Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അമരദൃശ്യങ്ങളുടെ ഓര്‍മക്കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 07:08 pm IST
in Varadyam

കന്മദഗന്ധമുള്ള തിരക്കഥകള്‍ മലയാള സിനിമയില്‍ ഇല്ലാതായിട്ട്‌ രണ്ട്‌ വര്‍ഷം തികയുന്നു. ജീവിതത്തെ കലയുടെ ഭൂതക്കണ്ണാടിയിലൂടെ നിരീക്ഷിച്ച സൂത്രധാരന്‍ എ.കെ. ലോഹിതദാസിന്റെ വേര്‍പാട്‌ മലയാളത്തില്‍ അവശേഷിപ്പിച്ചത്‌ തിരക്കഥയിലെ ഭാവനാ ദാരിദ്ര്യം.

അതിക്രമിച്ചു കടന്നുവന്ന മരണം ലോഹിയെന്ന എഴുത്തുകാരനെ അപഹരിക്കുമ്പോള്‍ കലയുടെ ചെങ്കോലും കിരീടവും ഉടയുന്നത്‌ കണ്ട്‌ മലയാളം ഞെട്ടി. ലോഹിയ്‌ക്ക്‌ പകരക്കാരനില്ലാതെ ആ ഞെട്ടല്‍ നഷ്ടത്തിന്റെ ഉറഞ്ഞുകൂടിയ മൗനമായി ഇന്നും തുടരുന്നു.

മലയാള സിനിമയില്‍ കാലം പകുത്തെടുത്ത പദ്മരാജനോടൊപ്പം ഇന്ന്‌ ലോഹിയും ഇല്ല. മലയാളത്തില്‍ ലോഹിയുടേതെന്ന്‌ പ്രേക്ഷകന്‍ പറഞ്ഞുപതിഞ്ഞ മുദ്രയാണ്‌ അദ്ദേഹത്തിനുള്ളത്‌ തിലോകദകം. ഉള്ളതിനേക്കാള്‍ ഇല്ലാതാകുമ്പോഴാണ്‌ യോഗ്യത അറിയുന്നതെന്ന ചൊല്ല്‌ ലോഹിയുടെ കാര്യത്തില്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരുപോലെയെന്ന്‌ തിരുത്തിപ്പറയണം. മരണത്തിനുശേഷവും ജീവന്‍ പോലെ തന്നെ ശേഷിക്കുന്നതാണ്‌ പ്രതിഭയുടെ സാന്നിധ്യം. ലോഹിയുടെ അസാന്നിധ്യം പോലും സാധ്യമാകുന്നത്‌ അതുകൊണ്ടാണ്‌.

ജീവിതാനുഭവത്തിന്റെ ഖാനിയില്‍ നിന്നും പ്രതിഭയില്‍ വിളയിച്ചെടുത്തതാണ്‌ ലോഹിയുടെ തിരക്കഥകള്‍. തനിയാവര്‍ത്തനം എന്ന സിനിമയില്‍ തുടങ്ങിയ നെരിപ്പോട്‌ ചിന്തയും നിരീക്ഷണവും കൊണ്ട്‌ അഗ്നിയായി സിനിമയിലും പ്രേക്ഷകനിലും വളരുകയായിരുന്നു. ജീവിതത്തെ അരികിലാക്കി വകഞ്ഞുമാറ്റിയ കഥയില്ലായ്‌മ ചുഴിയില്‍ ചുറ്റിയ മലയാള സിനിമയ്‌ക്ക്‌ പുതിയ ശരീരവും മനസ്സുമാണ്‌ ഈ എഴുത്തുകാരന്‍ നല്‍കിയത്‌. ഒറ്റപ്പെട്ടവന്റെ അലട്ടും കുടുംബവും സമൂഹവും അവനു നല്‍കുന്ന പരീക്ഷണങ്ങളുടെ കിരീടവും ചെങ്കോലുമൊക്കെ മലയാള സിനിമക്ക്‌ നല്‍കാന്‍ ചുറ്റുപാടുകളിലെ ജീവിതത്തേയും മനുഷ്യനേയുമാണ്‌ അദ്ദേഹം കരുവാക്കിയത്‌. അങ്ങനെ കിരീടം മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രവും അതിലെ നായകന്‍ സേതു മോഹന്‍ലാലിന്റെ എന്നത്തേയും അനശ്വര കഥാപാത്രവുമായി.

ജീവിതംകൊണ്ട്‌ ചെത്തികൂര്‍പ്പിച്ചെടുത്ത തിരക്കഥ ശില്‍പമാണ്‌ ലോഹിയുടേത്‌. സ്വാഭാവികതയുടെ സൂക്ഷ്മതയും വൈകാരിക സംഘര്‍ഷവും അന്ധക്ഷോഭവും വാക്കുകള്‍ക്കിടയില്‍ അമര്‍ന്നിരിക്കുന്ന വാചാല മൗനവും കൊണ്ട്‌ ലോഹിയുടെ തിരക്കഥകള്‍ സിനിമകളുടെ സൂപ്പര്‍ സ്റ്റാറായി മാറുന്നത്‌ മലയാളം കണ്ടു.

പദ്മരാജനും എംടിക്കും ശേഷം തിരക്കഥാകൃത്തിന്റെ പേരില്‍ പ്രേക്ഷകന്‍ സിനിമയെ നെഞ്ചേറ്റിയ സൗഭാഗ്യം ലോഹിയുടെ മാത്രംസ്വകാര്യ സ്വത്തായിരുന്നു. സൂപ്പര്‍ താരങ്ങള്‍ കഥാപാത്രങ്ങളായും കഥ ജീവിതമായും മാറുന്നത്‌ ലോഹി ചിത്രങ്ങളുടെ കാഴ്ചയായി.

വിധിയുടെ നിര്‍ബന്ധങ്ങളില്‍ ചുറ്റുപമ്പരമായി ജീവിതം മാറിപ്പോകുന്നതിലെ നാടകീയത മികച്ച നാടകകൃത്തുകൂടിയായ ലോഹി സിനിമയുടെ ശക്തിയാണ്‌. ഭരതവും കന്മദവും ദശരഥവും വാത്സല്യവുമൊക്കെ ഇത്തരം ഭൂമികയാണ്‌ പകര്‍ന്നത്‌. വാടകക്ക്‌ ഗര്‍ഭപാത്രം നല്‍കുന്ന ദശരഥം കാലത്തിന്‌ മുന്‍പേ കുതിച്ച ലോഹി ഭാവനയായിരുന്നു. നല്ല കഥ പറച്ചിലുകാരന്‍ എന്നതിലുപരി കഥകൊണ്ട്‌ ജീവിതത്തെ വ്യാഖ്യാനിച്ച എഴുത്തുകാരനാണ്‌ ലോഹി.

തിരക്കഥാകൃത്തും സംവിധായകനുമായി ലോഹി ഒന്നായപ്പോള്‍ ഭൂതക്കണ്ണാടിയും കന്മദവും പോലെ ചിത്രങ്ങള്‍ ശോഭിച്ചില്ല. ലോഹിയിലെ എഴുത്തുകാരന്‍ അദ്ദേഹത്തിലെ തന്നെ സംവിധായകന്‌ വേണ്ടി വഴങ്ങിയതാകണം കാരണം. അല്ലെങ്കില്‍ അദ്ദേഹത്തിലെ തിരക്കഥാകൃത്തിനപ്പുറം പോകാന്‍ സംവിധായകനെന്ന ലോഹിക്ക്‌ കഴിഞ്ഞില്ല. കാരണം അടിസ്ഥാനപരമായി തിരക്കഥാകൃത്തായിരുന്നു അദ്ദേഹത്തിലെ സിനിമാക്കാരന്‍. തിരക്കഥ സാഹിത്യത്തിന്‌ കീഴടങ്ങാതെ ദൃശ്യഭാഷയായതാണ്‌ ഈ എഴുത്തുകാരന്റെ മികവ്‌. കാണുന്ന സാഹിത്യത്തിന്‌ പകരം കാണുന്ന ഭാഷയായി ലോഹി സിനിമ.

1987-ല്‍ തനിയാവര്‍ത്തനത്തില്‍ തുടങ്ങി 2007-ല്‍ നിവേദ്യം വരെയുള്ള രണ്ട്‌ പതിറ്റാണ്ടിന്റെ സിനിമാ ജീവിതം. തീവ്രാനുഭവങ്ങള്‍കൊണ്ട്‌ ഉള്ള്‌ കാച്ചിയെഴുതി കഥകളിലൂടെ പ്രേക്ഷകനെ ചുട്ടുപൊള്ളിക്കുന്ന സിനിമകള്‍ ബാക്കിയാവുന്നതുതന്നെയാണ്‌ ലോഹിയുടെ അദൃശ്യസാന്നിധ്യം. ഭാവനയുടെ മഷികൊണ്ട്‌ മനസ്സിലെഴുതിയ ഒരു കൂട്ടം പുതിയ കഥപറച്ചിലിന്‌ തയ്യാറെടുത്തിരിക്കുന്ന വേളയിലാണ്‌ ആയുസിന്റെ എഴുതാപ്പുറങ്ങളില്‍ മരണം കുറുകെ നേരം കുറിച്ചത്‌.

ജാതകം തെറ്റിയോടുന്ന ഇന്നത്തെ മലയാള സിനിമയുടെ നടപ്പുകാലത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ പ്രതിഭകൊണ്ട്‌ എഴുതിയ ലോഹിയുടെ അമരത്വം ഓര്‍മക്കടവില്‍ നൈവേദ്യമാകുന്നു.

-സേവ്യര്‍. ജെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.