കൊച്ചി: കുടുംബശ്രീയുടെ സഹായത്തോടെ കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഉടനീളം കിറ്റുകള്‍ വിതരണം ചെയ്തതും സമൂഹ അടുക്കള നടത്തിയതും കേന്ദ്ര സര്‍ക്കാര്‍ നല്കിയ അരിയും പയറും മറ്റും കൊണ്ടായിരുന്നുവെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ്ജ്. കേന്ദ്രം 2022 ഡിസംബറില്‍ അത് നിര്‍ത്തിയതോടെയാണ്, കിറ്റ് വിതരണം നിലച്ചതും കുടുംബശ്രീക്കാര്‍ക്ക് നല്‍കേണ്ട പണം കുടിശികയായതും, അവര്‍ പറഞ്ഞു.
മേരി ജോര്‍ജ്ജിന്റെ വാക്കുകളില്‍ നിന്ന്: ‘കേന്ദ്രത്തില്‍ നിന്ന് 2013ലെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 68 ശതമാനം ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും കൊവിഡ് കാലത്ത് വിതരണം ചെയ്തിരുന്നു. അങ്ങനെ കിട്ടിയിരുന്ന അരിയും മറ്റ് ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും കൊണ്ടാണ് കിറ്റ് ഉണ്ടാക്കിച്ച് കമ്മ്യൂണിറ്റി കിച്ചന് വഴി കുടുംബശ്രീക്കാര് മുഖേന ജനങ്ങളില്‍ എത്തിച്ചത്. കുടുംബശ്രീക്കാരാണ് കിറ്റുകള്‍ തയാറാക്കിയത്. ഇങ്ങനെ സൗജന്യമായി ലഭിച്ചിരുന്ന അരിയും ധാന്യവും പയര്‍വര്‍ഗങ്ങളും 2022 ഡിസംബറിലാണ് കേന്ദ്രം നിര്‍ത്തിയത്. ആ ഡിസംബറിനു ശേഷമാണ് കുടുംബശ്രീക്കാര്‍ക്ക് കുടിശികയായത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: