ന്യൂദല്‍ഹി: ഇന്ത്യ ജയിച്ചിടത്ത് ചൈന തോറ്റു എന്ന് മാത്രമേ കോവിഡിന്റെ കാര്യത്തില്‍ പറയാനുള്ളൂ. മൂന്ന് തരംഗങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ നേരിട്ടതാണ് മോദി സര്‍ക്കാരിന്റെ വിജയം. എന്നാല്‍ കോവിഡിന് മുന്നില്‍ ഫലപ്രദമല്ലാത്ത സീറോ കോവിഡ് പോളിസിയുമായി വന്ന് ജനങ്ങളെ വീടുകളിലും ഫ്ളാറ്റുകളിലും പൂട്ടിയിട്ട തെറ്റായ നയമായിരുന്നു .ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് പിന്തുടര്ന്നത്.
ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി വരാന്തയില്‍ കുന്നകൂടി കിടക്കുന്നു:
കോവിഡിന് ജന്മം നല്കിയ നാടായിട്ട് കൂടി ഫലപ്രദമായ വാക്സിന് കണ്ടുപിടിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞില്ല എന്നത് ചൈനയിലെ മരുന്നു നിര്‍മ്മാണരംഗത്തെയും മരുന്ന് ഗവേഷണരംഗത്തെയും പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, ഇന്ത്യ രണ്ട് കോവിഡ് വാക്സിനുകള്‍ വികസിപ്പിച്ചെന്ന് മാത്രമല്ല, കോവിഡിനെ നേരിടുന്നതില്‍ രണ്ടും ഫലപ്രദമായിരുന്നു.
ഇനി സീറോ കോവിഡ് നയത്തിനെതിരെ ശ്വാസം മുട്ടി നിന്ന ജനങ്ങള്‍ സമരം തുടങ്ങിയപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ ആ നയം പിന്‍വലിച്ചതിലാണ് ഷീ ജിന്പിങ്ങിന്റെഏറ്റവും വലിയ പരാജയം. നിയന്ത്രണങ്ങളില്ലാതായതോടെ ജനങ്ങള്‍ പരസ്പരം ഇടപഴകി. ഇത് വന്‍തോതില്‍ കോവിഡ് പരക്കുന്നതില്‍ കലാശിച്ചു. എന്നാല്‍ ഈ രോഗികള്‍ക്ക് ആവശ്യമായ വാക്സിനോ, ആരോഗ്യപ്രവര്‍ത്തകരോ, ഓക്സിജന്‍ സിലിണ്ടറോ മുന്‍കൂട്ടി ഉണ്ടെന്നുറപ്പുവരുത്തുന്നതിലും ഷീ ജിന്‍പിങ്ങ് പരാജയപ്പെട്ടു.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന വീഡിയോകള്‍ ഭീതി ജനിപ്പിക്കുന്നവയാണ്. ആശുപത്രികളില്‍ ശവശരീരങ്ങള്‍ കുന്നുകൂടിയും എല്ലായിടത്തും ചിതറിയും കിടക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. ചൈന എല്ലാ അര്‍ത്ഥത്തിലും കോവിഡിനു മുന്നില്‍ തകര്‍ന്നു എന്നതിന്റെ തെളിവായി ഇത് മാറുകയാണ്.
ചൈനയില്‍ വന്‍കിട കമ്പനികള്‍ ഉല്പാദനം നിര്‍ത്തുകയാണ്. ചിലരെല്ലാം ഇന്ത്യയില്‍ ഫാക്ടറി തുറക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു.
ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയും യുകെയും ജപ്പാനും ആസ്ത്രേല്യയും കാനഡയും എല്ലാം. മാത്രമല്ല, രോഗികളുടെയോ രോഗം വന്ന് മരിച്ചവരുടെയോ കണക്കുകള്‍ ചൈന പുറത്തുവിടാത്തതും ആശങ്ക ജനിപ്പിക്കുന്നു. ലോകത്തിന് മുന്നില്‍ തങ്ങള്‍ എല്ലാറ്റിലും അതീതരെന്ന രീതിയില്‍ കെട്ടിപ്പൊക്കിയ ചൈനയുടെ അഹങ്കാരമാണ് ഈ ഇരുമ്പുമറയ്ക്ക് കാരണം.
ഏറ്റവും അപകടകരമായ തീരുമാനം ജനവരി എട്ട് മുതല്‍ പുറത്തു നിന്നുള്ള യാത്രികര്‍ക്കുള്ള നിയന്ത്രണം എല്ലാം എടുത്തുകളയാന്‍ പോകുന്നു എന്നതാണ്. അത് ചൈനക്കാര്‍ പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് എത്തുന്നതിന് വഴിയൊരുക്കുമെന്ന ആശങ്ക ജനിപ്പിക്കുന്നു.
പുതുവത്സരത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും ഷീ ജിന്‍പിങ്ങ് കോവിഡ് ഭീതിയെ നിസ്സാരവല്‍ക്കരിച്ചു കാണുകയായിരുന്നു. പ്രതീക്ഷയുടെ പ്രകാശം അകലെയല്ല എന്ന മട്ടിലായിരുന്നു ഷീ ജിന്പിങ്ങിന്റെപ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: