ന്യൂദല്‍ഹി: മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റ് കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഇന്ന് ഉച്ചയ്ക്ക് തുടങ്ങും. രണ്ടുമണി മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ.
രാജ്യത്തിനകത്തും പുറത്തുമായി 23.81 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ 10.18 ലക്ഷം ആണ്‍കുട്ടികളും 13.63 ലക്ഷം പെണ്‍കുട്ടികളും 24 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും പരീക്ഷ എഴുതുന്നു. കേരളത്തില്‍ മാത്രം 1.44 ലക്ഷം പേരാണ് ഇത്തവണ പരീക്ഷ എഴുതുക. പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച സമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിലെത്തെണമെന്നാണ് നിര്‍ദേശം.
ഒന്നരയ്ക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും. പിന്നീട് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും നിബന്ധനകളുണ്ട്. കര്‍ശനമായ പരിശോധനയോടെയാണ് പരീക്ഷ നടത്തിപ്പ്. ആഭരണങ്ങള്‍, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവക്കു പുറമെ ഇലക്ട്രോണിക് ഉപകരണങ്ങളും കൈവയ്ക്കാന്‍ പാടില്ല. ഇതിനു പുറമെ മതപരമായതും ആചാരപരമായ വസ്ത്രം ധരിക്കുന്നവരും പരിശോധനകള്‍ക്കായി നേരത്തെ എത്താനും നിര്‍ദേശമുണ്ട്. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: