കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച കേസില്‍ ആശുപത്രിയുടെ ന്യായീകരണം പൊളിയുന്നു. തെറ്റുപറ്റിയെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നതോടെ മെഡിക്കല്‍ കോളെജ് അധികൃതര്‍ വെട്ടിലായിരിക്കുകയാണ്.
സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. യുവതിയുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. ഏകദേശം 11 സെന്റിമീറ്റര്‍ നീളമുള്ള കത്രികയാണ് ഹര്‍ഷിനയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത്. അഞ്ച് വര്‍ഷത്തിന് മുന്‍പാണ് മെഡിക്കല്‍ കോളെജില്‍ ശസ്ത്രക്രിയ നടന്നത്. പിന്നീട് അഞ്ച് വര്‍ഷമായി കഠിനമായ വയറുവേദനയുമായി ജീവിക്കുകയായിരുന്നു ഹര്‍ഷിന. കഴിഞ്ഞ ദിവസമാണ് വീണ്ടുമൊരു ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്തത്. കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളെജിലേതാണെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതായി പറയുന്നു.
കത്രിക കോഴിക്കോട് മെഡിക്കല്‍ കോളെജിലേതല്ലെന്നും യുവതി മറ്റ് ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നുമായിരുന്നു ഡോക്ടര്‍മാര്‍ തുടക്കത്തില്‍ ന്യായീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: