Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തില്‍ വ്യവസായം വരാന്‍ വിമാനത്തില്‍ കയറി മന്ത്രിമാര്‍ വിദേശത്ത് പോകേണ്ട കാര്യമില്ല; യോഗി പറഞ്ഞതാണ് ശരി: രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ വ്യവസായം വരാന്‍ ഇവിടുത്തെ മന്ത്രിമാര്‍ വിമാനത്തില്‍ കയറി ദുബായ് വഴി വിദേശരാജ്യങ്ങളില്‍ പോകേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം.

Janmabhumi Online by Janmabhumi Online
Sep 17, 2022, 09:59 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:കേരളത്തില്‍ വ്യവസായം വരാന്‍ ഇവിടുത്തെ മന്ത്രിമാര്‍ വിമാനത്തില്‍ കയറി ദുബായ് വഴി വിദേശരാജ്യങ്ങളില്‍ പോകേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം.  

“100 ശതമാനവും ഞാന്‍ പറയുന്നു. ഒരു ഇന്‍വെസ്റ്റ്മെന്‍റ് ഫ്രണ്ട്ലി എന്‍വിറോണ്‍മെന്‍റ് (നിക്ഷേപത്തിന് അനൂകൂലമായ സൗഹൃദാന്തരീക്ഷം) ഉണ്ടായില്ലെങ്കില്‍ കേരളത്തില്‍ രക്ഷയില്ല. വ്യവസായം കൊണ്ടുവരാന്‍  ആള്‍ക്കാരെ വിദേശത്ത് പോയി കാണേണ്ട കാര്യമില്ല. ഇവിടെ നിന്നും ദുബായില്‍ പോയി. അവിടെ നിന്നും മറ്റ് രാജ്യങ്ങളിലേക്കൊന്നും പോകേണ്ട കാര്യമില്ല. കേരളം ഒരു ഫേവറബിള്‍  ഡെസ്റ്റിനേഷന്‍ ഫോര്‍ ഇന്‍വെസ്റ്റ്മെന്‍റ്.  (നിക്ഷേപസൗഹൃദ കേന്ദ്രം) ആണോ ..അതിന്റെ ഉത്തരം യെസ് ഓര്‍ നോ ഇതില്‍ ഏതാണ്…അത് യെസ് ആണെങ്കില്‍ നിക്ഷേപം താനേ വന്നുകൊള്ളും. അതിന് നമ്മള്‍ എയ്റോപ്ലെയിന്‍ കേറി ദുബായിലും അതുവഴി മറ്റ് വിദേശ രാജ്യങ്ങളിലേക്കും ഒക്കെ പോകേണ്ട കാര്യമില്ല. “- രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.  വിദേശനിക്ഷേപം കൊണ്ടുവരാന്‍ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒരു കൂട്ടം മന്ത്രിമാര്‍ വിദേശയാത്രയ്‌ക്ക് പുറപ്പെടുന്നതിനിടയിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഈ കമന്‍റ്. 

കര്‍ണ്ണാടകത്തില്‍ ഈയിടെ ഒരു സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവിടെ മോര്‍ ദേന്‍ ഹാഫ് മലയാളികളാണ്.. നിങ്ങള്‍ കേരളത്തില്‍ എന്താ സ്റ്റാര്‍ട്ടപ് തുടങ്ങാത്തത് എന്ന് ചോദിച്ചപ്പോള്‍ ഇല്ല സാര്‍ അവിടെ ഇക്കോ സിസ്റ്റമില്ല എന്നായിരുന്നു അവരുടെ മറുപടി.  

വ്യവസായത്തെ ആകര്‍ഷിക്കുന്ന പ്രധാനകാര്യമെന്താണെന്നതില്‍ യോഗി പറഞ്ഞ ഒരു കാര്യമുണ്ട്.  വ്യവസായനിക്ഷേപം ഉത്തര്‍പ്രദേശിലേക്ക് വരുന്നതിന്റെ കാരണമായി യോഗി ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിക്ഷേപകര്‍ ആഗ്രഹിക്കുന്നത് സുരക്ഷിതത്വവും ക്രമസമാധാനവുമാണ്. അത് വ്യവസായങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. യോഗി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. കേരളത്തില്‍ എന്താ സ്ഥിതി? ഇവിടെ എല്ലാ ദിവസവും കൊലപാതകത്തിന്റെ വാര്‍ത്തകളാണ്. അതല്ലെങ്കില്‍ ക്രമസമാധാനപ്രശ്നങ്ങളാണ്. ഇങ്ങിനെ ഒരു അന്തരീക്ഷം വ്യവസായനിക്ഷേപകര്‍ ഇഷ്ടപ്പെടില്ല. – അദ്ദേഹം പറഞ്ഞു.  

ഞാന്‍ ഒരു മലയാളിയാണ്. ഇവിടെ മലയാളി സ്റ്റാര്‍ട്ടപ്പും മലയാളിയുടെ ഇലക്ട്രോണിക്സ് ഇക്കോസിസ്റ്റം വളര്‍ന്നുവരണം എന്ന് എനിക്കും ആഗ്രഹമുണ്ട്. ഈയിടെ ഇന്ത്യയില്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും പ്രതിനിധി സംഘം വന്നു. ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ അവര്‍ ആദ്യം പറഞ്ഞത് തമിഴ്നാട്ടില്‍ മതിയെന്നാണ്. കാരണം അവിടെ അവര്‍ക്ക് അനുകൂലമായ തുറമുഖസംവിധാനങ്ങളും മറ്റും ഉണ്ട്. അവിടെ കൊറിയന്‍ കമ്പനികളും ധാരാളം ഉണ്ട്. അപ്പോള്‍ ഞാന്‍ അവരോട്. നിങ്ങള്‍ കേരളത്തെക്കുറിച്ച് ഒന്ന് പരിശോധിച്ച് നോക്കൂ എന്ന് ഉപദേശിച്ചു. അപ്പോള്‍ അവര്‍ക്ക്  കേരളം വേണ്ട. ആദ്യ ഒപ്ഷന് തമിഴ്നാട്…രണ്ടാമത് നോയിഡ..മൂന്ന് കര്‍ണാടകം- ഇങ്ങിനെ പോകുന്നു അവരുടെ ചോയ്സുകള്‍. – രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു.  

Tags: മന്ത്രി രാജീവ് ചന്ദ്രശേഖര്‍തമിഴ്നാട്Industryരാജീവ് ചന്ദ്രശേഖര്‍Pinarayi Vijayanകേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍യോഗി ആദിത്യനാഥ്പി. രാജീവ്ഉത്തര്‍പ്രദേശ്ഇന്‍വെസ്റ്റ്മെന്‍റ് ഫ്രണ്ട്ലിRajeev Chandrasekharകര്‍ണ്ണാടകuppinarayi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

Kerala

നിലമ്പൂരിലെ വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വളരെ കുറവ് വോട്ട്: രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies