തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87 ാം വാര്‍ഷികപരിപാടിയുടെ നോട്ടീസ് വിവാദമായതോടെ പിന്‍വലിച്ചു. രാജഭക്തി നിറഞ്ഞ് നില്ക്കുന്ന തരത്തിലുളള നോട്ടീസാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നുമാണ്. ക്ഷേത്രപ്രവേശനം രാജാവിന്റെ കരുണ മൂലമെന്ന് തോന്നിപ്പിക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇടതുപക്ഷ സര്‍ക്കാറിന്റെ കീഴിലെ ഇടത് നേതാവ് പ്രസിഡണ്ടായ ബോര്‍ഡ് ഇത്തരമൊരു നോട്ടീസ് ഇറക്കിയതില്‍ സമൂഹമാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നു.
തുടര്‍ന്ന് പരിപാടിയിലെ ഉദ്ഘാടകന്‍ കൂടിയായ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍ നോട്ടീസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്കി.
പ്രയോഗങ്ങളില്‍ ചില പിഴവുകള്‍ ഉണ്ടായെന്ന് നോട്ടീസ് തയാറാക്കിയ ദേവസ്വം ബോര്‍ഡിന് കീഴിലെ സാംസ്ക്കാരിക പുരാവസ്തു ഡയറക്ടര്‍ ബി മധുസൂദനന് നായര്‍ പറഞ്ഞു. ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് നല്കാന് മാത്രം ഇറക്കിയതാണെന്നും ഡയറക്ടര്‍ പറഞ്ഞു.
അതേസമയം, നൂറ്റാണ്ടുകള്‍ നിലനിന്ന ജാതി ചിന്ത പെട്ടെന്ന് മായുമോ എന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് നോട്ടീസിനെ കുറിച്ച് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: