ന്യൂദല്‍ഹി : ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന ഒരു തരത്തില്‍ റഷ്യയുടെ വിജയമാണ്. യുക്രൈന് യുദ്ധത്തില്‍ റഷ്യയെ പിന്തുണയ്ക്കുന്ന ചൈനയെ സംബന്ധിച്ചും ഇത് ഹിതകരം.
യുക്രൈന് യുദ്ധം സംയുക്ത പ്രസ്താവനയില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ റഷ്യയും ചൈനയും ആവശ്യമുന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളുമായുളള ഭിന്നതയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഉച്ചകോടിക്ക് ന്യൂദല്ഹിയിലെത്താത്തതിനും പിന്നില്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗും വിട്ടു നിന്നതിന് ഒരു കാരണം ഇതാണ്. അരുണാചല്‍ പ്രദേശും അക്സായി ചിന്നും ചൈനീസ് ഭൂപടത്തില്‍ അവരുടെ പ്രദേശങ്ങളായി ചിത്രീകരിച്ചതും ഇന്ത്യയുമായി അസ്വാരസ്യമുണ്ടാക്കിയെന്നതും വിസ്മരിക്കാനാവില്ല.
ഏതായാലും റഷ്യയെയും ചൈനയെയും അമേരിക്കയുടെ നേതൃത്വത്തിലുളള പാശ്ചാത്യ രാജ്യങ്ങളെയും സംയുക്ത പ്രസ്താവനയില്‍ ഒരുമിച്ച് കൊണ്ടു വരാന്‍ ഇന്ത്യക്ക് കഴിഞ്ഞത് വിജയമാണ്. ഇരുപക്ഷത്തെയും പിണക്കാതെയുളള നയതന്ത്രം മോദി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കി.സംയുക്ത പ്രസ്താവന ചരിത്രം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതും ഓര്‍ക്കണം.ഉച്ചകോടിക്ക് ഒരു ദിവസം മുമ്പ് വരെയും സംയുക്ത പ്രസ്താവന സാധ്യമാകുമോ എന്ന സംശയമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: