തിരുവനന്തപുരം: കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൃഷിമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് നടനും കൃഷിക്കാരനുമായ കൃഷ്ണപ്രസാദ്. ഇങ്ങിനെ ഒരു ആത്മഹത്യ നടക്കുമ്പോള്‍ ഇവിടുത്തെ കൃഷിമന്ത്രി എവിടെ? ആസ്ത്രേല്യയില്‍ പോയിരിക്കുകയാണ്. ഇവിടുത്തെ കൃഷി സിവില്‍ സപ്ലൈസ് അദ്ദേഹം പോയത് കൃഷിയെപ്പറ്റി പഠിക്കാനാണോ? അതോ കേരളത്തിന്റെ കൃഷി സമ്പുഷ്ടമാക്കാനാണോ? പകരം സിവില്‍ സപ്ലൈസ് മന്ത്രിയാണ് കര്‍ഷകന്റെ ആത്മഹത്യയ്ക്ക് മറുപടി പറയുന്നത്. – കൃഷ്ണ പ്രസാദ് പറയുന്നു.
ഇപ്പോള്‍ ജീവന് നഷ്ടപ്പെട്ട പ്രസാദ് എന്ന കൃഷിക്കാരന് പറഞ്ഞത് കൃഷി ചെയ്തതിന് വളമിടാന്‍ കാശില്ലെന്നാണ് ഞാറ് നട്ടാല്‍ ഓരോ ഘട്ടത്തില്‍ അതിന് കൊടുക്കേണ്ടത് കൊടുക്കണം. വളമിടണം. അവന് കൊടുത്തിരിക്കുന്ന ഉല്പന്നത്തിന്റെ പണം കൊടുക്കാന്‍ ഇത്രയും കാലതാമസം എന്തിനാ?ഞങ്ങളാരും കോടീശ്വരന്മാരല്ല. പാവപ്പെട്ട ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് കൃഷി ചെയ്യുന്നത്. അത് നിങ്ങള്‍ മനസ്സിലാക്കണം. – നടനും കൃഷിക്കാരനുമായ കൃഷ്ണപ്രസാദ് ചോദിക്കുന്നു.
ഞങ്ങള്‍ ഞങ്ങളുടെ ഉല്പന്നം നല്കിയാല് ഞങ്ങള്‍ക്ക് എന്തിനാ ആറും ഏഴും മാസമാണ് കാത്തിരിക്കുന്നത്. ഇതുപോലെ ഇനി ഒരു ദുരന്ത വാര്‍ത്ത കേള്‍ക്കാന്‍ മലയാളികള്‍ക്ക് ഇടവരുത്തത്. അന്ന് ഞാന്‍ കൃഷിക്കാരുടെ പ്രശ്നം ഉന്നയിച്ചപ്പോള്‍ മന്ത്രി പറഞ്ഞു നടന്റെയും മറ്റുള്ളവരുടെയും പ്രതിഷേധം പരാജയപ്പെട്ടു എന്നാണ് അന്ന് മന്ത്രി പറഞ്ഞത്. ഞാനാണ് ആദ്യമായി കൃഷിക്കാരന് കൊടുത്ത പൈസ വായ്പയാണെന്ന് പറഞ്ഞത്. കൃഷ്ണപ്രസാദിന് പൈസ കൊടുത്തു എന്ന് മന്ത്രി പറഞ്ഞു. ആ പൈസ കൊടുത്തത് വായ്പയാണെന്ന് പറഞ്ഞത് ഞാനാണ്. ശരിയല്ലേ ഞാന്‍ പറഞ്ഞത്. അന്ന് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായില്ലേ? കര്‍ഷകര്‍ക്ക് നല്കിയ വായ്പ സര്‍ക്കാര്‍ തിരിച്ചടയ്ക്കാത്തതുകൊണ്ട് സിബില്‍ സ്കോര്‍ നഷ്ടപ്പെട്ടതുകൊണ്ടാണ് ഈ കര്ഷകന് ഇന്ന് ആത്മഹത്യ ചെയ്യേണ്ടിവന്നത്. -കൃഷ്ണപ്രസാദ് പറഞ്ഞു.
സിബില്‍ സ്കോര്‍ നഷ്ടപ്പെട്ടു എന്ന അറിയേണ്ടത് കൃഷിക്കാരല്ല. മന്ത്രിയും സര്‍ക്കാരുമാണ്. അവരാണ് ബാങ്ക് കണ്‍സോര്‍ഷ്യവുമായി കരാര്‍ ഒപ്പിടുന്നത്. ഞങ്ങള്‍ക്ക് ഏറ്റവും വേദനയുണ്ടാക്കുന്നത് കേരളത്തില്‍ കൃഷി ആവശ്യമില്ലെന്ന് ഇത്രയും പ്രധാനപ്പെട്ട വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞതാണ്.-കൃഷ്ണപ്രസാദ് പറഞ്ഞു.
ഞാന്‍ ചോദിക്കുന്നത് ഞങ്ങളുടെ കാര്ഷികോല്പന്നങ്ങള് സര്‍ക്കാരിന് നല്കുന്ന ഞങ്ങള്‍ കര്‍ഷകര്‍ക്ക് എന്തിനാ വായ്പ നല്‍കുന്നത്. ഞങ്ങള്‍ക്ക് വായ്പയല്ല ആവശ്യം. ഞങ്ങളുടെ ഉല്പന്നത്തിന്റെ വിലയാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് ഒരു മാസത്തിനുള്ളിലെങ്കിലും പൈസ കിട്ടുമായിരുന്നു. ഇന്നത് നഷ്ടപ്പെട്ടു. ആറും ഏഴും മാസമാണ് പൈസ കിട്ടാന്‍ കാത്തിരിക്കുന്നത്. ഞങ്ങളെ ഏറ്റവും വേദനിപ്പിച്ചത് ഒരു കൃഷി മന്ത്രി ഇവിടെ ഇരിക്കെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മന്ത്രി ഈ ആത്മഹത്യക്ക് മറുപടി പറഞ്ഞു എന്നുള്ളതാണ്.-കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: