ഹൈദരാബാദ് : തെലുങ്ക് നടി ഹേമയ്ക്കെതിരെ പോലീസ് പറയുന്ന മയക്കുമരുന്ന് കേസ് യഥാർത്ഥ്യമെങ്കിൽ തെലുങ്ക് മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ നടിക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മാനേജിംഗ് കമ്മറ്റി. തെലുങ്ക് സിനിമാ മേഖലയുടെ അന്തസ്സും പ്രതിച്ഛായയും സംരക്ഷിക്കാൻ കമ്മറ്റി തീരുമാനിച്ചതായി ചില അംഗങ്ങൾ വ്യക്തമാക്കി.
കൂടാതെ ബെംഗളൂരു മയക്കുമരുന്ന് പാർട്ടി കേസിൽ ഉൾപ്പെട്ട നടി ഹേമയ്ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടി പരിഗണിക്കാമെന്നും ധാരണയായി. മാനേജിംഗ് കമ്മറ്റി തീർച്ചയായും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിഷയം ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളിലും വ്യാപിച്ചു. അതിനാൽ അഭിമാനകരമായ പ്രതിച്ഛായ സംരക്ഷിക്കാൻ നടപടി അടിയന്തിരമായിരിക്കുന്നുവെന്നാണ് കമ്മറ്റി അഭിപ്രായപ്പെട്ടത്.
എന്നാൽ അവരെ എന്നന്നേക്കുമായി വിലക്കുമെന്ന് ചില റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. നിയമപരമായി അവർ കേസിൽ നിന്ന് പുറത്തുവരുന്നതുവരെ താൽക്കാലിക വിലക്ക് ആയിരിക്കാം നടിക്കെതിരെ പ്രതീക്ഷിക്കുന്നത്.
മൂവി ആർട്ടിസ്റ്റ് പ്രസിഡൻ്റ് വിഷ്ണു മഞ്ചു അധികം വൈകാതെ തന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടും കമ്മറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: