എട്ടാമത്തെ ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രലോകം. 375 വര്‍ഷത്തോളമായി ഒളിഞ്ഞിരുന്ന ഭൂഖണ്ഡത്തെയതായാണ് പുറ്തതുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘സെലാന്‍ഡിയാ’ എന്നാണിതിന് ജിയോളജിസ്റ്റുകള്‍ പേര് നല്‍കിയിരിക്കുന്നത്. ഭൂഖണ്ഡത്തിന്റെ ചെറുരൂപത്തിലുള്ള ഭൂപടവും ജിയോളജിസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
1.89 ദശലക്ഷം ചതുരശ്രമ മൈല്‍ വലിപ്പമുള്ള പ്രദേശമാണിത്. 500 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ഓസ്ട്രേലിയയും പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഉള്‍പ്പെടുന്ന സൂപ്പര്‍കോണ്ടിനന്റ് എന്നറിയപ്പെടുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു ഇതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ പിന്നീട് ഇവിടെ നിന്നും സെലാന്ഡിയ അകന്നു. ഇതിന് പിന്നിലെ കാരണങ്ങളും രഹസ്യങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം.
കഴിഞ്ഞ മൂന്നര നൂറ്റാണ്ടോളം കാലം ഈ ഭൂഖണ്ഡം വെള്ളത്തിനടിയില്‍ മറഞ്ഞിരിന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശവും നിലവില്‍ വെള്ളത്തിനടിയിലാണ്. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഇനിയും സമയമെടുക്കും.
ഡച്ച് വ്യാപാരിയും നാവികനുമായ അബേല്‍ ടാസ്മാന് 1642-ല്‍ ഈ ഭൂഖണ്ഡം കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് ഈ ഭൂഖണ്ഡത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ശാസ്ത്രജ്ഞര്‍ അന്വേഷണം തുടങ്ങി. എന്നാല്‍ ഇത് മറഞ്ഞിരിക്കുകയാണെന്നായിരുന്നു 2017 വരെ ഭൗമശാസ്ത്രജ്ഞരുടെ വിശദീകരണം. പിന്നാലെയാണ് ലോകത്തെ ഞെട്ടിച്ച് പുത്തന്‍ ഭൂഖണ്ഡത്തെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: