പാനിപ്പത്ത് : ഉപഭോക്താവിനെ മുന്‍ നിര്‍ത്തിയാകണം സാമ്പത്തിക ലോകത്തിന്റെ ചിന്തയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏറ്റവും സാധാരണക്കാരനായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം. ഈ ദിശയിലുള്ള ചിന്തയും പ്രവര്‍ത്തനവുമാണ് ഗ്രാഹക് പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷം ഹരിയാനയിലെ പാനിപ്പത്ത്, സമല്‍ഖ സേവാ സാധന വികാസ് കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
ഗ്രാഹക് പഞ്ചായത്ത് മുഴുവന്‍ സമാജത്തിന്റെയും സംഘടനയാണ്. കാരണം സമാജം ഉപഭോക്താവാണെന്നത് തന്നെ. പ്രായഭേദമില്ലാതെ സമൂഹത്തില്‍ എല്ലായ്പ്പോഴും ഉപഭോക്താക്കളുണ്ടാകും. എന്നാല്‍ പ്രവര്‍ത്തനം ധര്‍മ്മ ചിന്തയുടെ ആധാരത്തിലാകണം. കണ്‍സ്യൂമര്‍ എന്ന വാക്ക് ഉപഭോഗം ചെയ്യുന്നതിനെയാണ് അര്‍ത്ഥമാക്കുന്നത്, ഒരാള്‍ വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കണമെന്നില്ല, താല്‍പ്പര്യമുണ്ടെങ്കില്‍ എപ്പോഴും കഴിക്കാം. എന്നാല്‍ ഗ്രാഹക് എന്ന വാക്ക് ആവശ്യത്തിന് വാങ്ങുന്നവരെയാണ് കുറിക്കുന്നത്. ഉപഭോക്താവില്‍ ഈ സംസ്കാരം വളരണം, സര്‍സംഘചാലക് പറഞ്ഞു.
ഗ്രാഹക് പഞ്ചായത്തിന്റെ സുവര്‍ണ ജൂബിലി സമ്മേളനം നടക്കുമ്പോള്‍ രാജ്യത്ത് ജി-20 സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നുവെന്നത് ശുഭകരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി ചൗബെ പറഞ്ഞു.
ബറോഡ ഇസ്കോണ്‍ മേധാവി സ്വാമി നിത്യാനന്ദ് ജി, സ്വാമി വിചാര്‍ ചിന്മയാനന്ദ്, സുവര്‍ണ ജൂബിലി വര്‍ഷാഘോഷ കമ്മിറ്റി ചെയര്മാന് അശോക് പാണ്ഡെ, ഗ്രാഹക് പഞ്ചായത്ത് പ്രസിഡന്റ് നാരായണ്‍ ഭായ് ഷാ എന്നിവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: