Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റഷ്യയുടെ രണ്ടാംഘട്ട യുദ്ധതന്ത്രം ഫലം കാണുന്നതായി റിപ്പോര്‍ട്ട്; റഷ്യ മരിയുപോള്‍ ഏതാണ്ട് കീഴടക്കിയതായി ഉക്രൈനിലെ മരിയുപോള്‍ മേയര്‍

ആദ്യത്തെ 30 ദിവസത്തിന് ശേഷം റഷ്യ തുറന്നുവിട്ട പുതിയ യുദ്ധതന്ത്രം വിജയത്തിലെത്തുന്നതിന്റെ സൂചനകള്‍ പുറത്ത് വിട്ട് ഉക്രൈനിലെ മരിയുപോള്‍ മേയര്‍. കിഴക്കന്‍ ഉക്രൈനിലെ തുറമുഖനഗരമായ മരിയുപോള്‍ ഏകദേശം റഷ്യ പിടിച്ചടക്കിയെന്നാണ് മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോ തിങ്കളാഴ്ച തുറന്നു സമ്മതിച്ചത്.

Janmabhumi Online by Janmabhumi Online
Mar 28, 2022, 08:41 pm IST
in World
മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോ (വലത്ത്)

മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

കീവ്: ആദ്യത്തെ 30 ദിവസത്തിന് ശേഷം റഷ്യ തുറന്നുവിട്ട പുതിയ യുദ്ധതന്ത്രം വിജയത്തിലെത്തുന്നതിന്റെ സൂചനകള്‍ പുറത്ത് വിട്ട് ഉക്രൈനിലെ മരിയുപോള്‍ മേയര്‍. കിഴക്കന്‍ ഉക്രൈനിലെ തുറമുഖനഗരമായ മരിയുപോള്‍ ഏകദേശം റഷ്യ പിടിച്ചടക്കിയെന്നാണ് മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോ തിങ്കളാഴ്ച തുറന്നു സമ്മതിച്ചത്.

‘എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ല. ഇപ്പോള്‍ നമ്മള്‍ അധിനിവേശക്കാരുടെ (റഷ്യക്കാരുടെ) കൈകളിലാണ്. ‘- ഉക്രൈന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന മേയറായ ബൊയ്‌ചെങ്കോ തുറന്നു സമ്മതിക്കുന്നു.  ഫിബ്രവരി 24ന് റഷ്യ ആക്രമണം തുടങ്ങുമ്പോള്‍ നാല് ലക്ഷം പേരുണ്ടായിരുന്നു മരിയുപോളില്‍. ഇപ്പോള്‍ 1.6 ലക്ഷം പേരെ ഉള്ളൂ. ‘റഷ്യന്‍ പട്ടാളം വളഞ്ഞുകഴിഞ്ഞ മരിയുപോളില്‍ ഇപ്പോള്‍ വെള്ളവും വൈദ്യുതിയും ഗ്യാസും ഇന്‍റര്‍നെറ്റും മൊബൈല്‍ ബന്ധങ്ങളും ഇല്ലാത്തതിനാല്‍ ജീവിക്കുക അസാധ്യമാണ്. തികച്ചും ഭയാനകമാണിവിടെ’- മേയര്‍ ബൊയ്‌ചെങ്കോ പറയുന്നു.

ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും റഷ്യന്‍ പട്ടാളം അനുവദിക്കുന്നില്ല. അതേ സമയം ദിവസം 1700 പേരെ വീതം ഇവിടെ നിന്നും ഒഴിപ്പിക്കുന്നതായി ഒരു റഷ്യന്‍ നേതാവ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 90 ശതമാനം ജനവാസക്കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 60 ശതമാനം നേരിട്ടുള്ള ബോംബാക്രമണത്തിലും 40 ശതമാനം പരോക്ഷആക്രമണത്തിലും നശിപ്പിക്കപ്പെട്ടു. ഏഴ് ആശുപത്രികള്‍ തകര്‍ത്തു. അതില്‍ മൂന്നെണ്ണം നാമാവശേഷമായി. ഉന്നതവിദ്യാഭ്യാസത്തിന്റെ ഏഴില്‍ മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു. 57 സ്‌കൂളില്‍ 23 എണ്ണവും 70 കിന്‍റര്‍ഗാര്‍ട്ടനില്‍ 28ഉം നശിപ്പിക്കപ്പെട്ടു. മരിയുപോളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ബോംബാക്രമണത്തില്‍ തിയറ്ററും   400 പേര്‍ അഭയം തേടിയ സ്‌കൂളും  യൂറോപ്പിലെ തന്നെ വലിയ സ്റ്റീല്‍ പ്ലാന്‍റുകളിലൊന്നായ അസോവ്‌സ്റ്റാള്‍ പ്ലാന്‍റും റഷ്യ തകര്‍ത്തിരുന്നു. റഷ്യന്‍ ടാങ്കുകളും ഇപ്പോള്‍ മരിയുപോളിലെത്തിക്കഴിഞ്ഞു.  

യുദ്ധം ഒരു മാസം പിന്നിട്ടതോടെ തങ്ങള്‍ യുദ്ധതന്ത്രം മാറ്റുകയാണെന്ന് റഷ്യയുടെ കേണല്‍ ജനറല്‍ സെര്‍ജി റുഡ്സ്കോയി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഉക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങള്‍ പെട്ടെന്ന് പിടിച്ചെടുക്കുക എന്നതായിരുന്നു റഷ്യയുടെ യുദ്ധതന്ത്രം. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത ആയുധ പിന്‍ബലം ലഭിച്ചതോടെ ഉക്രൈന്‍ സേന കടുത്ത ചെറുത്തുനില്‍പ് നടത്തിയതോടെ റഷ്യയുടെ ഈ പദ്ധതി പൊളിഞ്ഞു. അമേരിക്ക നല്‍കിയ ശക്തമായ ആന്റി ടാങ്ക് മിസൈലുകളും വൈദഗ്ധ്യമുള്ള അസൊവ് പോരാളികള്‍ ഉള്‍പ്പെടെയുള്ള സൈനികരും ഉള്ള ഉക്രൈന്‍ സേനയുടെ ആക്രമണത്തില്‍ 7,000ല്‍പരം റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും ഒട്ടേറെ ആയുധങ്ങള്‍ നശിക്കുകയും ചെയ്തു. ഇതോടെയാണ് പ്രധാന നഗരങ്ങള്‍ പിടിക്കാതെ, റഷ്യന്‍ വിമതര്‍ക്ക് ആധിപത്യമുള്ള മേഖലകളായ കിഴക്കന്‍ ഉക്രൈന്‍ ആദ്യം പിടിക്കാമെന്ന പുതിയ തീരുമാനം റഷ്യ എടുത്തത്.

ഇതില്‍  കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികള്‍ എന്നറിയപ്പെടുന്ന യുദ്ധഭീകരന്മാരാണ് മരിയുപോള്‍ എന്ന കിഴക്കന്‍ ഉക്രൈന്‍ നഗരം കാക്കുന്നത്. ഇവരെ തോല്‍പിക്കാന്‍ കഴിഞ്ഞ ഒട്ടേറെ ദിവസങ്ങളായി റഷ്യ നടത്തിയ ശ്രമം ഇപ്പോഴാണ് ഏതാണ്ട് വിജയത്തിലെത്തിയതായി മരിയുപോള്‍ മേയര്‍ സമ്മതിച്ചത്. നേരത്തെ ആയുധം വെച്ച് കീഴടങ്ങാനുള്ള റഷ്യയുടെ താക്കീത് മരിയുപോളിലെ അസൊവ് പോരാളികള്‍ തള്ളിയിരുന്നു. അതോടെ ശക്തമായ ഷെല്ലാക്രമണവും മിസ്സൈല്‍ ആക്രമണവും നടത്തിവരികയായിരുന്നു റഷ്യ.  

മരിയുപോള്‍ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം ഉക്രൈന്‍ യുദ്ധം ജയിക്കാനുള്ള തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യന്‍ വിഘടനവാദികള്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്‌സ്‌ക്, ലോഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുള്‍പ്പെട്ട ഡൊണ്‍ബാസുമായി  ബന്ധിപ്പിക്കാന്‍ കഴിയും. അതോടെ ഉക്രൈന്റെ വലിയൊരു മേഖല റഷ്യയുടെ അധീനതയിലാകും. അതോടെ പുതിയ ഇടങ്ങളിലേക്ക് ആക്രമണം വര്‍ധിപ്പിക്കല്‍ എളുപ്പമാകും. എന്നാല്‍ കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളാണ് മരിയുപോള്‍ എന്ന തുറമുഖ നഗരത്തിന് കാവല്‍ നില്‍ക്കുന്നത്.  

Tags: ഡോണെസ്‌ക് മേഖലലോഹാന്‍സ്‌ക്മേയര്‍ ബൊയ്‌ചെങ്കോഐഎസ്മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോറഷ്യ- ഉക്രൈന്‍ യുദ്ധംകിഴക്കന്‍ ഉക്രൈന്‍സെലെന്‍സ്കിഡൊണ്‍ബാസ്Vladimir Putinഉക്രൈന്‍ യുദ്ധംഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിഉക്രൈന്‍ സൈനികന്‍മരിയുപോള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രെയ്ൻ നഗരങ്ങളിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകൾ ; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് മൂന്ന് പേർ : യുഎസിനോട് ഇടപെടാൻ അപേക്ഷിച്ച് സെലൻസ്കി

World

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

World

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

World

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

പുതിയ വാര്‍ത്തകള്‍

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies