Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തിരുവനന്തപുരത്തേക്ക്; തെരുവില്‍ തമ്മിലടിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്, സ്വർണം ‘പൊട്ടിക്കൽ’ തലസ്ഥാനത്തും ആരംഭിച്ചു

അല്‍അമീനിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് സംഘം സജീവമാണെന്നും ഒരു കിലോ സ്വര്‍ണം കടത്തിയെന്നും വെളിവായത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 8, 2021, 11:25 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക്. മറ്റിടങ്ങളില്‍ നടക്കുന്നതുപോലെയുള്ള, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരും കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കലും’ തലസ്ഥാനത്തും ആരംഭിച്ചു. കഴിഞ്ഞ ദിവസം കടത്തിയ ഒരു കിലോ സ്വര്‍ണം മറ്റൊരു സംഘം തട്ടിയെടുത്തു.  

കഴിഞ്ഞ മാസം 13നും ഇത്തരം സംഭവമുണ്ടായി. കല്ലറ പാങ്ങോട് സ്വദേശി അല്‍ അമീന്‍ എന്നയാള്‍ ഒരു സംഘത്തിനു വേണ്ടി കൊണ്ടുവന്ന സ്വര്‍ണമാണ് തട്ടിയെടുത്തത്. അല്‍ അമീനെ തട്ടിക്കൊണ്ടുപോയി ഒരു മാസമാണ് ഒളിവില്‍ താമസിപ്പിച്ചത്. അല്‍അമീനിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് സംഘം സജീവമാണെന്നും ഒരു കിലോ സ്വര്‍ണം കടത്തിയെന്നും വെളിവായത്.

സംഭവം ഇങ്ങനെ: വിദേശത്തു നിന്ന് ഒരു കിലോ സ്വര്‍ണവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ അല്‍ അമീന്‍ വീട്ടിലെത്തിയില്ല. വീട്ടുകാര്‍ ഇതില്‍  ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള ഒരുസംഘം അല്‍ അമീനിനെ തിരക്കി വീട്ടിലെത്തിയത്. തങ്ങളുടെ സ്വര്‍ണം അല്‍ അമീന്റെ കൈവശമുണ്ടെന്നും അത് വാങ്ങാനാണ് എത്തിയതെന്നും അവര്‍ വീട്ടുകാരോടു പറഞ്ഞു. അല്‍ അമീനെ കാണാതെ സംഘം മടങ്ങിയതോടെ ബന്ധുക്കള്‍ അല്‍ അമീനെ വിമാനത്താവളത്തില്‍ നിന്നു കാണാതായെന്നു കാണിച്ച് വലിയതുറ പോലീസില്‍ പരാതി നല്കി.  ഇതില്‍ അന്വേഷണം നടക്കുമ്പോഴാണ്, അല്‍ അമീന്‍ കഴിഞ്ഞ ദിവസം  വെഞ്ഞാറമൂട്ടിലെത്തിയത്. ഇതറിഞ്ഞ പോലീസ് അവിടെ വച്ച് അറസ്റ്റ് ചെയ്തു.  ചോദ്യം ചെയ്യലിലാണ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടപെടല്‍ വ്യക്തമായത്.  

മലപ്പുറം സ്വദേശിയുടെ വിദേശത്തെ  കടയിലാണ് അല്‍ അമീന്‍ ജോലി ചെയ്യുന്നത്. നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയപ്പോള്‍ കടത്ത് ലോബികള്‍, കണ്ണൂര്‍ ഇരിട്ടി സ്വദേശിയും സുഹൃത്തുമായ സാബിത്ത് വഴി അല്‍ അമീനെ ബന്ധപ്പെട്ടു. ഇരുവരും തമ്മിലുള്ള ധാരണ പ്രകാരം ഒരു കിലോ സ്വര്‍ണം അല്‍ അമീന് കൈമാറി. ഇത് തിരുവനന്തപുരത്തെത്തിക്കുമ്പോള്‍ 50,000 രൂപ നല്കുമെന്നും അല്‍അമീനിന്റെ ഫോട്ടോ കാണിക്കുന്ന വ്യക്തിക്ക് സ്വര്‍ണം കൊടുക്കണമെന്നുമായിരുന്നു നിര്‍ദേശം. സ്വര്‍ണം മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ചാണ് കടത്തിയത്. 13ന് തിരുവനന്തപുരത്തിറങ്ങിയ അല്‍ അമീന്‍ തന്നെ കാത്തു നിന്ന സംഘത്തിന് സ്വര്‍ണം നല്കിയില്ല. പകരം അവിടെ നിന്ന സാബിത്തിന്റെ സംഘത്തിന് സ്വര്‍ണം നല്കി. സാബിത്താകട്ടെ  അല്‍ അമീനിനെയും കടത്തിക്കൊണ്ട് പോയി.  

ഇവര്‍ പലയിടങ്ങളിലും സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല. ഈ സമയത്താണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അല്‍ അമീന്‍ സഞ്ചരിച്ച വാഹനത്തെപ്പറ്റി വ്യക്തമായ വിവരം പോലീസ് ശേഖരിച്ചത്.  വാഹനം സാബിത്തിന്റേതാണെന്ന് കണ്ടെത്തി. ഇയാള്‍ വിദേശത്ത് ബന്ധപ്പെട്ട ഫോണ്‍ രേഖകളും ലഭിച്ചു. പോലീസ് അന്വേഷണം  ശക്തമാക്കി. തങ്ങളുടെ പിന്നാലെ പോലീസ് ഉണ്ടെന്ന് മനസ്സിലാക്കിയ സാബിത്തും സംഘവും 13,000 രൂപ നല്കി അല്‍ അമീനിനെ വിട്ടയച്ചു.

അല്‍ അമീന്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പോലീസിന് നടപടിയെടുക്കാനാകില്ല. അതിനാല്‍ അവര്‍ അല്‍ അമീനിന്റെ മൊഴി കസ്റ്റംസിന് കൈമാറി. കരിപ്പൂര്‍ മാതൃകയില്‍  തലസ്ഥാനത്തും സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്കിയിട്ടുണ്ട്.

Tags: Warningstreetതിരുവനന്തപുരംsmuggling
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

India

ന്യൂദല്‍ഹിയില്‍ പൊടുന്നനെ കനത്ത മഴയും കാറ്റും, വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്

World

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചുവെന്ന് പാക്ക് അവകാശ വാദം, ഇന്ത്യയ്‌ക്കുള്ള മുന്നറിയിപ്പെന്നും സര്‍ദാരി

India

ചൈനയുടെ മുന്നറിയിപ്പൊന്നും ഇവിടെ വിലപ്പോവില്ല, ഇന്ത്യ -യുഎസ് വ്യാപാര കരാര്‍ വൈകില്ലെന്ന് മന്ത്രി നിര്‍മ്മല

പുതിയ വാര്‍ത്തകള്‍

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies