വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ യസശ്വി ജയ്സ്വാള്‍ പുറത്താകാതെ 179 റണ്‍സ് നേടി. ജയ്സ്വാളിനൊപ്പം അഞ്ച് റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിനാണ് ക്രീസില്‍.അക്സര്‍ പട്ടേല്‍ 27 റണ്‍സെടുത്തു.
കെ എസ് ഭരത് 17 പന്തില്‍ 23 റണ്‍സ് നേടി.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും നേരത്തേ പുറത്തായി. രോഹിത് ശര്‍മ്മ 14 റണ്‍സെടുത്ത് മടങ്ങി. രോഹിതിനെ വീഴ്ത്തി ഷുഹൈബ് ബഷീര്‍ കരിയറിലെ ആദ്യ വിക്കറ്റെടുത്തു.
ശുഭ്മാന്‍ ഗില്‍ 34 റണ്‍സെടുത്ത് ജെയിംസ് ആന്ഡേഴ്സണ് വിക്കറ്റ് നല്കി മടങ്ങി. ശ്രേയസ് അയ്യര്‍ 59 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായി. അരങ്ങേറ്റം നടത്തിയ രജത് പടിദാറിനെ (32) റെഹാന് അഹമ്മദ് പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: