Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്മരണയിലെ സ്വരരാഗസുധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2011, 05:57 pm IST
in Varadyam

നിരവധി സംഗീത സായാഹ്നങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുള്ള ചന്ദ്രവിലാസം കോവിലകം….. ഇവിടെയാണ്‌ സംഗീത വിദുഷി മങ്കുത്തമ്പുരാന്‍ ജനിച്ചുവളര്‍ന്നത്‌. ആ കൊച്ചുമുറ്റത്തെ ഓരോ പുല്‍ക്കൊടിപോലും തമ്പുരാന്റെ പ്രിയപ്പെട്ട തംബുരുവില്‍നിന്നും ഉതിര്‍ന്നു വീഴുന്ന സ്വരരാഗസുധയില്‍ ലയിച്ച്‌ ആനന്ദനൃത്തം ആടുന്നുണ്ടാവും! വെജിറ്റബിള്‍ വര്‍ണങ്ങള്‍കൊണ്ട്‌ ക്യാന്‍വാസില്‍ കവിത രചിക്കുന്ന അച്ഛന്‍ മുരിയമംഗലത്തുമനക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും സംഗീതത്തെ സ്നേഹിക്കുന്ന അമ്മ മങ്കുട്ടിത്തമ്പുരാനുമാണ്‌ മങ്കുത്തമ്പുരാനെ സംഗീതലോകത്തേക്ക്‌ കൈപിടിച്ചു കയറ്റിയത്‌. കഥകളി സംഗീതവും കൂടിയാട്ടവും ഏറെ ഇഷ്ടപ്പെടുന്ന ഒരു സഹൃദയനുംകൂടിയായിരുന്നു തമ്പുരാന്റെ അച്ഛന്‍. തമ്പുരാന്റെ സംഗീത ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തി സ്വന്തം ജ്യേഷ്ഠത്തിയാണ്‌. തമ്പുരാന്റെ ജ്യേഷ്ഠസഹോദരി കുഞ്ഞിക്കാവു തമ്പുരാനാണ്‌ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന്‌ നല്‍കിയത്‌. മാത്രമല്ല എല്ലാ കച്ചേരികള്‍ക്കും കൂടെ പോകുകയും മങ്കുത്തമ്പുരാന്റെ പിന്നിലിരുന്ന്‌ ശ്രുതിമീട്ടുന്നതും പ്രിയപ്പെട്ട ജ്യേഷ്ഠത്തിയാണ്‌. ഇന്ന്‌ ചരിത്രമുറങ്ങുന്ന കളിക്കോട്ട പാലസ്സ്‌, ഒരു കാലത്ത്‌ രാജകുടുംബാംഗങ്ങള്‍ക്ക്‌ മാത്രം പഠിക്കുവാനുള്ള വിദ്യാലയമായിരുന്നു. അവിടെ അഷ്ടപദി പഠിപ്പിച്ചിരുന്ന ഭാഗവതര്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ടി.വി.ഗോപാലകൃഷ്ണന്റെ മുത്തച്ഛന്‍ ഗോപാലകൃഷ്ണ ഭാഗവതര്‍ തുടങ്ങിയവരായിരുന്നു തമ്പുരാന്റെ ആദ്യകാല ഗുരുക്കന്മാര്‍. ഏകദേശം എട്ടൊമ്പത്‌ വയസ്സുള്ളപ്പോഴാണ്‌ സംഗീതലോകത്തെ ഭീഷ്മാചാര്യനായ ചെമ്പൈ വൈദ്യനാഥഭാഗവതരുമായി പരിചയപ്പെടുന്നത്‌. ഈ കൂടിക്കാഴ്ച തമ്പുരാന്റെ സംഗീതലോകത്തിലെ ഒരു വഴിത്തിരിവായി. സംഗീതയാത്രയുടെ തുടക്കം അഥവാ സംഗീത തപസ്യയുടെ ആരംഭം ഇവിടെ നിന്നായിരുന്നു. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൃശ്ചികോത്സവത്തിന്‌ വലിയവിളക്ക്‌ ദിവസം ഭാഗവതരുടെ കച്ചേരി പതിവായിരുന്നു. ഉത്സവക്കച്ചേരികള്‍ക്ക്‌ വരുന്ന ഒട്ടുമിക്ക സംഗീതജ്ഞന്മാരും ചന്ദ്രവിലാസം പാലസ്സില്‍ ഒത്തുകൂടുക പതിവായിരുന്നു. ചെമ്പൈയുടെ അനുജന്‍ സുബ്രഹ്മണ്യ ഭാഗവത(ചുപ്പാമണി ഭാഗവതര്‍)രും ഇടയ്‌ക്കിടെ വന്ന്‌ തമ്പുരാനെ പഠിപ്പിക്കാറുണ്ട്‌.

1939 ലാണ്‌ മങ്കുത്തമ്പുരാന്‍ ആദ്യമായി പൊതു വേദിയില്‍ പാടുന്നത്‌. മദിരാശി റേഡിയോ നിലയത്തിനുവേണ്ടിയായിരുന്നു അത്‌. തിരുക്കൊച്ചി സംയോജനം കഴിയാത്തതുകൊണ്ട്‌ പുറമേക്ക്‌ പോകണമെങ്കില്‍ മഹാരാജാവിന്റെ പ്രത്യേകാനുമതി വേണമെന്നതിനാല്‍ നിലയക്കാര്‍ തമ്പുരാന്റെ കോവിലകത്തുവന്ന്‌ റെക്കോര്‍ഡ്‌ ചെയ്യുകയാണുണ്ടായത്‌. എന്നാല്‍ ആ വര്‍ഷം തന്നെ മദ്രാസ്‌ മ്യൂസിക്ക്‌ അക്കാദമിയിലും അവിടുത്തെ സംഗീതസഭയിലും തമ്പുരാന്‍ പാടുകയുണ്ടായി.
കലാപരിപോഷകനും സഹൃദയനും തമ്പുരാന്റെ അമ്മാവനുമായ ധാര്‍മിക ചക്രവര്‍ത്തി എന്നറിയപ്പെട്ടിരുന്ന ചൊവ്വര തീപ്പെട്ട തമ്പുരാനായിരുന്നു അന്നത്തെ മഹാരാജാവ്‌. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ്‌ മങ്കുത്തമ്പുരാന്‍ മദിരാശിക്ക്‌ പോയത്‌. ആ വര്‍ഷം മദിരാശിയില്‍ സീസണ്‍ ആരംഭിച്ചത്‌ തമ്പുരാന്റെ കച്ചേരിയോടുകൂടിയായിരുന്നു. ആ കാലങ്ങളില്‍ മങ്കുത്തമ്പുരാന്റെ കച്ചേരികളില്ലാത്ത ആഘോഷങ്ങള്‍ ചുരുക്കമായിരുന്നു. കോഴിക്കോട്‌ ആകാശവാണിനിലയത്തിന്റെ തുടക്കം തമ്പുരാന്റെ കച്ചേരിയോടെയായിരുന്നു. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ 16-ാ‍ം വാര്‍ഷികത്തോടനുബന്ധിച്ച്‌ മഹാരാജാസ്‌ കോളേജില്‍ വച്ചു നടത്തപ്പെട്ട കച്ചേരി, തൃപ്പൂണിത്തുറ രാധാലക്ഷ്മി സ്കൂളിന്റെ ഉദ്ഘാടനത്തിന്‌ നടത്തിയ കച്ചേരി ഇവയൊന്നും സംഗീത ജീവിതത്തിലെ മറക്കാന്‍പറ്റാത്ത അനുഭവങ്ങളാണെന്ന്‌ തമ്പുരാന്‍ പറയാറുണ്ട്‌. ‘സംഗീത വിദുഷി’ എന്ന ബഹുമതി ലഭിക്കുന്നത്‌ ഈ വേദിയില്‍ വച്ചാണ്‌. നിരവധി അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും മദിരാശിയില്‍നിന്നും ലഭിച്ച തംബുരു മങ്കുത്തമ്പുരാന്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്നു. കച്ചേരികള്‍ക്കൊന്നും പ്രതിഫലം പറ്റാറില്ല എന്നുള്ളത്‌ തമ്പുരാന്റെ പ്രത്യേകതയാണ്‌. 1972 ലാണ്‌ സംഗീതനാടക അക്കാദമി തമ്പുരാനെ ഫെല്ലോഷിപ്പ്‌ നല്‍കി ആദരിച്ചത്‌. ഗുരുവായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മറ്റൊരു ശിഷ്യനായ ഗാനഗന്ധര്‍വന്‍ യേശുദാസ്‌ ആയിരുന്നു അന്നത്തെ അക്കാദമി അധ്യക്ഷന്‍. നടന ചക്രവര്‍ത്തി ഗുരുഗോപിനാഥിനും ഗുരുവായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കും ആ വര്‍ഷം തന്നെയാണ്‌ അക്കാദമി ഫെല്ലോഷിപ്പ്‌ നല്‍കി ആദരിച്ചത്‌ എന്നുള്ളതാണ്‌ മറ്റൊരു സവിശേഷത. 1957ല്‍ സംഗീതനാടക അക്കാദമി ആരംഭിച്ചപ്പോള്‍ മങ്കുത്തമ്പുരാനായിരുന്നു പ്രഥമ അധ്യക്ഷ.

തമ്പുരാന്റെ അമ്മയുടെ ഷഷ്ഠിപൂര്‍ത്തിക്ക്‌ കോവിലകത്തുവച്ച്‌ നടത്തപ്പെട്ട ഭാഗവതരുടെ കച്ചേരിയും പിറ്റേദിവസം നടന്ന തമ്പുരാന്റെ കച്ചേരിയും തമ്പുരാന്റെ മനസ്സില്‍ നിറം മങ്ങാത്ത ചിത്രങ്ങളായി അവശേഷിക്കുന്നു. അന്ന്‌ പക്കം വായിച്ചത്‌, തന്റെ ഫിഡിലിന്റെ തന്ത്രികളില്‍ക്കൂടി ലക്ഷക്കണക്കിന്‌ ആസ്വാദകരുടെ മനം കവര്‍ന്ന വയലിന്‍ വിദ്വാന്‍ ചൗഡയ്യയും മാന്ത്രിക വിരലുകള്‍കൊണ്ട്‌ മൃദംഗത്തില്‍ ലയതാളങ്ങള്‍ നെയ്തെടുത്ത പാലക്കാട്ടുമണിയും ശ്രുതി മീട്ടിയത്‌ സംഗീതലോകത്തെ എല്ലാമായ പ്രിയപ്പെട്ട ചേച്ചിയുമായിരുന്നു. മാവേലിക്കര കൃഷ്ണന്‍കുട്ടി നായരും ചാലക്കുടി നാരായണസ്വാമിയുമാണ്‌ തമ്പുരാന്റെ കച്ചേരികള്‍ക്ക്‌ അധികവും പക്കം വായിച്ചിട്ടുള്ളത്‌. പ്രശസ്തനായ ഗുരുനാഥന്റെ ബാണി (ശൈലി) നിലനിര്‍ത്തുന്ന തമ്പുരാന്‌ ഏറെ ഇഷ്ടപ്പെട്ട രാഗം ശങ്കരാഭരണമാണ്‌. ശ്രീപൂര്‍ണത്രയീശ സംഗീതസഭ ‘സംഗീതസമ്പൂര്‍ണ’ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. ഗാനഗന്ധര്‍വന്‍ യേശുദാസ്‌ തന്നെയാണ്‌ ആ ബഹുമതിയും ഈ സംഗീതോപാസകക്ക്‌ നല്‍കിയത്‌. ‘സംഗീത സമ്പൂര്‍ണമായ മങ്കുത്തമ്പുരാന്റെ സംഗീത ജീവിതം എന്തുകൊണ്ടും ധന്യമായിരുന്നു.

“…..മങ്കുത്തമ്പുരാന്‌ ഗാനാലാപം ആത്മാര്‍പ്പണമാണ്‌. ഇത്രയും ആത്മാര്‍ത്ഥമായ കലോപാസന അധികം കാണാറില്ല…..”

അക്കാദമിയുടെ ബഹുമതിപ്പത്രത്തിലെ ഈ വാക്കുകള്‍ സംഗീതസംപൂര്‍ണമായ മങ്കുത്തമ്പുരാനെ സംബന്ധിച്ചിടത്തോളം എത്ര അന്വര്‍ത്ഥമാണ്‌…..!

ആര്‍.വി.രാമഭദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

India

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.