ലഖ്നൗ: ജനശ്രദ്ധ ലഭിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമമെന്നും അതിനായി അവര്‍ ജനപ്രിതിയുള്ള ആളുകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണെന്നും ബിജെപി നേതാവും നടിയും മഥുരയിലെ സ്ഥാനാര്‍ത്ഥിയുമായ ഹേമമാലിനി. ജനപ്രീതിയില്ലാത്തവരെ ടാര്‍ഗെറ്റു ചെയ്യുന്നത് അവര്‍ക്ക് ഗുണം ചെയ്യില്ല. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണമെന്നും ഹേമമാലിനി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് ഹേമമാലിനി മറുപടി പറഞ്ഞത്. മൂന്നാം തവണയും മഥുരയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഹേമമാലനി പറഞ്ഞു.
ഹേമമാലിനിക്കെതിരെ അവഹേളന പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ സ്ത്രീകളോടുള്ള നിലപാട് ഇതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തികച്ചും സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. സ്ത്രീശക്തിയെ അപമാനിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വ്യക്തിത്വം. ഹേമമാലിനിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രതിപക്ഷത്തിനായിട്ടില്ല. എന്നാല്‍ അവരെ അവഹേളിക്കാനാണ് ശ്രമിക്കുന്നതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഇതിനിടയില്‍ ഹരിയാന വനിതാ കമ്മിഷന് രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് നോട്ടീസ് അയച്ചു. ഏപ്രില്‍ 9ന് ഹാജരാകാന്‍ കമ്മിഷന് സുര്‍ജേവാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുര്‍ജേവാലയുടെ പ്രസ്താവനയെ ദേശീയ വനിതാ കമ്മിഷന് അപലപിച്ചു. സുര്‍ജേവാലക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യമെട്ട് ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ്മ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: