ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്. യഡിയൂരപ്പയുടെ മകന് ബി.വൈ. വിജയേന്ദ്രയെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ശിക്കാരിപുര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. 2019ല്‍ അധ്യക്ഷസ്ഥാനത്തെത്തിയ നളിന്‍കുമാര്‍ കട്ടീലിന് പകരമാണ് വിജയേന്ദ്രയെ നിയമിച്ചത്. 1996ല്‍ യുവമോര്‍ച്ച സെക്രട്ടറിയായാണ് വിജയേന്ദ്ര രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1999ല്‍ പാര്‍ട്ടിയുടെ ബെംഗളൂരു യൂണിറ്റിന്റെ വൈസ് പ്രസിഡന്റായി. 2018ല്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയായി. 2020 മുതല്‍ സംസ്ഥാന ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുക എന്നതാണ് പ്രഥമ പരിഗണനയെന്ന് വിജയേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയിലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 28 ലോക്സഭാ സീറ്റുകളില്‍ 25ലധികം സീറ്റുകള്‍ ബിജെപി നേടും, അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത് പാര്‍ട്ടിക്ക് പുതിയ ഊര്‍ജം പകരുമെന്ന് നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു. വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹം എന്നോടൊപ്പം സംസ്ഥാനത്തുടനീളം യാത്ര ചെയ്യുകയും യുവജന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. യുവാക്കളുടെ വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്. മികച്ച സംഘാടകനാണ് അദ്ദേഹം, കട്ടീല്‍ പറഞ്ഞു.
ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയേന്ദ്ര എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യെദിയൂരപ്പയുടെ മൂത്തമകന് ബി. വൈ. രാഘവേന്ദ്ര ലോക്സഭാഎംപിയാണ്.
2018 ലെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ പിതാവ് വിജയിച്ച ശിഖരിപുര യിലെ എംഎല്‍എയാണ് വിജയേന്ദ്ര. ശിവമോഗയിലെ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് 11,008 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയേന്ദ്ര തന്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തില്‍ വിജയിച്ചത്. അതേസമയം കര്‍ണാടക യില്‍ ബിജെപി പ്രതിപക്ഷ നേതാവിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: