അഹമ്മദാബാദ് : നാളത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ അട്ടിമറിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പദ്വന്ത് സിംഗ് പന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. ഭീഷണിക്ക് പിന്നാലെ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കൂട്ടി.
നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള ഫൈനല്‍ അല്ലെന്നും ലോക ടെറര്‍ കപ്പിന്റെ ഫൈനലാണെന്നും ഇത് തടസപ്പെടുത്തുമെന്നുമാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നു.
അഹമ്മദാബാദ്, ദല്‍ഹി, അമൃത്സര്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ കൂട്ടി. യുഎസിലുളള ഗുര്‍പദ്വന്ത് സിംഗ് പന്നു മുമ്പും സമാനമായ പല ഭീഷണികളും മുഴക്കിയിട്ടുണ്ട്.
ഇന്ത്യ- ഓസ്ട്രേലിയ മത്സരം വീക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും എത്തും. ഖാലിസ്ഥാന്‍ ഭീകരന് ഇത്തരം ഭീഷണി വിഡിയോകള്‍ പുറത്തുവിടുന്നത് ഇതാദ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: