ടെല്‍അവീവ്: ഗാസ മുനമ്പിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഹമാസ് ബന്ദികളാക്കിയവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ പ്രതിരോധ സേന. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തില്‍ പിടികൂടിയ ബന്ദികളാണിതെന്നാണ് സൈന്യം പറയുന്നത്.
ആശുപത്രിയിലേക്ക് ഒരാളെ കൂട്ടം ചേര്‍ന്ന് പിടിച്ചുകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലൊന്ന്. പിടിച്ചുകൊണ്ടുപോകുന്നവരില്‍ ചിലരുടെ കൈകളില്‍ ആയുധങ്ങളുണ്ട്. പരിക്കേറ്റയാളെ സ്ട്രച്ചറില്‍ കൊണ്ടുപോകുന്നതാണ് മറ്റൊരു ദൃശ്യം.
As the world celebrates #WorldChildrensDay , 40 children are being held hostage by terrorists in Gaza.
Children who had to watch their families murdered before their eyes.
Children who had their innocence ripped away from them.
Children who are still held hostage by savage… pic.twitter.com/H2ARmGy4Th
— Israel Defense Forces (@IDF) November 20, 2023
ഇവര്‍ നേപ്പാള്‍, തായ്ലന്ഡ് സ്വദേശികളാണെന്ന് സൈന്യം അറിയിച്ചു. അല്‍ ഷിഫ ആശുപത്രിയെ ഹമാസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന വാദത്തിന് ശക്തി പകരുന്ന തെളിവുകളാണിതെന്ന് സൈന്യം വ്യക്തമാക്കി.
അതിനിടെ, വടക്കന്‍ ഇസ്രായേലിലെ സൈനിക താവളം ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സൈന്യം തിരിച്ചടിച്ചു. ഗാസ മുനമ്പിലെ ഹമാസിന്റെ നിരീക്ഷണ പോസ്റ്റുകളിലേക്കും സൈന്യം വ്യോമാക്രമണം നടത്തി. മൂന്ന് കമാന്‍ഡര്‍മാരെക്കൂടി വധിച്ചു. ഇസ്രായേലിനെതിരെ പുതിയ യുദ്ധ മുന്നണികള്‍ രൂപപ്പെട്ടേക്കാമെന്ന് ഇറാന് റവല്യൂഷണറി ഗാര്‍ഡ്സിന്റെ മുന്‍ മേധാവി മുന്നറിയിപ്പ് നല്കി.
This is WHY Hamas brought hostages to the Shifa Hospital after the October 7 massacre.
Why is Hamas still holding over 200 civilians hostage 44 days later?
This is the question the world should be asking. pic.twitter.com/P8EL5Z8wRT
— Israel Defense Forces (@IDF) November 21, 2023
അതേസമയം, മധ്യേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി. എത്രയും പെട്ടെന്ന് ഗാസയിലെ സാഹചര്യത്തെ തണുപ്പിക്കാനും മധ്യേഷ്യയില്‍ സമാധാനം കൊണ്ടുവരാനുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് അറബ്-മുസ്ലിം രാജ്യങ്ങളിലെ നയതന്ത്രജ്ഞരോട് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: