കൊച്ചി: മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ എനിക്ക് നമ്മുടേതെന്ന് -നമ്മുടെ സ്വന്തം, എന്റെ സ്വന്തം-തോന്നുന്ന ഒരൊറ്റയാളേ ഉള്ളൂ. അത് സുരേഷേട്ടനാണ്- മലയാള നടി പ്രിയങ്ക പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേയ്ക്കേഴ്സ് സംഘടപ്പിച്ച സുരേഷ് ഗോപിയുടെ പഴയകാല ബ്ലോക് ബസ്റ്റര്‍ സിനിമയായ ലേലത്തിന്റെ ആഘോഷവേളയില്‍ സുരേഷ് ഗോപിയെ മുന്നിലിരുത്തി സംസാരിക്കുകയായിരുന്നു പ്രിയങ്ക.
പലപ്പോഴും ചേട്ടന് എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ആ വഴക്ക് നമ്മളോടുള്ള സ്നേഹമാണ്. യഥാര്‍ത്ഥ സങ്കടമാണ്. അതാണ് ഞാന്‍ പറഞ്ഞത്, എന്ത് ഇമോഷന് ആയാലും അത് അതുപോലെ കാണിക്കുന്ന മനുഷ്യനാണ്. – പ്രിയങ്ക പറഞ്ഞു.
മലയാളത്തില്‍ ആദ്യസിനിമ അഭിനയിക്കുന്നത് സുരേഷ് ഗോപിച്ചേട്ടനൊപ്പമാണെന്നും പ്രിയങ്ക പറഞ്ഞു. സുരേഷേട്ടനില്‍ നിന്നു കിട്ടുന്ന സ്നേഹം, വാത്സല്യം, കെയര്‍ …അതെല്ലാം പ്രത്യേകമാണ്. എന്ത് വികാരവും പച്ചയായി കാണിക്കുന്ന മനുഷ്യനാണ് അദ്ദേഹം.എനിക്ക് എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും എനിക്ക് പറയ- പ്രിയങ്ക പറഞ്ഞു.
സുരേഷ് ഗോപി നടത്തിത്തന്ന ഒരു സഹായത്തെക്കുറിച്ചും പ്രിയങ്ക പറഞ്ഞു. സുരേഷ് ഗോപി രാജ്യസഭാ എംപിയായിരിക്കെ തന്റെ മകന് കേന്ദ്രീയ വിദ്യാലയ സ്കൂളില്‍ അഡ്മിഷന് വാങ്ങിക്കൊടുത്ത സംഭവവും പ്രിയങ്ക പറഞ്ഞു. തന്റെ അമ്മൂമ്മ മരിച്ചുകിടക്കവേ തനിക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ മകന് അഡ്മിഷന് വേണ്ടി അപേക്ഷ നല്കാന് കഴിയാതിരുന്നപ്പോള്‍ പോലും തന്റെ ഡ്രൈവറുടെ കയ്യില്‍ കൊടുത്തയച്ച അപേക്ഷ കൃത്യമായി സുരേഷ് ഗോപിച്ചേട്ടന് നല്കി അഡ്മിഷന് വാങ്ങിക്കൊടുത്ത കാര്യം പ്രിയങ്ക വേദിയില്‍ പങ്കുവെച്ചു. താന്‍ അന്ന് പ്രിയങ്കയ്ക്ക് ആ സഹായം ചെയ്തുകൊടുത്തത് അവര്‍ ഒരു സിംഗിള്‍ മദര്‍ ആയതിനിലാണെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ഈ പരിപാടിയില്‍ ഇടയ്ക്ക് ഷൈന്‍ ടോം ചാക്കോയും ഓണ്‍ലൈനില്‍ കടന്നുവന്നു. “കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സുരേഷേട്ടന് പറഞ്ഞു ഞാനിപ്പോള്‍ വെട്ടിത്തുറന്നുപറയാന്‍ തുടങ്ങി ഷൈനിന്റെ പോലെ എന്ന് പറഞ്ഞു. സുരേഷേട്ടന് എല്ലാ കാലത്തും കാര്യങ്ങള്‍ വെട്ടിത്തുറന്നുപറഞ്ഞിട്ടുള്ള ആളാണ്. ഒരു മനുഷ്യന് സിംപിളായിട്ടുള്ള കാര്യം അതല്ലേ. ഇനി സുരേഷേട്ടന് ഈ സ്വഭാവം മാറ്റേണ്ടതില്ല’- ഷൈന്‍ ടോം ചാക്കോ പറഞ്ഞു. “എന്റെ കാര്യത്തില്‍ പലരും ഞാന്‍ പറഞ്ഞത് ഓവര്‍ റീഡ് ചെയ്യുകയും അണ്ടര്‍ റീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ എന്നിലും ഷൈന്‍ ടോം ചാക്കോയുടെ പ്രേതം കയറിയിട്ടുണ്ട്”-ഇതിന് ഉത്തരമായി സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: