വാഷിംഗ്ടൺ : ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വ്യോമാക്രമണത്തിനുശേഷം തീവ്രവാദികളുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയ ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിനെ ന്യായീകരിച്ച്
മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഐക്യരാഷ്‌ട്രസഭയുടെ പത്രസമ്മേളനത്തിലാണ് ഭൂട്ടോ കൊടും ഭീകരനെ ന്യായീകരിച്ച് രംഗത്തെത്തിയത്.
പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഭീകരതയെ പിന്തുണയ്‌ക്കുന്ന ഗ്രൂപ്പുകളുമായി റൗഫിന് ബന്ധമില്ല. റൗഫ് ഒരു തീവ്രവാദിയല്ലെന്നും റൗഫിന്റെ പേര് നിരോധിത ഭീകരന്റെ പേരിനോട് മാത്രമേ സാമ്യമുള്ളൂവെന്നും ഭൂട്ടോ ഊന്നിപ്പറഞ്ഞു.
ഇതിനു പുറമെ ഇന്ത്യ റൗഫിനെ എല്ലാവർക്കും മുന്നിൽ ഭീകരനായി അവതരിപ്പിക്കുന്നു. സത്യം എന്തെന്നാൽ റൗഫ് ഒരു തീവ്രവാദിയല്ല. നിരോധിത ആളുകളിൽ ഒരാളുടെ പേരിനോട് അദ്ദേഹത്തിന്റെ പേര് സാമ്യമുള്ളതാണ്. ശവസംസ്കാര ചടങ്ങിൽ അദ്ദേഹം പങ്കെടുത്തതിന് ഇന്ത്യ നൽകിയ തെളിവുകൾ തള്ളിക്കളയാനും ഭൂട്ടോ ശ്രമിച്ചു. കൂടാതെ ഇന്ത്യ അന്വേഷണങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും പലതവണ ഒളിച്ചോടുകയാണെന്നും ഭൂട്ടോ കുറ്റപ്പെടുത്തി.
അതേ സമയം പാകിസ്ഥാന്റെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി നിഷേധിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് പാകിസ്ഥാന്റെ ഭീകര അനുകൂല നിലപാടിനോട് രൂക്ഷമായി പ്രതികരിച്ചത്. യൂണിഫോം ധരിച്ച പാകിസ്ഥാൻ സൈനികരും പോലീസും പങ്കെടുത്ത ശവസംസ്കാര പ്രാർത്ഥനകൾക്ക് ഹാഫിസ് അബ്ദുൾ റൗഫ് നേതൃത്വം നൽകുന്നതിന്റെ ഫോട്ടോ തെളിവുകൾ മിസ്രി എടുത്തുകാണിച്ചു.
കൂടാതെ ഇവർ പുരോഹിതന്മാരോ സാധാരണക്കാരോ അല്ല, അവർ നിയുക്ത തീവ്രവാദികളാണ്, അതിന് തെളിവുകളുണ്ടെന്നും മിസ്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: