Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വള്ളത്തോള്‍ സ്മാരകത്തില്‍ വര്‍ഗസമരം വേണ്ട

സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വേച്ഛാധിപത്യപരവും സംസ്‌കാരവിരുദ്ധവുമായ നടപടികള്‍ക്കുനേരെ കണ്ണടയ്‌ക്കേണ്ടിവരുന്ന സാംസ്‌കാരിക നായകന്മാരുടെ ഗതികേട് ഇപ്പോള്‍ സാക്ഷര കേരളത്തിന് സുപരിചിതമാണ്. ഇക്കാര്യത്തില്‍ മാറി ചിന്തിക്കാനുള്ള ബാധ്യത കലയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ക്കുണ്ട്. ഇവര്‍ മുന്നിട്ടിറങ്ങി വള്ളത്തോള്‍ സ്മാരകത്തിന്റെ വിശുദ്ധി വീണ്ടെടുക്കണം.

Janmabhumi Online by Janmabhumi Online
Sep 21, 2021, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മഹാകവി വള്ളത്തോളിന്റെ വീട് കയ്യടക്കിയ സിപിഎം അത് സ്വന്തം പാര്‍ട്ടി ഓഫീസുപോലെ കൊണ്ടുനടക്കുന്നു എന്ന വാര്‍ത്ത സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നു. തിരൂരിലെ വള്ളത്തോളിന്റെ തറവാട് ഏറ്റെടുത്ത് നിര്‍മിച്ച സ്മാരകം സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റ് തന്നിഷ്ടപ്രകാരം കൊണ്ടുനടക്കുകയാണെന്നും, മഹാകവിയുടെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ യാതൊന്നും ചെയ്യുന്നില്ലെന്നുമുള്ള പരാതിയുമായി കവിയുടെ അനന്തരവന്‍ തന്നെയാണ് രംഗത്തുവന്നിരിക്കുന്നത്.  വള്ളത്തോള്‍ ഇരുപത്തിയൊമ്പത് വയസ്സുവരെ താമസിച്ചിരുന്നതും, ആയുധക്കളരിയും അക്ഷരക്കളരിയുമൊക്കെ നിലനിന്നിരുന്നതുമായ ഇരുപത് സെന്റ് സ്ഥലത്തെ തറവാട് പൊളിച്ചു കളഞ്ഞ് പുതിയ കെട്ടിടം പണിയുകയാണ് ട്രസ്റ്റ് ചെയ്തത്. പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ നിന്ന് കവിയുടെ ഓര്‍മകളെ കുടിയിറക്കിയിരിക്കുന്നു. പാര്‍ട്ടി പരിപാടികള്‍ മാത്രമാണത്രേ ഇവിടെ നടക്കുന്നത്. മഹാകവിയുടെ കുടുംബാംഗങ്ങളെ അറിയിക്കാതെ ഏകപക്ഷീയമായാണ് ട്രസ്റ്റിന്റെ യോഗങ്ങള്‍ നടത്തുന്നതെന്നും പരാതിയുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെങ്കിലും പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയുമുണ്ടായില്ലെന്നാണ് വള്ളത്തോളിന്റെ അനന്തരവന്‍ രാമദാസ് പറയുന്നത്.

വള്ളത്തോളിന്റെ ഓര്‍മകള്‍ തങ്ങിനില്‍ക്കുന്ന തറവാട് പൊളിച്ചുകളഞ്ഞതുതന്നെ ഒരു സാംസ്‌കാരിക  തിന്മയാണ്. ഇത്തരം പൈതൃക ഭവനങ്ങള്‍ തനിമയോടെ നിലനിര്‍ത്തുകയാണ് വേണ്ടത്. കാലം വരുത്തിവച്ച കേടുപാടുകള്‍ തീര്‍ത്ത് കെട്ടിടം നവീകരിക്കാനുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. വള്ളത്തോളിന്റെ തറവാട് പൊളിച്ചുകളയുന്നതിനുമുന്‍പ് എന്തുകൊണ്ട് ഇതിനെക്കുറിച്ച് ആലോചിച്ചില്ല എന്ന ചോദ്യത്തിന് ട്രസ്റ്റിന്റെ ഭാരവാഹികള്‍ മറുപടി നല്‍കണം. കവിതകളിലൂടെയും മറ്റും അറിഞ്ഞ് ആരാധനയോടെ എത്തുന്നവര്‍ക്ക് കവിയുടെ ജന്മഗൃഹം കാണാനാവാതെ മടങ്ങേണ്ടിവരുന്നത് എത്രമേല്‍ നിരാശാജനകമാണ്! മഹാകവി തന്നെ മുന്‍കയ്യെടുത്ത് സ്ഥാപിച്ച ചെറുതുരുത്തിയിലുള്ള കേരള കലാമണ്ഡലം സന്ദര്‍ശിച്ചശേഷം വളരെ താല്‍പ്പര്യത്തോടെ പലരും ഈ വീടു കാണാനെത്താറുണ്ട്. പഴമയുടെ പ്രതീകമായിരുന്ന പൈതൃക ഭവനത്തിന്റെ   സ്ഥാനത്ത് ഇന്ന് എവിടെയും കാണാവുന്ന ചെറിയൊരു കെട്ടിടം കണ്ട് മടങ്ങേണ്ടിവരുന്നവരുടെ നിരാശ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. പക്ഷേ വിപണിമൂല്യം മാത്രം നോക്കി സ്മാരകവും അതിരിക്കുന്ന സ്ഥലവും കയ്യടക്കി വച്ചിരിക്കുന്നവരുടെ ആശങ്കകള്‍ ഇതൊന്നുമല്ല. അങ്ങനെയൊരു വികാരം ട്രസ്റ്റിനെ നിയന്ത്രിക്കുന്നവരില്‍ ഒരാള്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു ദുര്‍ഗതി മഹാകവിയുടെ സ്മാരകത്തിന് വരില്ലായിരുന്നുവല്ലോ.

കലയെയും സാഹിത്യത്തെയുമൊക്കെ ആത്മാര്‍ത്ഥമായി ഉള്‍ക്കൊള്ളുന്നവരുടെയും, കവികളെയും സാഹിത്യകാരന്മാരെയും ആരാധനയോടെ കാണുന്നവരുടെയും വികാരവിചാരങ്ങള്‍ സാമ്പത്തികമാത്രവാദികളായ കമ്യൂണിസ്റ്റുകള്‍ക്ക് മനസ്സിലാവണമെന്നില്ല. മഹാകവി ചങ്ങമ്പുഴ കവിതയെഴുത്ത് നിര്‍ത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചവരാണല്ലോ ഇവര്‍. ജീവിച്ചിരിക്കുമ്പോള്‍ കവികളോട് ഏറ്റുമുട്ടാന്‍ ഭയക്കുന്ന ഇക്കൂട്ടര്‍ അവരുടെ മൃതദേഹത്തോടു പോലും പ്രതികാരം ചെയ്ത് സംതൃപ്തിയടയും. വൈലോപ്പിള്ളിയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാണല്ലോ. നിളാ തീരത്തെ ചിതയില്‍ എരിഞ്ഞടങ്ങിയപ്പോഴും കവിയെ ബഹിഷ്‌കരിക്കാന്‍ മടിക്കാത്തവര്‍. വൈലോപ്പിള്ളിയുടെ ജന്മഗൃഹം പിന്നീട് തട്ടിയെടുക്കാനുള്ള ശ്രമം ചെറുക്കാന്‍ കവിയുടെ ഭാര്യയ്‌ക്ക് പോലീസില്‍ പരാതികൊടുക്കേണ്ടിവന്നു. ഇത്തരം കമ്യൂണിസ്റ്റ് ഹൈജാക്കിങ്ങിന്റെ മറ്റൊരു രൂപമാണ് വള്ളത്തോള്‍ സ്മാരകത്തോട് ചെയ്യുന്നത്. പല സ്മാരകങ്ങളുടെയും കാര്യത്തില്‍ ഇത്തരം കയ്യേറ്റങ്ങള്‍ കാണാനാവും. സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വേച്ഛാധിപത്യപരവും സംസ്‌കാരവിരുദ്ധവുമായ നടപടികള്‍ക്കുനേരെ കണ്ണടയ്‌ക്കേണ്ടിവരുന്ന സാംസ്‌കാരിക നായകന്മാരുടെ ഗതികേട് ഇപ്പോള്‍ സാക്ഷര കേരളത്തിന് സുപരിചിതമാണ്. ഇക്കാര്യത്തില്‍ മാറി ചിന്തിക്കാനുള്ള ബാധ്യത കലയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ക്കുണ്ട്. ഇവര്‍ മുന്നിട്ടിറങ്ങി വള്ളത്തോള്‍ സ്മാരകത്തിന്റെ വിശുദ്ധി വീണ്ടെടുക്കണം.

Tags: vallathol
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ആധുനികോത്തര കവിതയിലെ അപഭ്രംശങ്ങള്‍

Literature

ഭാരതമെന്ന പേരുമാറ്റം: വൈറലായി വള്ളത്തോളിന്റേയും പി ഭാസ്‌ക്കരന്റേയും വരികള്‍

Kerala

‘ഇവിടെ ഉണരുന്നു ദേശസ്നേഹം’

മഹാകവി വള്ളത്തോൾ ജനിച്ചുവളർന്ന തറവാട്
Kerala

മഹാകവി വള്ളത്തോളിന്റെ തറവാട് സംരക്ഷിക്കണമെന്ന് തപസ്യ, അപമാനിക്കപ്പെടുന്നത് തലമുറകളെ പ്രേരിപ്പിച്ച മഹാകവിയുടെ ജന്മഗൃഹം

മഹാകവി വള്ളത്തോൾ ജനിച്ചുവളർന്ന തറവാട്
Kerala

വള്ളത്തോളിന്റെ വീട് കൈയടക്കി സിപിഎം; 250ലേറെ വര്‍ഷം പഴക്കമുള്ള കളരിയും എട്ടുകെട്ടും പൊളിച്ചുനീക്കി, പരാതിയുമായി അനന്തിരവന്‍

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies