ഇടുക്കി: ഉടുമ്പന്‍ചോലയില്‍ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി പത്തു വര്‍ഷത്തിനുശേഷം പിടിയില്‍. പാറത്തോട് ശിങ്കാരികണ്ടം സ്വദേശി ആനന്ദ് രാജിനെയാണ് ഉടുമ്പന്‍ചോല പൊലീസ് കസ്റ്റഡിയിലെടുത്തത്.
2015 ലാണ് പിതാവായ കറുപ്പയ്യയെ ആനന്ദ് രാജ് തലക്കടിച്ച് കൊലപ്പെടുത്തിയത്.കേസില്‍ ജയിലിലായ ആനന്ദ് രാജിന് തൊടുപുഴ കോടതി പിന്നീട് ജാമ്യം അനുവദിച്ചെങ്കിലും പുറത്തിങ്ങിയ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. ഇടയ്‌ക്കിടെ നാട്ടിലെത്തുന്ന പ്രതി കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം വീണ്ടും തമിഴ്‌നാട്ടിലേക്ക് പോകും.
2018 ല്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷവും ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. നെടുങ്കണ്ടം, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, രാജാക്കാട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. പൊലീസ് അന്വേഷിച്ച് എത്തുമ്പോള്‍ സ്ഥലത്തുനിന്നും മുങ്ങുന്നതാണ് രീതി. ഫെബ്രുവരിയില്‍ പാറത്തോട്ടില്‍ എത്തിയ പ്രതി അയല്‍വാസിയായ ഈശ്വരനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്താനും ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: