കൊച്ചി: ഇന്‍- വിട്രോ ഡയഗ്നോസ്റ്റിക് (ഐവിഡി) സാങ്കേതികവിദ്യയില്‍ സുപ്രധാന ചുവടുവയ്പ്പായി രക്തത്തിലെ പ്രോട്ടീന്‍ കണക്കാക്കുന്ന ടെസ്റ്റിങ് കിറ്റ് (ലാറ്റക്സ് റീജന്റ്) നിര്‍മാണ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള ലൈസന്‍സ് കരാറില്‍ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡും ജപ്പാന് ആസ്ഥാനമായുള്ള മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ലബോറട്ടറീസ് കമ്പനി ലിമിറ്റഡും (എംബിഎല്‍) ഒപ്പുവെച്ചു.
പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിച്ചിരുന്നതിനാല്‍ ഭാരതത്തില്‍ ഇതിന്റെ ഉല്പാദനം ഒരു സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്ത് ഉയര്‍ന്ന നിലവാരമുള്ള ഡയഗ്നോസ്റ്റിക് റീജന്റുകളുടെ ആഭ്യന്തര ഉത്പാദനം ഇത് സാധ്യമാക്കും. റീജന്റ് നിര്‍മാണത്തില്‍ ആഗോള നിലവാരം നിലനിര്‍ത്തി, തടസമില്ലാത്ത വിതരണ ശൃംഖല ഉറപ്പാക്കുന്നതാണ് ഈ സഹകരണം.
രോഗനിര്‍ണയ കൃത്യത ഗണ്യമായി വര്‍ധിപ്പിക്കാനും ചെലവ് കുറക്കാനും പുതിയ കരാര്‍ സഹായിക്കും.
പ്രത്യേക പ്രോട്ടീന്‍ പരിശോധനയിലൂടെ വൃക്കരോഗങ്ങള്‍, സെപ്സിസ്, വന്ധ്യത, പ്രമേഹം തുടങ്ങിയ മനുഷ്യശരീരത്തിലെ പല രോഗങ്ങളോ വൈകല്യങ്ങളോ നേരത്തേ കണ്ടെത്താന്‍ കഴിയുമെന്ന് അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിങ് ഡയറക്ടര്‍ തോമസ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെക്നിക്കല്‍ ആര് ആന്‍ഡ് ഡി ഡയറക്ടര്‍ ഡോ. ഡി.എം. വാസുദേവന്‍, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ബാസ്ക്കര്‍ മല്ലടി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബിമല്‍ ബി.കെ, എംബിഎല്‍ സിഇഒ ഹിരോക്കി ഇറ്റോ, കോര്‍പ്പറേറ്റ് ഓഫീസര്‍ യുത ഇറ്റോ, എംബിഎല്‍ ജിഎം ഓവര്‍സീസ് സെയില്‍സ് കട്സുയുകി തകാസെ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് ഡയറക്ടര്‍ മീന തോമസ്, സിഒഒ പോള്‍ എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: