Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവര്‍ക്ക് ആവശ്യത്തിന്, ആശമാര്‍ക്ക് നിരാശ

Janmabhumi Online by Janmabhumi Online
Jun 16, 2025, 11:22 am IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം പൗരസമൂഹത്തോട് വിവേചനമില്ലതെ നീതിപൂര്‍വ്വം പെരുമാറുകയെന്നതാണ്. കമ്മ്യൂണിസ്റ്റുകള്‍ നയിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇത് പ്രതീക്ഷിക്കുക വയ്യെങ്കിലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഭരണഘടനയോട് അല്പമെങ്കിലും ആദരവും ജനങ്ങളോട് ദയയും കാണിക്കണമെന്ന് സൂചിപ്പിക്കേണ്ടതുണ്ടല്ലോ.

ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ അവഗണിക്കുന്ന ഇടത് സര്‍ക്കാര്‍ തങ്ങളുടെ സ്വന്തക്കാര്‍ക്ക് വാരിക്കോരി ശമ്പളം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ നയിക്കുന്നവര്‍ക്കാണ് ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് നിസ്സാരമായ വര്‍ധനയല്ലേയെന്ന് ചോദിക്കുന്നവര്‍ ആ പാര്‍ട്ടിയിലുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ടീമിലുള്ളത് 12 പേരാണ്.ടീം ലീഡറുടെ ശമ്പളം നിലവിലെ 75,000ത്തില്‍ നിന്ന് ഇനി മുതല്‍ 78,500 ആയി വര്‍ദ്ധിപ്പിച്ചു. മറ്റ് 7 പേര്‍ക്കും 50000 ത്തില്‍ കൂടുതല്‍ മാസശമ്പളം ഉണ്ട്.
2022 മെയ് മുതല്‍ 6 മാസ കാലയളവിലേക്ക് താത്കാലികമായി കരാര്‍ അടിസ്ഥാനത്തിലെടുത്തവര്‍ക്കാണ് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം വര്‍ധിപ്പിച്ചത്. പട്ടിണിയില്ലാതെ ജീവിക്കാനുള്ള മിനിമം കൂലിയും വിരമിക്കല്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് ആശാ വര്‍ക്കര്‍മാര്‍ സമരം ചെയ്യുമ്പോള്‍ അവരെ തിരിഞ്ഞു നോക്കാത്ത സര്‍ക്കാരാണ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്ന പാര്‍ടി കേഡറുകള്‍ക്ക് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് വാരിക്കോരി നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യം മാത്രമേ ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെടുന്നുള്ളൂ. ആശാ വര്‍ക്കേഴ്സ് ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കേഴ്സിന് ദിവസം 700 രൂപ മിനിമം കൂലി എന്നത് നടപ്പിലാക്കണമെന്നാണ് അവരുന്നയിക്കുന്നത്.

2007 മുതല്‍ആരോഗ്യ വകുപ്പിന് വേണ്ടി ദിവസം 16 മണിക്കൂറിലധികം പണിയെടുക്കുന്ന പാവപ്പെട്ട സ്ത്രീകളാണ് സമരമുഖത്തുള്ളത്. വര്‍ഗ വഞ്ചകരെ നേരിടുന്നതുപോലെയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴിലാളി സമൂഹത്തെ നേരിടുന്നത്. എന്നോ തകര്‍ന്നു കഴിഞ്ഞ ഫ്യൂഡല്‍ മാടമ്പി സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുകയാണ് ഇടത് സര്‍ക്കാര്‍. അധിക്ഷേപിച്ചും അപമാനിച്ചും അവഗണിച്ചും ആശാവര്‍ക്കര്‍മാരുടെ സമരവീര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ശീതീകരിച്ച മുറികളിലിരുന്ന് കാരണഭൂതന്റെ അപദാന കഥകളെഴുതുന്ന കൊട്ടാരം കൂലിയെഴുത്തുകാര്‍ക്ക് അവര്‍ അവകാശപ്പെടാതെ തന്നെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നു. മനഃസാക്ഷിയില്ലാത്തവര്‍ക്ക് മാത്രം സാധ്യമാവുന്ന തരത്തിലാണ് തെരുവില്‍ പൊരുതുന്ന ആശമാരോട് സര്‍ക്കാര്‍ പെരുമാറുന്നത്.

ധൂര്‍ത്തിന്റെ മറ്റൊരു പേരായി ഇടത് സര്‍ക്കാര്‍ മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പളമായി 295.64 കോടി രൂപ നല്‍കിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെയുള്ള കണക്ക് മാത്രമാണിത്. 2016-17 ല്‍ 30.64 കോടി ശമ്പളം നല്‍കിയപ്പോള്‍ പിണറായി വിജയന്റെ രണ്ടാമൂഴമെത്തിയപ്പോള്‍ അത് വര്‍ധിപ്പിച്ചു. 2023- 24 ല്‍ 46.26 കോടി രൂപയായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ 33 പേരാണ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്ളത്. ഇത്രയൊക്കെ ചെലവഴിക്കാന്‍ മടി കാണിക്കാത്ത സര്‍ക്കാരാണ് ആശമാരെ പെരുവഴിയില്‍ നിര്‍ത്തിയിരിക്കുന്നത്. തൊഴിലാളി സ്‌നേഹത്തിന്റെ വീരഗാഥകള്‍ പാടുന്നവരാണ് തൊഴിലാളി സമൂഹത്തെ നിര്‍ദ്ദയം വഞ്ചിക്കുന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹം പ്രതികരിക്കേണ്ടതുണ്ട്. ഒരു ഭാഗത്ത് വേണ്ടപ്പെട്ടവര്‍ക്ക് വാരിക്കോരി കൊടുത്തുകൊണ്ട് പാവപ്പെട്ടവരെ അവഗണനയുടെ പെരുമഴയത്ത് നിര്‍ത്തുമ്പോള്‍ പ്രത്യേകിച്ചും.

Tags: Asha workersSocial MediaChief Minister
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

India

അഹമ്മദാബാദ് വിമാനാപകടത്തില്‍ ബി ജെ പിക്ക് നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ, വിജയ് രൂപാണിയുടെ മരണം നികത്താനാകാത്ത നഷ്ടം

Kerala

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

India

മൃഗബലിയുടെയടക്കം ബക്രീദ് ദിനത്തിലെ ആചാരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് ; മുന്നറിയിപ്പ് നൽകി കശ്മീർ വഖഫ് ബോർഡ്

Business

500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

പുതിയ വാര്‍ത്തകള്‍

‘തേറ്റ’ ടീസർ പുറത്തിറങ്ങി,ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു

‘ഓട്ടംതുള്ളൽ’ പൂർത്തിയായി

ആട്.3 കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നു നിർമ്മിക്കുന്നു

പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു

ധനുഷ്- ശേഖർ കമ്മൂല ചിത്രം “കുബേര” ട്രെയ്‌ലർ പുറത്ത്

ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ ആർക്കൊക്കെ എത്ര നഷ്ടം സംഭവിച്ചു ? ഖമേനിയെ കൊല്ലാനുള്ള പദ്ധതി വിജയിക്കുമോ ? അറിയാം പത്ത് സുപ്രധാന വിവരങ്ങൾ

തെലുങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരം ദാനം നടന്നു; പുരസ്കാര നേട്ടത്തിൽ നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നതിന് ഇറാൻ വളരെ വലിയ വില നൽകേണ്ടിവരും ; ഭയനാകമായ തിരിച്ചടി ഇറാനികൾക്ക് താങ്ങാനാകില്ലെന്ന് നെതന്യാഹു 

ആരുമില്ലെങ്കിലും ഞങ്ങൾക്ക് പകിസ്ഥാൻ ഉണ്ട് ; കൂടുതൽ അഹങ്കാരം കാട്ടിയാൽ ഇസ്രായേലിനെതിരെ ആണവ ആക്രമണം നടത്താനും പാകിസ്ഥാൻ മടിക്കില്ലെന്ന് ഇറാൻ

ബംഗാളിലെ കാളിഗഞ്ചില്‍ കോണ്‍ഗ്രസ്, സിപിഎം കൊടികള്‍ ഒന്നിച്ചു കെട്ടിയ കാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കബില്‍ ഉദ്ദീന്‍ ഷെയ്ഖിന്റെ പ്രചരണം

നിലമ്പൂരില്‍ പോരോടുപോര്‍, കാളിഗഞ്ചില്‍ തോളോടുതോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies