കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനുകാരണമെന്നും സിബിഐ അന്വേഷണ സംഘം ഹൈക്കോടതിയില്‍. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നല്കിയ ഹര്‍ജിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഹര്‍ജി വിധി പറയാന്‍ മാറ്റി. കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപകടമരണത്തെക്കുറിച്ച് കലാഭവന്‍ സോബി നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സോബിയുടെ വെളിപ്പെടുത്തല്‍ പബഌസിറ്റിക്കു വേണ്ടിയുള്ളതാണെന്ന് സിബി.ഐ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. അപകടസ്ഥലത്ത് ഒരു സംഗീത പ്രമുഖനെ കണ്ടുവെന്നാണ് സോബി അവകാശപ്പെട്ടത്. ഇതിനു തെളിവുകളോ ഇതു വ്യക്തമാക്കുന്ന മൊഴികളോയില്ലെന്നും സിബിഐ വിശദീകരിച്ചു. 2019 സപ്തംബര്‍ 25 നു പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: