Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളം ഭരിക്കുന്നത് ആര്‍ക്കുവേണ്ടി?

അപ്പോഴും സര്‍ക്കാരിന്റെ നിലപാട് വിചിത്രം. ഇനി കിറ്റ് നല്‍കില്ല. കേന്ദ്രസര്‍ക്കാര്‍ 80 കോടി പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായും, സൗജന്യ നിരക്കിലും നല്‍കാനെടുത്ത തീരുമാനം കണ്ടഭാവം നടിക്കുന്നില്ല. കേരളത്തിലെ പകുതി ജനങ്ങള്‍ ഈ സൗജന്യത്തിന് അര്‍ഹരാണ്

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Nov 27, 2021, 05:53 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പരാന്ന ഭോജികളുടെ സമരം ഒരു വര്‍ഷം തികഞ്ഞു. ഇതിന്റെ ആഘോഷ വാര്‍ത്തകള്‍ക്കൊപ്പമാണ് കേരളത്തില്‍ പച്ചക്കറികളെത്തിയ വാര്‍ത്തയും നിരന്നത്. പച്ചക്കറി വിലവര്‍ധനവിന് കാരണം പെട്രോള്‍-ഡീസല്‍ വില വര്‍ധനയും മഴയുമാണെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ സര്‍ക്കാര്‍ ന്യായം. കേന്ദ്രം ഇന്ധനവില കാര്യമായി കുറയ്‌ക്കുകയും നിയന്ത്രിക്കുകയും ചെയ്തു. കരുതല്‍ ശേഖരം പുറത്തിറക്കി ഇനിയും വിലകുറയ്‌ക്കാനുള്ള നടപടികളും തുടങ്ങി. അതിനെ സര്‍വ്വ മേഖലകളില്‍ നിന്നും പ്രശംസിക്കുകയും ചെയ്യുന്നു. അപ്പോഴും കേന്ദ്രനിലപാടനുസരിച്ച് ഇന്ധനവിലയുടെ വില താഴുന്ന സമീപനം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല ആ പ്രശ്‌നം ഉദിക്കുന്നേ ഇല്ലെന്ന് ധനമന്ത്രി ഭീഷണിപ്പെടുത്തുന്നു. മഹാമാരി കുറഞ്ഞെങ്കിലും പെരുമഴമൂലം പാവപ്പെട്ടവര്‍ വലയുന്നു. പണിക്ക് പോകാന്‍ കഴിയുന്നില്ല. വരുമാനവുമില്ല. പച്ചക്കറിക്കൊപ്പം പലചരക്ക് വിലയും ഉയരുന്നു. അപ്പോഴും സര്‍ക്കാരിന്റെ നിലപാട് വിചിത്രം. ഇനി കിറ്റ് നല്‍കില്ല. കേന്ദ്രസര്‍ക്കാര്‍ 80 കോടി പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായും, സൗജന്യ നിരക്കിലും നല്‍കാനെടുത്ത തീരുമാനം കണ്ടഭാവം നടിക്കുന്നില്ല. കേരളത്തിലെ പകുതി ജനങ്ങള്‍ ഈ സൗജന്യത്തിന് അര്‍ഹരാണ്.

നാല്‍പ്പത്തൊന്ന് ടണ്‍ പച്ചക്കറി കേരളത്തിലെത്തിച്ചു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പച്ചക്കറി സാധനങ്ങള്‍ സൗജന്യമായല്ല നല്‍കുന്നത്. അതുമാത്രമല്ല പച്ചക്കറിമാത്രം കഴിച്ച് ജീവിക്കാന്‍ കഴിയുമോ ? കേന്ദ്രത്തിനെതിരെ സമരം നടത്തുന്നതിനെ പൂര്‍ണമായും പിന്തുണയ്‌ക്കുന്ന സര്‍ക്കാരും പ്രതിപക്ഷവും ജനങ്ങളെ രക്ഷിക്കാനും സഹായിക്കാനും മനസ്സുവയ്‌ക്കുന്നില്ല. ഇരുപക്ഷവും ചേര്‍ന്നാണല്ലൊ കൃഷി ഇല്ലാതാക്കിയതും ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കും കേരളത്തെ എത്തിച്ചത്. കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ മാത്രമാണിവിടെ. ഒരിക്കല്‍ ട്രാക്ടറിനെതിരെ സമരം നടത്തിയവര്‍ ,സമരത്തിന് ട്രാക്ടറുകളെ ആശ്രയിക്കുന്ന വിചിത്ര നിലപാടെടുക്കുന്നു.  കേരളത്തിലെ വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍ കണ്ട് കര്‍ഷകര്‍ മാറത്തടിക്കുന്നു. കൊയ്യാനാളില്ല. ട്രാക്ടര്‍ ഇറക്കാന്‍ സര്‍ക്കാര്‍ സഹായവുമില്ല. ആര്‍ക്കുവേണ്ടിയാണ് കേരളത്തിലെ ഭരണമെന്ന് ആരും ചിന്തിച്ചുപോകും.

കൃഷി ഇറക്കാന്‍ സര്‍ക്കാരിന്റെ സഹായമില്ല. ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം ഉല്‍പാദനം കൂട്ടാന്‍ വ്യവസ്ഥയില്ല. ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുമില്ല. കൃഷിയിടത്തിന്റെ വിസ്തീര്‍ണം കുറയുന്നു. 1987ല്‍ കൃഷി വകുപ്പ് രൂപപ്പെട്ടെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഒട്ടനവധി സ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലക്കുണ്ടായത്. അതിന് മുമ്പും കര്‍ഷകര്‍ ഇവിടെ കൃഷി ചെയ്തിരുന്നു. അവര്‍ ഇവിടുത്തെ ജനത്തെ തീറ്റി പോറ്റിയിരുന്നു. കേരളത്തില്‍ കൃഷി വകുപ്പ് ആരംഭിക്കുമ്പോള്‍ ഒന്‍പത് ലക്ഷത്തോളം ഹെക്റ്ററില്‍ ഉണ്ടായിരുന്ന നെല്‍കൃഷി ഇന്ന് 1.97 ലക്ഷം ഹെക്റ്ററിലേക്കാണ് ചുരുങ്ങിയത്. സൂക്ഷ്മ  സ്ഥൂല ഗവേഷണ സ്ഥാപനങ്ങളും വിജ്ഞാന കേന്ദ്രങ്ങളും തുടങ്ങി നൂറില്‍ പരം സ്ഥാപനങ്ങളും അനുബന്ധ സംവിധാനങ്ങളും പതിനായിരക്കണക്കിന് ജീവനക്കാരും കോടിക്കണക്കിന് രൂപയും ചിലവഴിച്ചിട്ടും കൃഷിക്ക് എന്ത് നേട്ടം ? കര്‍ഷകന് എന്ത് നേട്ടം ? എന്ന ചോദ്യമാണ് പരക്കെ. ഈ വിഷയങ്ങളെല്ലാം തുറിച്ച് നോക്കുമ്പോഴാണ് ബസ് യാത്രാനിരക്ക് കൂട്ടാനും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നത്.  

സംസ്ഥാനത്ത് വൈദ്യുതി നിരക്ക്  കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നു വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെങ്കില്‍ ഇതേ മാര്‍ഗ്ഗമുള്ളു എന്നാണ് മന്ത്രിയുടെ വാദം. റഗുലേറ്ററി കമ്മീഷനോട്  കുറഞ്ഞത് 10ശതമാനം വരെ വര്‍ധന ബോര്‍ഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വര്‍ധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷന്‍  ഡിസംബര്‍ 31ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദേശം കിട്ടിയിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരും.

പീക്ക് അവറില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടുതല്‍  ചാര്‍ജ്ജ് ഈടാക്കാനാണ് തീരുമാനം. അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്‌ക്കാന്‍ ചാര്‍ജ് വര്‍ദ്ധനയിലൂടെ സാധിക്കുമെന്ന വാദം ഉയര്‍ത്തിയാണ് ഇത് സാധ്യമാക്കുന്നത്. വൈകീട്ട് 6 മണി മുതല്‍ 10 മണി വരെയുള്ള സമയമാണ് പീക്ക് അവറായി കണക്കാക്കുന്നത്. ഈ സമയത്താണ് സാധാരണക്കാരന് വൈദ്യുതി വേണ്ടതും. അതിനാല്‍ തന്നെ ഈ സമയത്തെ വൈദ്യുതിചാര്‍ജ്ജ് വര്‍ധന  സാധാരണക്കാരെയാകും ബാധിക്കുക.

വൈദ്യുതി വിറ്റ് കോടികള്‍ ലാഭമുണ്ടാക്കുമ്പോളാണ് കെഎസ്ഇബി രാത്രി വൈദ്യുതിക്കു വില കൂട്ടി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. കല്‍ക്കരി ക്ഷാമം മൂലം രാജ്യത്തു വൈദ്യുതി പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഒക്ടോബറില്‍ പോലും കെഎസ്ഇബി 161.36 കോടി രൂപയ്‌ക്കു വൈദ്യുതി വിറ്റു. ഇതേമാസം വൈദ്യുതി വാങ്ങാന്‍ വേണ്ടിവന്നത് 12.07 കോടി രൂപയും. നവംബര്‍ 17 വരെ 65.17 കോടി രൂപയ്‌ക്കു വൈദ്യുതി വിറ്റ കെഎസ്ഇബി, പുറത്തുനിന്നു വൈദ്യുതി വാങ്ങാന്‍ ചെലവിട്ടത് 39.68 ലക്ഷം രൂപ മാത്രം.

എന്നിട്ടും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ജനങ്ങളെ ദ്രോഹിക്കാന്‍ തുനിയുകയാണ്. ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു എന്നപോലെയാകും കേരളീയരുടെ ജീവിതം.

Tags: keralaകേരള സര്‍ക്കാര്‍മറുപുറം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

Career

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

Football

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ല ; സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് വൈറലാക്കി ; ‘ഹൈദേരി ദൾ 25’ ഗ്രൂപ്പ് തലവനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies