Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പോസ്റ്റ്മാനെ കാണ്‍മാനില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 07:08 pm IST
in Varadyam

തലയില്‍ തൊപ്പി വച്ച സൈക്കിള്‍ യാത്രക്കാരനെ ആ ഗ്രാമത്തിലെ വീടുകളിലുള്ളവരും വഴിയാത്രക്കാരും ആകാംക്ഷയോടെ ശ്രദ്ധിക്കും. സൈക്കിള്‍ ബെല്ല്‌ കേള്‍ക്കുമ്പോള്‍ അത്‌ പോസ്റ്റ്മാനാണോ എന്നാണ്‌ ഏവര്‍ക്കും അറിയേണ്ടത്‌. തങ്ങളുടെ അടുത്തേക്ക്‌ വരുന്നുണ്ടോ.തങ്ങള്‍ക്കു വേണ്ടിയാണോ വരുന്നത്‌. ‘ആളില്ലാത്ത കത്തുണ്ടെങ്കില്‍ തന്നേര്‌’ എന്നൊരു പതിവ്‌ കമന്റും ചിലരുടെ വക ഉണ്ടാകും. രാവിലെ 11 മണി ആയാല്‍ പോസ്റ്റോഫീസില്‍ 25 ല്‍ കുറയാതെ ആളുകളെങ്കിലും ഉണ്ടായിരിക്കും. സ്റ്റാമ്പ്‌ കുത്തിക്കഴിഞ്ഞാല്‍ കാത്തിരിക്കുന്നവരില്‍ കത്ത്‌ വന്നിരിക്കുന്നവര്‍ക്ക്‌ ചൂടപ്പം പോലെ വിതരണം ചെയ്യും. അതു കഴിഞ്ഞാല്‍ വീടുവീടാന്തരം കയറിയിറങ്ങി കത്തുകള്‍ കൊടുക്കുന്നു. കത്ത്‌ വാങ്ങുന്നവരുടെ ആകാംക്ഷ നമുക്ക്‌ കണ്ണുകളിലൂടെ വായിച്ചെടുക്കാം. അപൂര്‍വ്വം ചിലയിടങ്ങളിലെങ്കിലും കത്ത്‌ വായിക്കേണ്ട ചുമതലയും പോസ്റ്റുമാന്റേതാണ്‌. ശ്രോതാവിന്റെ നെടുവീര്‍പ്പുകളും പ്രത്യാശയും സന്തോഷവും സഹതാപവുമൊക്കെ പോസ്റ്റ്മാന്‍ ഒപ്പിയെടുക്കുന്നു. പോസ്റ്റ്മാനെ കാത്തിരിക്കുന്നവരും കത്തിനുവേണ്ടി കാത്തിരിക്കുന്നവരുമായിരുന്നു നാമെല്ലാവരും.

ഇത്‌ ഏതാണ്ട്‌ 20 വര്‍ഷം മുമ്പു വരെയുള്ള കഥ.ഇപ്പോള്‍, ലഭിക്കുമെന്ന്‌ ഉറപ്പുള്ള കത്തുകള്‍ക്കുവേണ്ടി മാത്രമായുള്ള കാത്തിരിപ്പ്‌. വിവരങ്ങളെല്ലാം അതിനകം അറിഞ്ഞു കഴിഞ്ഞു. അത്രയേ ആവശ്യമുള്ളൂ. എന്നിട്ടും പോസ്റ്റോഫീസുകളിലെ തിരക്ക്‌ ഒഴിയുന്നില്ല. ആവശ്യത്തിന്‌ ജീവനക്കാരില്ലെന്നതുതന്നെ കാരണം. കമ്മറ്റി യോഗങ്ങള്‍ക്ക്‌ കാര്‍ഡ്‌ അയച്ച്‌ ക്ഷണം ഉറപ്പുവരുത്തേണ്ട പതിനായിരക്കണക്കിന്‌ സംഘടനകള്‍ മൂലവും പ്രസിദ്ധീകരണങ്ങള്‍ക്കുള്ള ഇളവുകള്‍ മൂലവും ഇന്ന്‌ പോസ്റ്റോഫീസ്‌ സജീവമാണ്‌. തപാല്‍ വിതരണത്തിന്‌ പുറമേ നിരവധി മൂല്യവര്‍ധിത സേവനങ്ങളും പോസ്റ്റോഫീസ്‌ നല്‍കുന്നു.

പക്ഷേ, കേന്ദ്രസര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ല. കൊറിയര്‍ സര്‍വീസുകളുടെ സേവനം പട്ടണങ്ങളില്‍ കേന്ദീകരിക്കുന്നത്കൊണ്ട്‌ ഗ്രാമീണമേഖലയിലെ സേവനദാതാക്കള്‍ പോസ്റ്റോഫീസുകള്‍ തന്നെ. ടെലഫോണിന്റെയും ഇ-മെയിലിന്റെയും ഫാക്സിന്റെയും ഒക്കെ ഉപയോഗം വലിയ തോതിലായതുകൊണ്ട്‌ തപാലുകളിലൂടെ വരുന്ന ഉള്ളടക്കത്തെ പറ്റിയുള്ള ജിജ്ഞാസ കുറഞ്ഞു എന്നുമാത്രം. ഇന്ത്യയില്‍ ഒന്നരലക്ഷം പോസ്റ്റോഫീസുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നു. 90 ശതമാനം പോസ്റ്റോഫീസുകളും ഗ്രാമങ്ങളില്‍ തന്നെ. അതുകൊണ്ടുതന്നെ പോസ്റ്റോഫീസുകളുടെ പ്രവര്‍ത്തനം അഭംഗുരം തുടരേണ്ടതും ശക്തിപ്പെടുത്തേണ്ടതും മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും പ്രധാനപ്പെട്ടതുതന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്‌ മുംബൈ ജനറല്‍ പോസ്റ്റോഫീസാണ്‌. എക്സ്ട്രാ ഡിപ്പാര്‍ട്ടുമെന്റലായി പതിനായിരക്കണക്കിനു പോസ്റ്റോഫീസുകള്‍ ഏറ്റവും ചെറുത്‌ എന്ന പദവിയിലുണ്ടാകും.

പോസ്റ്റോഫീസുകള്‍ക്ക്‌ ശോഭനമായ ഭാവി സര്‍ക്കാര്‍ കാണുന്നില്ല. നിയമനിരോധനം നിലവിലുണ്ട്‌. ജീവനക്കാരൊക്കെ മുതിര്‍ന്നവരാണ്‌. യുവജനങ്ങളെ കാണാനേയില്ല. രണ്ടുദിവസത്തിനകം കേരളത്തിലെവിടെയും കത്തുകള്‍ കിട്ടിയിരുന്ന കാലം ഉണ്ടായിരുന്നു. ഇന്ന്‌ അങ്ങനെ വേണമെങ്കില്‍ സ്വകാര്യ കൊറിയര്‍ കമ്പനികളെ ആശ്രയിക്കണം. പോസ്റ്റല്‍ വിതരണത്തിലെ കാലതാമസം ജനങ്ങളെ പോസ്റ്റോഫീസുകളില്‍ നിന്ന്‌ അകറ്റുന്നു.
വൈവിധ്യവത്ക്കരണത്തിലൂടെ പോസ്റ്റോഫീസുകളെ വേണമെങ്കില്‍ ശക്തിപ്പെടുത്താം. പക്ഷേ മുമ്പുണ്ടായിരുന്ന സേവനങ്ങള്‍ പോലും ജീവനക്കാരുടെ കുറവുമൂലം ഫലപ്രദമല്ല.

ബിസിനസില്‍ ശോഭിക്കാതെ വരുമ്പോള്‍ പറയുന്ന ഒരു ശൈലിയുണ്ട്‌. പോസ്റ്റോഫീസോ, ടെലഫോണ്‍ എക്സ്ചേഞ്ചോ നടത്താന്‍ സാധിച്ചാല്‍ പിന്നെ എന്തും നടത്താം. ലാഭകരമാകും. കാലം മാറുകയാണ്‌. തപാലാപ്പീസുകള്‍ കുറവായിരുന്ന രാജ്യം പിന്നീട്‌ കത്തുകള്‍ അയയ്‌ക്കുന്ന ശീലം വര്‍ധിച്ച്‌ വര്‍ധിച്ച്‌ പോസ്റ്റുമാനെ കാത്തിരിക്കാന്‍ തുടങ്ങി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാത്തിരിപ്പ്‌ കുറഞ്ഞ്‌ കുറഞ്ഞ്‌ ഇല്ലാതാകുന്നു. ഓരോ വര്‍ഷവും റിട്ടയര്‍ ചെയ്യുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ പിരിഞ്ഞുപോയി. പകരം നിയമനമില്ല. മുതിര്‍ന്ന പൗരന്മാരുടെ കേന്ദ്രമായിക്കൊണ്ടിരിക്കുന്ന പോസ്റ്റോഫീസുകള്‍ എന്നാണാവോ നിശ്ചലമാകുക? സമൂഹത്തിലെ വയോജനങ്ങളെപ്പോലെ അവയും കാലത്തിന്റെ മഹാമൗനത്തിലേക്ക്‌ വിലയംകൊള്ളുമോ?

(ജോര്‍ജ്‌ സ്റ്റീഫന്റെ ‘മാറ്റമില്ലാത്ത മാറ്റം’ എന്ന പുസ്തകത്തില്‍ നിന്നും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

Kerala

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ആണോ എന്ന് ആകാംക്ഷയോടെ ജനങ്ങൾ

India

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷക്കാരുടെയൊപ്പം കണ്ടെത്തി

Main Article

സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളക്കുമ്പോള്‍; പ്രാദേശിക സാമ്പത്തിക വികസനവും വനിതാ സംരംഭകത്വവും

Editorial

റോസ്ഗാര്‍ മേളയിലൂടെ പുതിയ ഭാരതം

പുതിയ വാര്‍ത്തകള്‍

ഹരി ആര്‍. നായര്‍ അരങ്ങില്‍

ഹരി ആര്‍.നായര്‍: ആസുര ഭാവത്തിന്റെ മൂര്‍ത്തീഭാവം

അ​തി​ര​പ്പി​ള്ളി – മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് എതിരേ വ്യാപക എൻഐഎ റെയ്ഡ്; അവിടെ നിരോധിത സംഘടന

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

പ്രധാനമന്ത്രിയുടെ സന്ദർശന റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം: ബംഗളുരുവിൽ 6 പൊലീസുകാർക്ക് സസ്പെൻഷൻ

ഭാരതീയ വേലന്‍ സര്‍വീസ് സൊസൈറ്റി (ബിവിഎസ്എസ്) സംസ്ഥാന പ്രതിനിധി സമ്മേളനം പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു

എയ്ഡഡ് മേഖലയില്‍ പട്ടികജാതി സംവരണതത്വം കൃത്യമായി പാലിക്കണം: ബിവിഎസ്എസ്

കേരളത്തിലെ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ എംസിഎ പ്രവേശനം; അപേക്ഷ നാളെ വരെ

ഡോ. രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി നിയമനം പാര്‍ട്ടി അറിയാതെ

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.