തൃശൂർ: ബിഎംഎസ് ചടങ്ങില്‍ മോദീഭരണത്തെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ 24 ന്യൂസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ അസോസിയേറ്റ് എഡിറ്റര്‍ സുജയ പാര്‍വ്വതി ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രാസംഗികയായി എത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല തന്നെയാണ് തൃശൂര്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് സുജയ പാര്‍വ്വതിയെ മുഖ്യപ്രാസംഗികയായി സ്വാഗതം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
ഗോകുലം ഗോപാലന്റെയും ബിഎംഎസിന്റെയും സമ്മര്‍ദ്ദഫലമായി സസ്പെന്ഷന് പിന്‍വലിച്ചതിനെ തുടര്‍ന്ന് വാര്‍ത്തവായിക്കാന്‍ 24 ന്യൂസിലേക്ക് തൊട്ടടുത്ത ദിവസം സുജയ മടങ്ങിയെത്തിയത് കാവി നിറത്തിലുളള വസ്ത്രം ധരിച്ചായിരുന്നു. അന്ന് 2.30ന് ഒരൊറ്റ വാര്ത്താബുള്ളറ്റിന് മാത്രം വായിച്ച ശേഷം നാടകീയമായി സുജയ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇത് 24 ന്യൂസിന്റെ ശ്രീകണ്ഠന് നായര്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് മേധാവികളെ ശരിയ്ക്കും ഞെട്ടിച്ചിരുന്നു. താന്‍ സംഘിയെന്ന് വിളിക്കപ്പെടുന്നുവെങ്കില്‍ അതില്‍ അഭിമാനം കൊള്ളുന്നുവെന്നും സുജയ പാര്‍വ്വതി ബിഎംഎസ് യോഗത്തില്‍ പ്രസ്താവിച്ചിരുന്നു.
ചൊവ്വാഴ്ച തൃശൂരില്‍ നടക്കുന്ന ഹിന്ദുഐക്യവേദിയുടെ യോഗത്തിലേക്ക് മുഖ്യപ്രാസംഗികയായാണ് സുജയാ പാര്‍വ്വതിയെ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീ, സമൂഹം, തുല്ല്യത എന്ന വിഷയത്തെ അധികരിച്ചുള്ള അമൃതംഗമനം വിചാരസദസ്സിലേക്കാണ് സുജയ പാര്‍വ്വതിയെ മുഖ്യപ്രാസംഗികയായി ക്ഷണിച്ചത്. ‘നിലപാടുകളുടെ നായികക്ക് തൃശൂരിലേക്ക് സ്വാഗതമെന്ന പോസ്റ്ററും’ ശശികലയുടെ ഫേസ് ബുക്ക പേജില്‍ പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: