പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം. നോവാക് ജോക്കോവിച്ച്, കാര്‍ലോസ് അല്‍കാരാസ്, ആര്യാന സബലെങ്ക തുടങ്ങിയവര്‍ കളത്തിലിറങ്ങുന്നു.
കാര്‍ലോസ് അല്‍കാരാസ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടുമ്പോള്‍, പുരുഷ സിംഗിള്‍സില്‍ ജോക്കോവിച്ച് റഷ്യയുടെ കാരെന് ഖച്നോവിനെ നേരിടും.വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡ് അരിന സബലെങ്ക യുക്രെയിനിന്റെ എലീന സ്വിറ്റോലിനയെയും ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവ അനസ്താസിയ പാവ്ലുചെങ്കോവയെയും ക്വാര്‍ട്ടറില്‍ നേരിടും.
ഇന്നലെ സെര്‍ബിയന്‍ മൂന്നാം സീഡ് ജോക്കോവിച്ച് പെറുവിന്റെ ജുവാന്‍ പാബ്ലോ വരില്ലസിനെ തോല്‍പ്പിച്ച് പുരുഷ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പതിനേഴാം സീഡായ ഇറ്റലിയുടെ ലോറെന്‍സോ മുസെറ്റിക്കെതിരെ ലോക ഒന്നാം നമ്പര്‍ താരം അല്‍കാരാസ് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: