ടെഹ് റാന്‍ : തെക്കന്‍ ഇറാനിലുള്ള ബുഷെഹ്ര്‍ ആണവ നിലയത്തില്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രയേല്‍. ഇറാനിലെ പ്രവര്‍ത്തനക്ഷമമായ ഏക ആണവ നിലയമാണ് ബുഷെഹ്റിലേത്.
ആണവനിലയം ആക്രമിക്കുന്നതിനെതിരെ ആണവോര്‍ജ്ജ കമ്മീഷന്‍ ഡയറക്ടര്‍ രംഗത്ത്
എന്നാല്‍ ഇതിനെതിരെ അന്താരാഷ്‌ട്ര ആണവോര്‍ജ്ജ കമ്മീഷന്‍ ഡയറക്ടര്‍ റഫേല്‍ ഗ്രോസി രംഗത്തെത്തി. ഇസ്രയേല്‍ ഈ ആണവ നിലയത്തില്‍ ആയിരക്കണക്കിന് കിലോഗ്രാം ആണവ പദാര്‍ത്ഥം സൂക്ഷിച്ചിട്ടുണ്ടെന്നും. ആക്രമണം നടന്നാല്‍ ഇത് അപായകരമായ തോതില്‍ ആണവവികിരണത്തിന് കാരണമായേക്കുമെന്നും ഐക്യരാഷ്‌ട്രസഭയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ റഫേല്‍ ഗ്രോസി പറഞ്ഞു. ആക്രമണത്തില്‍ വൈദ്യുതി നിലച്ചാല്‍ ആണവറിയാക്ടറിന്റെ കേന്ദ്രഭാഗം ഉരുകാന്‍ സാധ്യതയുണ്ടെന്നും അത് വന്‍തോതില്‍ ആണവവികിരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
സമധാനചര്‍ച്ചയുമായി യുകെ, ഫ്രാന്‍സ്, ജര്‍മ്മന്‍ വിദേശകാര്യമന്ത്രിമാര്‍
ഇതിനിടെ യുകെ, ഫ്രാന്‍സ്, ജര്‍മ്മന്‍ വിദേശകാര്യമന്ത്രിമാര്‍ ഇറാന്റെ വിദേശ കാര്യമന്ത്രിയുമായി ജനീവയില്‍ സമാധാനചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ നയതന്ത്രത്തിന്റെ വഴി ആലോചിക്കാമെന്ന് ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ് ചി പറഞ്ഞു. അതേ സമയം വെള്ളിയാഴ്ചയും വടക്കന്‍ ഇസ്രയേല്‍ പ്രദേശത്ത് ഇറാന്‍ നടത്തിയ ബലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ഇസ്രയേലികള്‍ക്ക് പരിക്കേറ്റു. ഈ ആക്രമണത്തില്‍ പ്രതിഷേധിച്ച് യുകെ ഇറാനിലെ ടെഹ്റാനിലുള്ള യുകെയുടെ എംബസി ഓഫീസിലെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പടിഞ്ഞാറന്‍ ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തി.
സ്വന്തം പാര്‍ട്ടിയിലെ പ്രതിഷേധം മൂലം ട്രംപ് വിഷമവൃത്തത്തില്‍
ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 636 ഇറാന്‍ കാര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലിനെതിരെ യുദ്ധം ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ രണ്ടാഴ്ചത്തെ സമയം ചോദിച്ചിരിക്കുകയാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സീനിയര്‍ സെനറ്റര്‍മാര്‍ തന്നെ ഇറാനെതിരെ നേരിട്ട് യുദ്ധം ചെയ്യുന്നതില്‍ ട്രംപിനെ വിലക്കിയിരിക്കുകയാണ്.
ചൈനയും റഷ്യയും യുഎസിന് മേല്‍ പരോക്ഷസമ്മര്‍ദ്ദവുമായി രംഗത്ത്
യുദ്ധസാഹചര്യത്തിന് അയവുവരുത്താന്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ചൈനയും റഷ്യയും. ഇസ്രയേല്‍ യുഎന്‍ നിയമം ലംഘിച്ചുകൊണ്ടാണ് ഇറാനുമേല്‍ ആക്രമണം നടത്തിയതെന്നും ചൈനയും റഷ്യയും ആരോപിക്കുന്നു.
ടെഹ്റാനില്‍ വന്‍ പ്രകടനം
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണത്തിനെതിരെ വന്‍ പ്രകടനം നടന്നു. ടെഹ്റാനിലെ അമേരിക്കന്‍ എംബസിക്ക് മുന്‍പിലാണ് പ്രകടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: