ഇസ്ലാമാബാദ്: ഭരണ പ്രതിസന്ധി തുടരവെ പാകിസ്ഥാന് അസംബ്ലിയില്‍ പ്രധാന മന്ത്രി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന് ഷഹബാസ് ഷെരീഫാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ഇമ്രാന്റെ പാകിസ്ഥാന് തെഹരികെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി വൈസ് ചെയര്മാന് ഷാ മുഹമ്മദ് ഖുറേഷിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഇന്ന് രണ്ടുമണിക്ക് പാകിസ്ഥാന് ദേശീയ അസംബ്ലി ചേരും. തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയ്ക്കായി തെരഞ്ഞെടുപ്പ് നടത്തും. എന്നാല്‍ നിര്‍ണായക നീക്കമാണ് ഇമ്രാന്റേയും പിറ്റിഐയുടേയും ഭാഗത്ത് നിന്നും നടക്കുന്നത്. ഷഹബാസിനും മകന് ഹംസ ഷെരീഫിനും എതിരായ സാമ്പത്തിക തട്ടിപ്പുകേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇവര്‍ക്ക്മേല്‍ കോടതി കുറ്റം ചുമഴ്ത്തിയാല് വന്‍ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പിടിഐയുടെ തീരുമാനം.
പാകിസ്ഥാനിലെ പ്രധാന മേഖലകളില്‍ ഇമ്രാന് അനുകൂലികള്‍ വന്‍ പ്രതിഷേധം നടത്തി. ഇസ്്ലാമാബാദ്, ലാഹോര്‍, കറാച്ചി, പെഷാവര്‍, ക്വെറ്റ നഗരങ്ങള്‍ സ്തംഭിപ്പിച്ചു. ഭരണ അട്ടിമറിയിലെ വിദേശ ബന്ധമാണ് ഇപ്പോഴും ഇമ്രാന് ആരോപിക്കുന്നത്. ഇതിനെതിരെയുള്ള സ്വാതന്ത്ര്യ പോരാട്ടം നടത്തണമെന്ന് പാകിസ്ഥാന് പൗരന്മാരോട് ആഹ്വാനംചെയ്തിരിക്കുകയാണ് ഇമ്രാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: