Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

പാകിസ്ഥാന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി ക്കഴിഞ്ഞിരുന്നുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാന്റെ സൈനിക വിമാനത്താവളങ്ങളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ നാശം വരുത്തിയെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി സമ്മതിക്കുന്നത് ഇതാദ്യമായാണ്.

Janmabhumi Online by Janmabhumi Online
May 29, 2025, 10:25 pm IST
in World
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ് : പാകിസ്ഥാന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്ഥാന്റെ എയര്‍ബേസുകളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് നാശം വരുത്തി ക്കഴിഞ്ഞിരുന്നുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാന്റെ സൈനിക വിമാനത്താവളങ്ങളില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ നാശം വരുത്തിയെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി സമ്മതിക്കുന്നത് ഇതാദ്യമായാണ്.

റാവല്‍പിണ്ടിയിലേതുള്‍പ്പെടെയുള്ള പ്രധാന എയര്‍ബേസുകളില്‍ മെയ് 9നും 10നും ഇടയിലുള്ള രാത്രിയില്‍ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ ആക്രമണം നടത്തുമെന്ന കാര്യം പാകിസ്ഥാന്‍ മുന്‍കൂട്ടി അറിഞ്ഞില്ലായിരുന്നുവെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി സമ്മതിച്ചു. അസര്‍ബൈജാനില്‍ പാകിസ്ഥാന് പിന്തുണ നല്‍കാന്‍ സാധ്യതയുള്ള ഏതാനും രാജ്യങ്ങളുടെ യോഗത്തിലായിരുന്നു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഈ വെളിപ്പെടുത്തല്‍.
മെയ് 10ന് പ്രഭാതപ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാനായിരുന്നു അസിം മുനീര്‍ നയിക്കുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ തീരുമാനം. പക്ഷെ അന്ന് പുലരും മുന്‍പേ തന്നെ ഇന്ത്യ പാക് എയര്‍ബേസുകളില്‍ മിസൈല്‍ ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു. അന്ന് പ്രഭാതത്തില്‍ അസിം മുനീര്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയ കാര്യം തന്നെ അറിയിച്ചിരുന്നെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.

“മെയ് 10ന് പുലര്‍ച്ചെ 4.30ന് ഫാജിര്‍ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഇന്ത്യയെ ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ പദ്ധതി. പക്ഷെ അതിന് മുന്‍പേ തന്നെപാകിസ്ഥാന്റെ വിവിധ പ്രവിശ്യകളിലും റാവല്‍പിണ്ടിയ്‌ക്കടുത്ത എയര്‍ബേസിലും ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു.” – അസര്‍ബൈജാനിലെ ലാചിനില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുറന്നുസമ്മതിച്ചു.

പാകിസ്ഥാന്റെ നൂര്‍ഖാന്‍, ഭോലാരി, സര്‍ഗോദ, മുറീദ് , റഫീക്യു ഉള്‍പ്പെടെയുള്ള 11 സൈനികവിമാനത്താവളങ്ങളില്‍ ബ്രഹ്മോസ് മിസൈല്‍ വരുത്തിയ നാശനഷ്ടത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെട്ടതോടെ ഇക്കാര്യം തുറന്നുസമ്മതിക്കാതെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഷെഹ്ബാസ് ഷെരീഫിന്റെ ഈ ഏറ്റുപറച്ചില്‍ എന്ന് കരുതപ്പെടുന്നു.

ഏകദേശം 15ഓളം ബ്രഹ്മോസ് മിസൈലുകളാണ് പാകിസ്ഥാന്റെ 11 എയര്‍ബേസുകളില്‍ വന്‍ആക്രമണം നടത്തിയത്. ഈ ആക്രമണം ചെറുക്കാന്‍ പാകിസ്ഥാന്റെ റഡാറുകള്‍ക്കോ ചൈന നല്‍കിയ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കോ സാധിച്ചില്ലെന്നതാണ് വാസ്തവം. ഇന്ത്യയുടെ പ്രതിരോധസാങ്കേതികവിദ്യയുടെ മേല്‍കൈ ആണ് ഈ ആക്രമണങ്ങളില്‍ കണ്ടത്.

Tags: Shehbaz SharifPAK PMOperation SindoorPak airbasePakistan PrimeMinisterBrahmos Missile attackOperation Sindoor 2
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)
India

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

India

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

India

സിന്ദൂറിലെ പോരാളി… താരാവാലിയിലെ ശ്രാവണ്‍; ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ പട്ടാളക്കാരനാകണം

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.
India

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

Cricket

ഓപ്പറേഷന്‍ സിന്ദൂര്‍: സേനകള്‍ക്ക് ആദരവുമായി ബിസിസിഐ

പുതിയ വാര്‍ത്തകള്‍

ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു

പാകിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥനായ ജനറല്‍ സഹീര്‍ ഷംസദ് മിര്‍സ

ഇന്ത്യയ്‌ക്കെതിരെ ആണവായുധഭീഷണി ഉയര്‍ത്തി ഉന്നത പാക് സൈനികോദ്യോഗസ്ഥന്‍; കയ്യബദ്ധം പറ്റാമെന്ന് സഹീര്‍ ഷംസദ് മിര്‍സ

മാല മോഷ്ടിച്ച കേസില്‍ കുടുക്കി ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച പേരൂര്‍ക്കട എസ്എച്ച്ഒയെ സ്ഥലം മാറ്റി

കപ്പല്‍ മുങ്ങിയ സംഭവം: ഷിപ്പിംഗ് കമ്പനിയുമായി ചര്‍ച്ചയ്‌ക്ക് സമിതികള്‍

തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയിപ് എര്‍ദോഗാന്‍ (വലത്ത്)

പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയുമായി ബന്ധം വേര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി; ആഗസ്തില്‍ ടര്‍കിഷ് എയര്‍ലൈന്‍സുമായുള്ള ബന്ധം വേര്‍പെടുത്തും

കോഴിക്കോട്  കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വീടുകളില്‍ നിന്ന് 6,20,000 രൂപ പിടിച്ചെടുത്ത് വിജിലന്‍സ്, സംഭവം നാളെ വിരമിക്കാനിരിക്കെ

ജിഹാദി ആശയങ്ങളെ എതിർത്തു ; മാതാപിതാക്കളെ കൊലപ്പെടുത്തി എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ ; മദ്രസ അധ്യാപകരെയും കൊലപ്പെടുത്താൻ ശ്രമം

കാല വര്‍ഷ കെടുതിയില്‍ വ്യാപക നാശനഷ്ടം, 7 മരണം

ലോകം വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്;ചൈന വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ട്രംപ്; ചൈനയുമായി വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് യുഎസ്

ഇന്ത്യയെയും , സൈന്യത്തെയും പരിഹസിച്ച ഷാഹിദ് അഫ്രീദിയ്‌ക്ക് വൻ വരവേൽപ്പ് നൽകി ദുബായിലെ മലയാളി സംഘടന ; വിമർശനം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies