Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെ.രാമന്‍പിള്ള അനുഭവജ്ഞാനത്തിന്റെ ആഴക്കടല്‍

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jun 3, 2025, 10:02 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഏഴര പതിറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ട്. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിന്റെ പൊങ്ങച്ചമൊന്നും വിളമ്പാനില്ല. കലാലയ വിദ്യാഭ്യാസത്തിന്റെ മേന്മയൊന്നും പറയാനില്ലെങ്കിലും വിജ്ഞാനത്തിന്റെ ആഴക്കടലും ഭാഷാപരിജ്ഞാനത്തിന്റെ വിസ്മയിപ്പിക്കുന്ന വ്യക്തിത്വവുമാണ് കെ.രാമന്‍പിള്ള.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില്‍ ആലിന്തറവിളയില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും അഞ്ചാമത്തെ മകനായ രാമന്റെ ജനനം മെയ് 30 നാണ്. ഭാരതീയ സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും സംസ്‌കൃതിയുടെയും പിന്‍ബലമാണ് ജീവിതവിജയത്തിന്റെ അടിത്തറ. അളവറ്റ സമ്പത്തിന്റെ കണക്കൊന്നും വിവരിക്കാനില്ല. പക്ഷേ, മനുഷ്യപ്പറ്റും വിവരവും വിവേകവും കൊണ്ട് സമ്പന്നമാണ് ആ ജീവിതം.

രാഷ്‌ട്രീയ സ്വയം സേവകസംഘവുമായി ചെറുപ്പം മുതല്‍ തന്നെ ഹൃദയബന്ധം ഉറപ്പിച്ചു. രാഷ്‌ട്രീയത്തിലെത്തിയതാകട്ടെ ആത്മകഥയുടെ പേരായ ‘ധര്‍മ്മം ശരണം ഗച്ഛാമി’ എന്നതുപോലെ. ഭാരതീയ ജനസംഘമായിരുന്നു നിലപാടുതറ. അതിന്റെ സിദ്ധാന്തവും തത്വസംഹിതകളും ആഴത്തിലും പരപ്പിലും അറിഞ്ഞ രാമന്‍പിള്ളയ്‌ക്ക് പകരം വയ്‌ക്കാനാരുണ്ടെന്ന ചോദ്യത്തിന് ഉത്തരത്തിന്റെ കോളം ശൂന്യമായി തന്നെ കിടക്കുകയാണ്.

സ്ഥാനാര്‍ത്ഥിയാകാനോ അധികാരസ്ഥാനങ്ങള്‍ കയ്യാളാനോ അഗ്രഹിച്ചില്ല. നേതൃത്വത്തിന്റെയും പ്രവര്‍ത്തകന്മാരുടെയും സമ്മര്‍ദ്ദം മൂലം ഒരിക്കല്‍ നിയമസഭാ (1991 തിരുവനന്തപുരം ഈസ്റ്റ്) തെരഞ്ഞെടുപ്പിലും തിരുവനന്തപുരം, മാവേലിക്കര മണ്ഡലങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാകേണ്ടിവന്നിട്ടുണ്ട്. സ്വന്തം വിജയത്തിനായി പ്രവര്‍ത്തിച്ചതിന്റെ മേന്മയൊന്നും വിവരിക്കാനായില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ അനുഭവമാണ് കെ.രാമന്‍പിള്ളയുടെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

1950 ല്‍ രാഷ്‌ട്രീയത്തിന്റെ മോഹവലയത്തിലൊന്നും പെടാത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പ് അദ്ദേഹത്തിന് വിസ്മരിക്കാന്‍ കഴിയുന്നതല്ല. മന്നത്തു പത്മനാഭനും ആര്‍.ശങ്കറും നയിച്ച ഡെമോക്രാറ്റിക് കോണ്‍ഗ്രസും പട്ടം താണുപിള്ളയുടെ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് സോഷ്യലിസ്റ്റും ചേര്‍ന്ന് മത്സരിച്ച നെടുമങ്ങാട്ടെയും നെയ്യാറ്റിന്‍കരയിലെയും ഉപതെരഞ്ഞെടുപ്പാണത്. ക്രിസ്ത്യാനികള്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനും സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുമുള്ള മന്നത്തിന്റെയും ആര്‍.ശങ്കറിന്റെയും നിശ്ചയ ദാര്‍ഢ്യം ആരെയും ആകര്‍ഷിക്കുന്നതാണെന്ന് രാമന്‍പിള്ള സാക്ഷ്യപ്പെടുത്തുന്നു. രണ്ടിടത്തും ലക്ഷ്യം സാധിച്ചു.

1954ല്‍ ജന്മനാടായ വാമനപുരത്തെ വാര്‍ഡില്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ബദലായി കുട്ടന്‍പിള്ളയെന്ന സ്വതന്ത്രനെ മത്സരിപ്പിച്ച് ചരിത്ര വിജയം നേടിയതൊഴിച്ചാല്‍ ജനസംഘ ബിജെപി രാഷ്‌ട്രീയത്തിലെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ വിജയചരിത്രം കാര്യമായി പറയാനില്ല. നേമത്ത് ഒ.രാജഗോപാലും തൃശൂരില്‍ സുരേഷ്‌ഗോപിയും വിജയിച്ചത് വിസ്മരിക്കുന്നില്ല.

ഭാരതീയ ജനസംഘത്തിന് കേരളത്തില്‍ വിത്തിട്ട് മുളപ്പിക്കുകയും വെള്ളവും വളവുമിട്ട് വലുതാക്കുകയും ചെയ്ത ഏതാനും പേരില്‍ മുന്നിലാണ് എല്ലാവരുടെയും പ്രിയപ്പെട്ട രാമന്‍പിള്ള സാര്‍. അടിയന്തരാവസ്ഥയില്‍ 18 മാസം പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച പിന്തുണയും സംസ്ഥാന ബിജെപി പ്രസിഡന്റായിരിക്കെ നടത്തിയ രഥയാത്രയ്‌ക്ക് കിട്ടിയ അംഗീകാരവുമാണ് എന്നും തിളങ്ങുന്ന ഓര്‍മ്മ.

സ്വന്തമായി വാഹനമോ ചൂണ്ടിക്കാണിക്കാന്‍ പറ്റിയ കാര്യാലയങ്ങളോ ഇല്ലാത്ത കാലത്തായിരുന്നു ജനസംഘ പ്രവര്‍ത്തനം. ജനതാപാര്‍ട്ടിയും ബിജെപിയുമായപ്പോള്‍ പ്രവര്‍ത്തനത്തിന്റെ രീതിയും ഭാവവും മാറി. കേരളത്തിള്‍ ബിജെപിയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായി. ഒ.രാജഗോപാല്‍ എന്ന രാജേട്ടന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ രാമന്‍പിള്ള സാര്‍ ജനറല്‍ സെക്രട്ടറിയായി. പിന്നീട് പ്രസിഡന്റും. ഒ.രാജഗോപാല്‍, കെ.രാമന്‍പിള്ള, കെ.ജി.മാരാര്‍ എന്നീ മൂര്‍ത്തിത്രയത്തോടൊപ്പം സംഘടനാ സെക്രട്ടറി സ്ഥാനത്ത് പി.നാരായണന്‍ജിയും പി.പി. മുകുന്ദനും വഹിച്ച പങ്ക് നിസ്തുലമാണ്.

ജനസംഘത്തിന് ഒരു പത്രം എന്ന ചിന്ത രാമന്‍പിള്ള സാറിലാണ് ഉദിച്ചത്. ഏറെക്കാലത്തെ ചര്‍ച്ചയ്‌ക്കുശേഷം 1974 ലെ കണ്ണൂര്‍ സമ്മേളനത്തോടെയാണ് ആവാം എന്ന തീരുമാനത്തിലെത്തിയത്. അതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയതും രാമന്‍പിള്ള സാര്‍ തന്നെ.

കേരളത്തിലെ പേരെടുത്ത വ്യവഹാരി നവാബ് രാജേന്ദ്രന്റെ പിതാവ് കുഞ്ഞിരാമ പൊതുവാള്‍ തൃശൂരില്‍ നിന്നു പ്രസിദ്ധീകരിച്ച സായാഹ്നപത്രത്തിന്റെ പേരായിരുന്നു ജന്മഭൂമി. അതിന്റെ ഉടമസ്ഥാവകാശം സമ്പാദിച്ച് 1975ല്‍ കോഴിക്കോട് നിന്നാണ് ജന്മഭൂമി സായാഹ്നപത്രമായി തുടങ്ങിയത്. മാതൃകാ പ്രചരണാലയം എന്ന കമ്പനിയുടെ ഉടമസ്ഥാവകാശത്തില്‍ തുടങ്ങിയ പത്രത്തിന്റെ സര്‍വാധികാരി രാമന്‍പിള്ള സാര്‍ തന്നെയായിരുന്നു. പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി. അടിയന്തരാവസ്ഥക്കാലത്തു കേരളത്തില്‍ തച്ചുതകര്‍ക്കപ്പെട്ട ഏകപത്രം ജന്മഭൂമിയായിരുന്നു.

അടിയന്തരാവസ്ഥയ്‌ക്കുശേഷം എറണാകുളത്ത് നിന്ന് 1977 നവംബര്‍ 14ന് പ്രഭാത ദിനപത്രമായി ജന്മഭൂമി പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ മുഖ്യപത്രാധിപര്‍ പ്രൊഫ. എം.പി. മന്മഥനായിരുന്നു. മന്മഥന്‍ സാര്‍ അടിയന്തരാവസ്ഥയ്‌ക്ക് എതിരായ പ്രക്ഷോഭത്തിന്റെ ചെയര്‍മാനായിരുന്നു. ലോക്‌സംഘര്‍ഷ സമിതിയുടെ കണ്‍വീനറായിരുന്നു രാമന്‍പിള്ള സാര്‍. അടിയന്തരാവസ്ഥാവിരുദ്ധസമരത്തിന് തുടക്കംകുറിച്ച ദിവസം എന്ന നിലയിലാണ് നവംബര്‍ 14ന് പത്രം പ്രസിദ്ധീകരണത്തീയതിയായി നിശ്ചയിച്ചത്.

പത്രം പല പ്രതിസന്ധികളെയും നേരിട്ടു. ഒന്നാമത് ജന്മഭൂമി എന്ന ടൈറ്റില്‍ തന്നെ. അത് കുഞ്ഞിരാമ പൊതുവാളിന്റെയോ രാജേന്ദ്രന്റെയോ പേരിലുള്ളതായിരുന്നില്ല. തിരുവനന്തപുരം വള്ളക്കടവിലെ ബഷീറിന്റേതായിരുന്നു. ബഷീറിനെ കണ്ടെത്തി ഉടമസ്ഥാവകാശം നേടാന്‍ ഏറെ പണിപ്പെട്ടതും അച്ചുകൂടം സമ്പാദിക്കാന്‍ അദ്ധ്വാനിച്ചതും രാമന്‍പിള്ളസാര്‍ അല്ലാതെ മറ്റാരുമായിരുന്നില്ല. ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ച രാമന്‍പിള്ള സാറിന്റെ പ്രേരണയോടെയും പിന്തുണയോടേയും എറണാകുളത്ത് സ്ഥലം സമ്പാദിച്ച് കെട്ടിടം പണിത് സ്വന്തം പ്രസ് സ്ഥാപിച്ചതും ചരിത്രം. പി. സുന്ദരം മാനേജരായിരിക്കെ വന്ന സാമ്പത്തികബാധ്യതയുള്ള ദൗത്യം ഏറ്റെടുത്തതിന് പിന്നിലും ഏറെ പ്രയത്‌നങ്ങളുണ്ട്.

കലാലയ വിദ്യാഭ്യാസത്തേക്കാള്‍ അറിവും അനുഭവവും രാമന്‍പിള്ളയ്‌ക്ക് സ്വന്തം. എന്തും സഹിക്കുവാനും എന്തിനേയും നേരിടാനുമുള്ള കഴിവ് അദ്ദേഹം അനുഭവജ്ഞാനത്താല്‍ ആര്‍ജ്ജിച്ചതാണ്. അതുതന്നെയാണ് ഏവര്‍ക്കും പാഠപുസ്തകമാകുന്നതും. ജനസംഘത്തിന്റേയും ഭാരതീയ ജനതാ പാര്‍ട്ടിയുടേയും സമുന്നത നേതൃത്വം അദ്ദേഹം വഹിച്ചിട്ടുണ്ട്. ജനസംഘത്തിന്റെ പാലക്കാട് ജില്ലാ സംഘടനാ കാര്യദര്‍ശി, കോഴിക്കോട് ജില്ലാ സംഘടനാ കാര്യദര്‍ശി, ദക്ഷിണ മേഖലാ സംഘടനാ കാര്യദര്‍ശി എന്നീ പദവികള്‍ വഹിച്ചു. പിന്നീട് സംസ്ഥാന സംഘടനാ കാര്യദര്‍ശിയായി. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം ബിജെപി രൂപീകൃതമായപ്പോള്‍ സംസ്ഥാന ജന. സെക്രട്ടറിയായി. രണ്ട് തവണ കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാനുള്ള നിയോഗവും രാമന്‍പിള്ളയ്‌ക്കായിരുന്നു. പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി ഒരു പത്രം എന്ന ആശയം മുന്നോട്ട് വച്ചതും അദ്ദേഹമായിരുന്നു. അയോധ്യ പ്രിന്റേഴ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ധര്‍മ്മം ശരണം ഗച്ഛാമിയാണ് ആത്മകഥ. മലബാറിലെ മാപ്പിള ലഹളകള്‍, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, എന്താണ് ഹിന്ദുത്വം, അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍ എന്നിവ ശ്രദ്ധേയ കൃതികള്‍. പ്രസന്നകുമാരിയാണ് സഹധര്‍മ്മിണി. മക്കള്‍: ശ്രീദേവി, ശ്രീകുമാരി, ശ്രീകല. മരുമക്കള്‍: സുരേഷ്, സുധീഷ്, ശ്രീകണ്ഠന്‍.

Tags: K. Raman PillaiRSS KeralaBjp KeralaK Kunhikannan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം
News

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

Main Article

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

Main Article

വിശിഷ്ട വ്യക്തിത്വം

Kerala

നവതിയുടെ നിറവില്‍ കെ. രാമന്‍പിള്ള: അടിയന്തരാവസ്ഥയെ പ്രതിരോധിച്ച സദാശിവ പണിക്കര്‍

Kerala

കടമുണ്ടാക്കിയതല്ലാതെ സര്‍ക്കാര്‍ എന്ത് നേടി: കുമ്മനം

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ലവ് ജിഹാദിനെതിരെ പൊരുതുന്ന കേരളത്തിലെ ക്രിസ്തീയ സംഘടനയായ കാസയുടെ ലോഗോ (വലത്ത്)

ഇന്ത്യ മുഴുവന്‍ തുര്‍ക്കിയെ എതിര്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും തുര്‍ക്കിയുമായി ബന്ധമെന്ന് കാസ

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

ഇന്ത്യൻ മാര്യേജ് സർട്ടിഫിക്കറ്റിന് ഒരു കാലാവധി വേണോ? വിചിത്രമായ ആശയവുമായി പി ഡബ്ല്യു ഡി (PWD) ട്രയിലർ.

തമിഴ്‌നാടിനെ കൈവിട്ട് വമ്പന്‍കമ്പനികള്‍, ആന്ധ്രയില്‍ 10,000 കോടിയുടെ പുതിയ വ്യവസായങ്ങള്‍ക്കു വഴിതുറക്കുന്നു

വാതിലിൽ ഇതൊക്കെ ചെയ്തോളൂ, വീട്ടിൽ ഐശ്വര്യവും സൗഭാഗ്യവും താനെ വരും

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ റിലീസ് 2025 ജൂലൈ 11 ന്

സ്വന്തം നാട്ടുകാരുടെ മുന്‍പിലും ഗുകേഷ് മാഗ്നസ് കാള്‍സനെ നാണം കെടുത്തുമോ? കാള്‍സനെ പിന്നിലാക്കി ഗുകേഷ് രണ്ടാമത്; അര്‍ജുനെയും വീഴ്‌ത്തി

വില ഒരു ലക്ഷത്തിൽ താഴെ ; ഇതാണ് ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ബജറ്റ് സ്‌കൂട്ടറുകൾ

ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ കൊള്ളയടിച്ച 4,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാ സേന വീണ്ടെടുത്തു

ഗാസയിൽ മൂന്ന് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തി ഹമാസ് ഭീകരർ : തിരിച്ചടി ശക്തമാക്കുമെന്ന് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies