മുംബൈ: ടെന്നീസ് താരം സാനിയ മിര്‍സയെ ചതിച്ചത് പാകിസ്ഥാനിലെ യുവനടി ആയിഷ ഒമറാണെന്ന് വാര്‍ത്ത. ഷുഹൈബ് മാലിക്കും ആയിഷ ഒമറും തമ്മില്‍ അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
സാനിയയും ഷുഹൈബ് മാലിക്കും വിവാഹ മോചനം നടത്താന്‍ പോകുന്ന എന്ന വാര്‍ത്തകള്‍ക്കിടെയാണ് ആയിഷ ഒമര്‍ എന്ന പാക് നടിയുമായുള്ള ബന്ധത്തിന്റെ കഥ പുറത്തുവരുന്നത്. ഇതിനിടെ സാനിയയും ഷുഹൈബ് മാലിക്കും കുറച്ചുകാലമായി വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നും ചില വാര്‍ത്തകള്‍ വരുന്നുണ്ട്. ഷുഹൈബ് മാലികിന്റെ മാനേജ്മെന്റ് ടീമില്‍ അംഗമായ വ്യക്തിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യാ-പാക് ബന്ധത്തിന്റെ ആദര്ശരൂപമായായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹത്തെ ലിബറല്‍ മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്നത്. എന്നാല്‍ ഇതില്‍ വിള്ളല്‍ വീണിരിക്കുകയാണ്.
സാനിയ മിര്‍സയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റോടുകൂടിയാണ് ഇവര്‍ തമ്മിലുള്ള വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നത്. ‘ഹൃദയം തകര്‍ന്നവര്‍ എങ്ങോട്ട് പോകും? ദൈവത്തെ കണ്ടെത്താന്‍’- എന്നായിരുന്നു സാനിയ മിര്‍സയുടെ ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഷുഹൈബ് തന്നെ ചതിച്ചു എന്ന തോന്നലാണ് ബന്ധം വഷളാകാന്‍ കാരണമായതെന്ന സൂചന ശരിവെയ്ക്കുന്നതാണ് സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇപ്പോള്‍ ആയിഷ ഒമറുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഈ ചതിയുടെ തെളിവുകള്‍ പുറത്തുവരികയാണ്.
2010 ഏപ്രിലിലാണ് സാനിയയും ഷുഹൈബും വിവാഹിതരായത്. വിവാഹ മോചനം നടന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഷുഹൈബിന്റെ മാനേജ്മെന്റ് ടീമിലെ വ്യക്തി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: