ബെംഗളൂരു: എങ്ങിനെയാണ് പിന്‍വാതിലിലൂടെ തീവ്രവാദം നുഴഞ്ഞുകയറുന്നതെന്ന് ‘കേരള സ്റ്റോറി’ എന്ന സിനിമയില്‍ കാണാമെന്ന് പ്രധാനമന്ത്രി മോദി. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്രമോദി.
ഇപ്പോള്‍ ഈ സിനിമയെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ തീവ്രവാദത്തെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരുന്ന ഈ സിനിമയെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്നും കര്‍ണ്ണാടകത്തിലെ ബല്ലാരിയില്‍ പ്രസംഗിക്കുകയായിരുന്ന മോദി പറഞ്ഞു.
കേരള സ്റ്റോറി എന്ന സിനിമ ഒരു തീവ്രവാദ ഗൂഢാലോചനയുടെ കഥയാണ്. അത് തീവ്രവാദത്തിന്റെ വൃത്തികെട്ട മുഖവും തീവ്രവാദികളുടെ ആസൂത്രണങ്ങളും തുറന്നുകാണിക്കുന്നു. തീവ്രവാദത്തിനെതിരായ ഈ സിനിമ കോണ്‍ഗ്രസ് എതിര്‍ക്കുകയും തീവ്രവാദ പ്രവണതകളോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് തീവ്രവാദത്തെ സംരക്ഷിക്കുന്നത്. – നരേന്ദ്രമോദി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാന്‍ കോണ്‍ഗ്രസ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇതിന് മുന്‍പും കോണ്‍ഗ്രസ് തെറ്റായ സര്‍വ്വേകള്‍ നടത്തി, നുണകള്‍ പ്രചരിപ്പിച്ചു. സ്വയം പുകഴ്ത്തി. കര്‍ണ്ണാടകയില്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസ് ഇത് തന്നെ ചെയ്യുകയാണെന്നും മോദി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: