ന ചൊവ്വര തീപ്പെട്ട തമ്പുരാനായിരുന്നു അന്നത്തെ മഹാരാജാവ്‌. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ്‌ മങ്കുത്തമ്പുരാന്‍ മദിരാശിക്ക്‌ പോയത്‌. ആ വര്‍ഷം മദിരാശിയില്‍ സീസണ്‍ ആരംഭിച്ചത്‌ തമ്പുരാന്റെ കച്ചേരിയോടുകൂടിയായിരുന്നു. ആ കാലങ്ങളില്‍ മങ്കുത്തമ്പുരാന്റെ കച്ചേരികളില്ലാത്ത ആഘോഷങ്ങള്‍ ചുരുക്കമായിരുന്നു. കോഴിക്കോട്‌ ആകാശവാണിനിലയത്തിന്റെ തുടക്കം തമ്പുരാന്റെ കച്ചേരിയോടെയായിരുന്നു. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ 16-ാ‍ം വാര്‍ഷികത്തോടനുബന്ധിച്ച്‌ മഹാരാജാസ്‌ കോളേജില്‍ വച്ചു നടത്തപ്പെട്ട കച്ചേരി, തൃപ്പൂണിത്തുറ രാധാലക്ഷ്മി സ്കൂളിന്റെ ഉദ്ഘാടനത്തിന്‌ നടത്തിയ കച്ചേരി ഇവയൊന്നും സംഗീത ജീവിതത്തിലെ മറക്കാന്‍പറ്റാത്ത അനുഭവങ്ങളാണെന്ന്‌ തമ്പുരാന്‍ പറയാറുണ്ട്‌. ‘സംഗീത വിദുഷി’ എന്ന ബഹുമതി ലഭിക്കുന്നത്‌ ഈ വേദിയില്‍ വച്ചാണ്‌. നിരവധി അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും മദിരാശിയില്‍നിന്നും ലഭിച്ച തംബുരു മങ്കുത്തമ്പുരാന്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്നു. കച്ചേരികള്‍ക്കൊന്നും പ്രതിഫലം പറ്റാറില്ല എന്നുള്ളത്‌ തമ്പുരാന്റെ പ്രത്യേകതയാണ്‌. 1972 ലാണ്‌ സംഗീതനാടക അക്കാദമി തമ്പുരാനെ ഫെല്ലോഷിപ്പ്‌ നല്‍കി ആദരിച്ചത്‌. ഗുരുവായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മറ്റൊരു ശിഷ്യനായ ഗാനഗന്ധര്‍വന്‍ യേശുദാസ്‌ ആയിരുന്നു അന്നത്തെ അക്കാദമി അധ്യക്ഷന്‍. നടന ചക്രവര്‍ത്തി ഗുരുഗോപിനാഥിനും ഗുരുവായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കും ആ വര്‍ഷം തന്നെയാണ്‌ അക്കാദമി ഫെല്ലോഷിപ്പ്‌ നല്‍കി ആദരിച്ചത്‌ എന്നുള്ളതാണ്‌ മറ്റൊരു സവിശേഷത. 1957ല്‍ സംഗീതനാടക അക്കാദമി ആരംഭിച്ചപ്പോള്‍ മങ്കുത്തമ്പുരാനായിരുന്നു പ്രഥമ അധ്യക്ഷ.

തമ്പുരാന്റെ അമ്മയുടെ ഷഷ്ഠിപൂര്‍ത്തിക്ക്‌ കോവിലകത്തുവച്ച്‌ നടത്തപ്പെട്ട ഭാഗവതരുടെ കച്ചേരിയും പിറ്റേദിവസം നടന്ന തമ്പുരാന്റെ കച്ചേരിയും തമ്പുരാന്റെ മനസ്സില്‍ നിറം മങ്ങാത്ത ചിത്രങ്ങളായി അവശേഷിക്കുന്നു. അന്ന്‌ പക്കം വായിച്ചത്‌, തന്റെ ഫിഡിലിന്റെ തന്ത്രികളില്‍ക്കൂടി ലക്ഷക്കണക്കിന്‌ ആസ്വാദകരുടെ മനം കവര്‍ന്ന വയലിന്‍ വിദ്വാന്‍ ചൗഡയ്യയും മാന്ത്രിക വിരലുകള്‍കൊണ്ട്‌ മൃദംഗത്തില്‍ ലയതാളങ്ങള്‍ നെയ്തെടുത്ത പാലക്കാട്ടുമണിയും ശ്രുതി മീട്ടിയത്‌ സംഗീതലോകത്തെ എല്ലാമായ പ്രിയപ്പെട്ട ചേച്ചിയുമായിരുന്നു. മാവേലിക്കര കൃഷ്ണന്‍കുട്ടി നായരും ചാലക്കുടി നാരായണസ്വാമിയുമാണ്‌ തമ്പുരാന്റെ കച്ചേരികള്‍ക്ക്‌ അധികവും പക്കം വായിച്ചിട്ടുള്ളത്‌. പ്രശസ്തനായ ഗുരുനാഥന്റെ ബാണി (ശൈലി) നിലനിര്‍ത്തുന്ന തമ്പുരാന്‌ ഏറെ ഇഷ്ടപ്പെട്ട രാഗം ശങ്കരാഭരണമാണ്‌. ശ്രീപൂര്‍ണത്രയീശ സംഗീതസഭ ‘സംഗീതസമ്പൂര്‍ണ’ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. ഗാനഗന്ധര്‍വന്‍ യേശുദാസ്‌ തന്നെയാണ്‌ ആ ബഹുമതിയും ഈ സംഗീതോപാസകക്ക്‌ നല്‍കിയത്‌. ‘സംഗീത സമ്പൂര്‍ണമായ മങ്കുത്തമ്പുരാന്റെ സംഗീത ജീവിതം എന്തുകൊണ്ടും ധന്യമായിരുന്നു.

“…..മങ്കുത്തമ്പുരാന്‌ ഗാനാലാപം ആത്മാര്‍പ്പണമാണ്‌. ഇത്രയും ആത്മാര്‍ത്ഥമായ കലോപാസന അധികം കാണാറില്ല…..”

അക്കാദമിയുടെ ബഹുമതിപ്പത്രത്തിലെ ഈ വാക്കുകള്‍ സംഗീതസംപൂര്‍ണമായ മങ്കുത്തമ്പുരാനെ സംബന്ധിച്ചിടത്തോളം എത്ര അന്വര്‍ത്ഥമാണ്‌…..!

ആര്‍.വി.രാമഭദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

Kerala

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

പുതിയ വാര്‍ത്തകള്‍

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.