മുംബയ് : എന്‍ സി പി ദേശീയ സ്ഥാനത്ത് നിന്നുളള രാജി ശരത് പവാര്‍ പിന്‍വലിച്ചു. അണികളുടെ വികാരത്തെ മാനിക്കാതിരിക്കാനാകില്ലെന്നും അവരുടെ സ്നേഹത്തിന് മുന്നില്‍ താന്‍ രാജി പിന്‍വലിക്കുകയാണെന്നും ശരത് പവാര്‍ അറിയിച്ചു.
രാജിവച്ച ശേഷം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ സമിതിയെയും നിയോഗിച്ചിരുന്നു.
പവാറിന്റെ രാജി പ്രഖ്യാപനം പാര്‍ട്ടി അണികളില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സമ്മര്‍ദം ഏറിയതിനെത്തുടര്‍ന്ന് ശരത് പവാര്‍ തീരുമാനം മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു.
ഇന്ന് ചേര്‍ന്ന എന്‍സിപി പാനല്‍ യോഗവും പവാറിന്റെ രാജി തള്ളിയിരുന്നു. ”പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പവാര്‍ പ്രകടിപ്പിച്ചു. രാജി ഞങ്ങള്‍ ഏകകണ്ഠമായി നിരസിച്ചു. പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാന്‍ ഞങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു,’ എന്‍സിപി വൈസ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്‍സിപിക്കുളളില്‍ ചേരിപ്പോര് ഉണ്ടായതിനിടെയാണ് ശരത് പവാര്‍ രാജി വച്ചത്. എന്‍സിപിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ അജിത് പവാറിനൊപ്പം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: