ലഖ്നോ: യോഗി സര്‍ക്കാര്‍ നല്കിയ പത്രപരസ്യം ഇസ്ലാമിക ഭയം പരത്തുന്ന ഒന്നാണെന്ന വിമര്‍ശനവുമായി കമ്മ്യൂണിസ്റ്റ് നേതാവ് കവിത കൃഷ്ണന്. എന്നാല്‍ ഈ പരസ്യത്തില്‍ കാണുന്ന ലഹളക്കാരെല്ലാം മുസ്ലിങ്ങളാണെന്ന് സമ്മതിക്കുകയാണോ എന്ന മറുചോദ്യമാണ് എഴുത്തുകാരന് അനീഷ് ഗോഖലേ കവിതാ കൃഷ്ണനോട് ചോദിച്ചത്. ഇതിന് ഉത്തരം നല്കാന് കവിത കൃഷ്ണനാകുന്നില്ല.
ട്വീറ്റിലൂടെയാണ് കവിതാകൃഷ്ണന്‍ യുപി സര്‍ക്കാരിന്റെ പത്രപരസ്യത്തിനെതിരെ പ്രതികരിച്ചത്. 2017ന് മുന്‍പ് എങ്ങിനെയാണ് ലഹളക്കാര്‍ ഉത്തര്‍പ്രദേശില്‍ ഭയം വിതച്ചതെന്നും അതിന് ശേഷം യോഗി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ എങ്ങിനെയാണ് അവര്‍ മാപ്പ് ചോദിച്ചതെന്നും വിശദീകരിക്കുന്നതായിരുന്നു പത്രപരസ്യം. എന്നാല്‍ ഈ പത്രപരസ്യം ഇസ്ലാമിനോട് ഭയം ഉണര്‍ത്തുന്ന ഒന്നാണെന്നായിരുന്നു കവിതാകൃഷ്ണന്‍ ട്വീറ്റിലൂടെ പ്രതികരിച്ചത്.
ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒന്നാം പേജിലായിരുന്നു ഭരണനേട്ടം കാണിച്ച് യോഗി സര്‍ക്കാര്‍ പരസ്യം നല്‍കിയത്. എന്നാല്‍ പരസ്യത്തിലെ ചിത്രത്തില്‍ കാണിക്കുന്ന ലഹളക്കാര്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണെന്ന് പരസ്യത്തില്‍ പറയുന്നില്ല. ലഹളക്കാര്‍ക്ക് മതപരമായ ഒരു ചിഹ്നവും പരസ്യത്തില്‍ നല്‍കിയിട്ടില്ല. ഇസ്ലാമിന്റേതായ തൊപ്പിയോ, നിസ്കാരത്തഴമ്പോ ഒന്നുമില്ല. യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന നല്ല മാറ്റത്തെക്കുറിച്ച് പറയാനായിരുന്നു ഈ പരസ്യം നല്‍കിയത്. യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതേ ലഹളക്കാര്‍ പൊലീസിനോട് മാപ്പ് പറയുന്ന ചിത്രവുമുണ്ട്. ‘സത്യസന്ധമായ ഉദ്ദേശ്യം, നല്ല ജോലി’ എന്ന അടിക്കുറിപ്പോടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്.
ഈ പരസ്യത്തിന്റെ ഒരു ചിത്രം നല്‍കിക്കൊണ്ടാണ് കവിതാകൃഷ്ണന്‍ ഇസ്ലാമിക ഭയത്തെക്കുറിച്ച പറയുന്നത്. ഈ പരസ്യം നല്‍കുക വഴി ഇന്ത്യന്‍ എക്സ്പ്രസ് ഫാസിസത്തിന്റെ ഇടനിലക്കാരായെന്നും കവിത കൃഷ്ണന് കുറ്റപ്പെടുത്തുന്നു.
ലഹളക്കാരെ ചൂണ്ടിക്കാട്ടി, ഈ ചിത്രം ഇസ്ലാമിക ഭയം ജനിപ്പിക്കുമെന്ന് കവിതാ കൃഷ്ണന് പറയുമ്പോള്‍ അവര്‍ അര്‍ത്ഥമാക്കുന്നത് ലഹളക്കാരെല്ലാം മുസ്ലിങ്ങളാണെന്നല്ലേ എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. അനീഷ് ഗോഖലേ എന്ന എഴുത്തുകാരനാണ് കവിതാ കൃഷ്ണനോട് ഈ ചോദ്യം ട്വിറ്ററിലൂടെ ചോദിച്ചത്. അതിന് കവിതാ കൃഷ്ണന്റെ മറുപടിയും തരംതാണതായിരുന്നു. ഈ പരസ്യം യോഗിയുടെ നായ ഓരിയിടുകയാണെന്നായിരുന്നു കവിതാ കൃഷ്ണന് നല്കിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: