കൊളൊംബോ: ഏഷ്യ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആദ്യ ബാറ്റു ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റിന് 257 റണ്‍സ് എന്ന നിലയില്‍.
സമരകിക്രമയുടെയും കുശാല്‍ മെന്‍ഡിസിന്റെയും ഇന്നിംഗ്സ് ആണ് ശ്രീലങ്കയ്ക്ക് കരുത്തായത്. സമരവിക്രമ 93 റണ്‍സെടുത്തു. 72 പന്തില്‍ നിന്നായിരുന്നു താരം 93 അടിച്ചത്. 2 സിക്സും എട്ടു ഫോറും ഉള്‍പെടുന്നു.
മെന്‍ഡിസ് 73 പന്തില്‍ 50 റണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ ശനക 24 റണ്‍സെടുത്തപ്പോള്‍ നിസങ്ക 40 റണ്‍സ് നേടി.
ബംഗ്ലാദേശിന് വേണ്ടി ടസ്കിന് അഹമദും ഹസന് മഹ്മൂദും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ഷൊരിഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു..സൂപ്പര്‍ 4ലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: