വാഷിംഗ്ടണ്‍: അമേരിക്ക സന്ദര്‍ശനത്തിന് വരാന്‍ ക്ഷണിച്ച യുഎസ് പ്രസിഡന്‍റ് ട്രംപിനോട് നോ പറഞ്ഞ മോദിക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ കയ്യടി. കാനഡയില്‍ ജി7 യോഗത്തിനെത്തിയ മോദിയെ അമേരിക്കയില്‍ എത്താന്‍ ഡൊണാള്‍ഡ് ട്രംപ് ക്ഷണിക്കുകയായിരുന്നു. മടങ്ങിപ്പോകുമ്പോള്‍ അമേരിക്കയില്‍ ഇറങ്ങൂ എന്നായിരുന്നു ട്രംപ് മോദിയോട് പറഞ്ഞത്. എന്നാല്‍ ഈ ക്ഷണം മോദി നിരസിച്ചു എന്ന് മാത്രമല്ല, പകരം ട്രംപിനോട് 2025 അവസാനം ന്യൂദല്‍ഹിയില്‍ നടക്കാന്‍ പോകുന്ന ക്വാഡ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
മോദി ട്രംപിനോട് നോ പറഞ്ഞതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്. മോദി മടക്കയാത്രയില്‍ യുഎസില്‍ ഇറങ്ങുകയായിരുന്നുവെങ്കില്‍ അവിടെ സന്ദര്‍ശനം നടത്തുന്ന പാകിസ്ഥാന്റെ പട്ടാള മേധാവി അസിം മുനീറിനെ കാണേണ്ടിവരുമായിരുന്നു. യുഎസില്‍ വെച്ച് ഈ സാഹചര്യത്തില്‍ ട്രംപിന്റെ അധ്യക്ഷതയില്‍ അസിം മുനീറിനൊപ്പം വേദി പങ്കിടുക എന്നത് ഇന്ത്യയുടെ മുഖം നഷ്ടപ്പെടുത്തുമായിരുന്നു.
ഇപ്പോഴേ ട്രംപിന്റെ അധ്യക്ഷതയില്‍ ആണ് ഇന്ത്യാ-പാക് യുദ്ധം നിര്‍ത്തിയതെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുകയാണ്. ഇതിനെ മോദി പരസ്യമായി എതിര്‍ത്തിട്ടും ട്രംപ് ഈ നുണ ആവര്‍ത്തിക്കുകയാണ്. അപ്പോള്‍ പിന്നെ യുഎസില്‍ അസിം മുനീറിനൊപ്പം വേദി പങ്കിട്ടാല്‍ പിന്നെ ട്രംപ് പറഞ്ഞതേ ലോകം വിശ്വസിക്കുമായിരുന്നുള്ളൂ. മോദിയെ ക്ഷണിച്ചതിന് പിന്നില്‍ ട്രംപിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ പ്രധാനമന്ത്രിയേയും പാകിസ്ഥാന്റെ പട്ടാളമേധാവിയെയും ഒരു വേദിയില്‍ ഇരുത്തുക. അത്തരമൊരു നാണക്കേടാണ് ട്രംപിന്റെ അമേരിക്ക സന്ദര്‍ശിക്കാനുള്ള ക്ഷണം നിരസിക്കുക വഴി മോദി ഒഴിവാക്കിയത്. ഇതോടെ മോദിക്ക് സമൂഹമാധ്യമങ്ങളില്‍ കയ്യടി ഉയരുകയാണ്.
മാത്രമല്ല, ജി7 യോഗത്തില്‍ പങ്കെടുത്ത മോദി തീവ്രവാദത്തോടുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയതിനും വലിയ കയ്യടിയാണ് ഉയരുന്നത്. തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന നിലപാട് മോദി ജി7 യോഗത്തില്‍ ആവര്‍ത്തിച്ചു. തീവ്രവാദം ഒന്നേയുള്ളൂ എന്ന തന്റെ നിലപാടും മോദി അവിടെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: