ഇടുക്കി: അഞ്ചു മാസമായി പെന്ഷന് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യാചനാ സമരം നടത്തിയവര്‍ക്ക് സിപിഎം ഭീഷണി.
അടിമാലി സ്വദേശിനികളായ മറിയക്കുട്ടി, അന്നക്കുട്ടി എന്നിവര്‍ക്കാണ് ഭീഷണി. അതേസമയം മറിയക്കുട്ടിക്കെതിരെ പാര്‍ട്ടിയും പാര്‍ട്ടി പത്രവും കുപ്രചാരണവും നടത്തുന്നുണ്ട്. ഇവര്‍ക്ക് രണ്ടു വീടുകളുണ്ടെന്നും ഒന്നര ഏക്കര്‍ ഭൂമിയുണ്ടെന്നും മറ്റുമാണ് പ്രചാരണം. എന്നാല്‍ തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാദം തെളിയിക്കാന്‍ മറിയക്കുട്ടി സിപിഎമ്മിനെ വെല്ലുവിളിച്ചു.
തന്നെ പാര്‍ട്ടി അപമാനിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. നേരെ വില്ലേജോഫീസില്‍ പോയി പരിശോധിച്ചാല്‍ മതിയല്ലോ. അവര്‍ പറഞ്ഞു. മറിയക്കുട്ടി താമസിക്കുന്ന വീട് മകളുടേതാണ്. സമീപത്തുള്ളത് വിദേശത്തുള്ള സഹോദരിയുടേതാണ്. ഇത് അവര്‍ 3000 രൂപയ്ക്ക് വാടകയ്ക്ക് നല്കിയിരിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: