Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫോക്സ്കോണിനെ മോദി കൈവിടില്ല; ലോകശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ തുരുപ്പുചീട്ടാകുന്ന ചിപ്പ് നിര്‍മ്മാണത്തിന് ഫോക്സ് കോണിനെ വേണം

സ്വാതന്ത്ര്യം നേടിയിട്ട് 100 വര്‍ഷം പിന്നിടുന്ന 2047ലെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാക്കാനുള്ള സ്വപ്നം താലോലിക്കുകയാണ് മോദി. ഈ കുതിപ്പിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്ന ഒരു പ്രധാനകരുത്തായി ചിപ്പ് നിര്‍മ്മാണത്തെ മോദി കാണുന്നു. അതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് (സെമികണ്ടക്ടര്‍) നിര്‍മ്മാതാക്കളായ തായ് വാന്റെ ഫോക്സ് കോണിനെ മോദി കൈവിടാതിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jul 25, 2023, 04:46 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സ്വാതന്ത്ര്യം നേടിയിട്ട് 100 വര്‍ഷം പിന്നിടുന്ന 2047ലെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാക്കാനുള്ള സ്വപ്നം താലോലിക്കുകയാണ് മോദി. ഈ കുതിപ്പിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്ന ഒരു പ്രധാനകരുത്തായി ചിപ്പ് നിര്‍മ്മാണത്തെ മോദി കാണുന്നു. അതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് (സെമികണ്ടക്ടര്‍) നിര്‍മ്മാതാക്കളായ തായ് വാന്റെ ഫോക്സ് കോണിനെ മോദി കൈവിടാതിരിക്കുന്നത്.  

ഏത് വിധേനെയും ഫോക്സ് കോണിന്റെ സെമികണ്ടക്ടര്‍ ഉല്‍പാദന ഫാക്ടറി ഇന്ത്യയില്‍ സ്ഥാപിക്കുകയാണ് മോദിയുടെ ലക്ഷ്യം. അതിനായി വേദാന്ത എന്ന ഇന്ത്യന്‍ കമ്പനിയുമായി സംയുക്തസംരംഭമെന്ന നിലയില്‍ പദ്ധതി തുടങ്ങാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ വേദാന്തയുമായുള്ള പങ്കാളിത്തത്തിന് ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ വിടാന്‍ ഒരുങ്ങിയ ഫോക്സ് കോണിനെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി ഇന്ത്യയില്‍ കൊണ്ടുവരാനുള്ള പദ്ധതിയിലാണ് പ്രധാനമന്ത്രി.  

ഫോക്സ്കോണ്‍ വേദാന്തയെ ഒഴിവാക്കിയതെന്തിന് ?

ഫോക്സ് കോണും വേദാന്തയും തമ്മില്‍ 1.5 ലക്ഷം കോടി രൂപയുടെ ചിപ്പ് നിര്‍മ്മാണഫാക്ടറിയായിരുന്നു ആദ്യം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ വേദാന്ത ഗ്രൂപ്പിന്റെ ഉയര്‍ന്ന കടബാധ്യതകളില്‍ ഫോക്സ് കോണിന് അതൃപ്തിയായി. ഇന്ത്യന്‍ ഉടമസ്ഥതയിലുള്ളതെങ്കിലും ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്സസിന് 220 കോടി ഡോളറിന്റെ കടം ഈ വര്‍ഷം തന്നെ തിരിച്ചടക്കാനുണ്ട്. മുതലായി നല്‍കാനുള്ള 130 കോടി ഡോളറില്‍ ഭൂരിഭാഗവും 2024 ജനവരിയില്‍ കാലാവധി തീരുന്ന കടപ്പത്രങ്ങളാണ്. ഗുജറാത്തില്‍ ചിപ്പ് നിര്‍മ്മാണ ഫാക്ടറി നിര്‍മ്മിക്കാന്‍ എല്ലാ ആസൂത്രണവും പൂര്‍ത്തിയാകാനിരിക്കെയാണ് വേദാന്തയുമായി സംയുക്ത സംരംഭത്തിനില്ലെന്ന് ഫോക്സ് കോണ്‍ തുറന്നുപറഞ്ഞത്.  

വേദാന്തയുമായി ചേര്‍ന്നുള്ള കരാറില്‍ നിന്നും ഫോക്സ് കോണ്‍ പിന്മാറിക്കഴിഞ്ഞപ്പോള്‍ ഫോക്സ് കോണ്‍ ഇന്ത്യ വിട്ടു എന്നനിലയിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും മോദി വിരുദ്ധ മാധ്യമങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. കാരണം മോദിയുടെ പ്രസ്റ്റീജ് പദ്ധതികളില്‍ ഒന്നാണിതെന്ന് അവര്‍ക്കെല്ലാം അറിയാം. 

ഫോക്സ്കോണിനെ പിഎല്‍ഐയില്‍ പെടുത്തി ഇന്ത്യയിലെത്തിക്കാന്‍ മോദി  

ഇപ്പോള്‍ ഫോക്സ് കോണിനെക്കൊണ്ട് നേരിട്ട് ഉല്‍പാദനഫാക്ടറി തുടങ്ങാന്‍ പ്രേരണ ചെലുത്തുകയാണ് സര്‍ക്കാര്‍. ഏകദേശം 80000 കോടി രൂപയുടെ നിര്‍മ്മാണ ഫാക്ടറിയാണ് രൂപ കല്പന ചെയ്യുന്നത്. ഇതില്‍ നല്ലൊരു പങ്ക് സാമ്പത്തിക ഇളവായി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഉല്‍പാദനവുമായി ബന്ധപ്പെട്ട് സൗജന്യങ്ങള്‍ അനുവദിക്കുന്ന പദ്ധതി (പിഎല്‍ഐ പദ്ധതി) അനുസരിച്ച് സഹായം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഏകദേശം 300 കോടി രൂപയ്‌ക്ക് കര്‍ണ്ണാടകയില്‍ 300 ഏക്കറോളം ഭൂമിയും തയ്യാറാക്കിക്കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ ചിപ്പ് ഉല്‍പാദിപ്പിക്കുന്ന കമ്പനി ആരംഭിയ്‌ക്കാന്‍ അന്താരാഷ്‌ട്ര-ആഭ്യന്തര പങ്കാളികളെ ഫോക്സ്കോണ്‍ നേരിട്ട് അന്വേഷിക്കുകയാണ്. ഫോക്സ്കോണി‍ന്റെ ഏത് തീരുമാനവും ഇന്ത്യ നടപ്പാക്കും. ഇന്ത്യയില്‍ ആരംഭിയ്‌ക്കുന്ന ചിപ്പ് ഫാക്ടറിയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമല്ല, വൈദ്യുത വാഹനങ്ങള്‍ക്ക് വരെ ചിപ്പുകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോക്സ് കോണ്‍.  

എന്തുകൊണ്ട് ഫോക്സ്കോണ്‍?

പുതിയ ലോകത്തും കാലത്തും തന്ത്രപ്രധാനമായ വ്യവസായം എന്ന നിലയില്‍ ആണ് ചിപ്പുല്‍പാദനത്തെ പ്രധാനമന്ത്രി മോദി കാണുന്നത്. ഫോക്സ് കോണിന്റെ ചിപ്പ് നിര്‍മ്മാണ ഫാക്ടറി ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍ തന്നെ വിദേശ ടെക്നോളജി കമ്പനികള്‍ ധാരാളമായി ഇന്ത്യയെ തേടിയെത്തും എന്നതാണ് മോദിയുടെ കണക്കുകൂട്ടല്‍. ആപ്പിള്‍ ഫോണുകള്‍ക്ക് ചിപ്പുകള്‍ നിര്‍മ്മിയ്‌ക്കുന്ന കമ്പനി കൂടിയാണ് ഫോക്സ് കോണ്‍ എന്നതാണ് ഈ കമ്പനിയുടെ അന്താരാഷ്‌ട്ര പ്രാധാന്യം. ഇത് വമ്പന്‍നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കും. ചൈനയ്‌ക്ക് പകരം മറ്റൊരു നിര്‍മ്മാണകേന്ദ്രം എന്ന നിലയിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്താനുള്ള മോദിയുടെ ശ്രമം വിജയിക്കും. എന്തായാലും ഇന്ത്യയിലെ ചിപ്പ് നിര്‍മ്മാണ ഫാക്ടറി എന്ന തീരുമാനവുമായി അതിവേഗം മുന്നോട്ട് പോവുകയാണ് ഫോക്സ് കോണ്‍. 

Tags: modiസെമികണ്ടക്ടര്‍ഫോക്‌സ്‌കോണ്‍ആപ്പിള്‍ ഐഫോണിതയ്വാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

India

പ്രധാനമന്ത്രിയുമായി ബഹിരാകാശത്ത് നിന്നും സംസാരിച്ച് ശുഭാംശു ശുക്ല; താങ്കള്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലാണെന്ന് മോദി

മോദി ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് പെസഷ്കിയനുമായി ചര്‍ച്ചയില്‍
India

ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാന്‍; ധാര്‍മ്മിക പിന്തുണ ഇന്ത്യ നല്‍കിയെന്നും ഇറാന്‍ വിജയിച്ചെന്നും ഇന്ത്യയിലെ ഇറാന്‍ എംബസി

India

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

Kerala

മഹാത്മാഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies